സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. കരുവന്നൂരിലെ പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോള്‍ സുരേഷ് ഗോപിയെ സഹായിക്കാന്‍ ഇഡി വരുന്നു എന്ന് വിളിച്ച് പറയുന്നത് വെറും വിവരക്കേടെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളിപ്പിക്കാനുള്ള മാര്‍ഗം നേതാക്കള്‍ സൃഷ്ടിച്ചു എന്ന നിഗമനത്തിലേക്ക് ഇഡി എത്തുന്നതും സുരേഷ് ഗോപിയുമായി എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വര്‍ഷങ്ങളായി കരുവന്നൂരിലെ പണം രാഷ്ട്രീയക്കാരാണ് തട്ടിയെടുക്കുന്നത്, അല്ലാതെ ഇഡി അല്ല. കള്ളപ്പണം വെളിപ്പിക്കാനുള്ള മാര്‍ഗം നേതാക്കള്‍ സൃഷ്ടിച്ചു എന്ന നിഗമനത്തിലേക്ക് ഇഡി എത്തുന്നതും സുരേഷ് ഗോപിയുമായി എന്ത് ബന്ധമാണുള്ളത്. അത് എങ്ങനെ സുരേഷ് ഗോപിയെ സഹായിക്കുന്നുവെന്ന് പറയാന്‍ കഴിയും. വെറുതെ വിവരക്കേട് വിളിച്ചുപറയുകയാണ് സിപിഎം- കെമാല്‍ പാഷ പറഞ്ഞു.
ബാങ്ക് കൊള്ളയടിച്ചതിനെ നേട്ടമായി ചിത്രീകരിക്കുമോ സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. ബാങ്ക് കൊള്ളയടിച്ചതും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 40 വാഹനങ്ങളുടെ അകമ്പടി നല്കുന്നതുമെല്ലാം ജനങ്ങള്‍ക്ക് മുന്പില് നേട്ടമായി സിപിഎം അവതരിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഖം വികൃതമായോ എന്നുള്ളത് സിപിഎം തന്നെ ചിന്തിക്കണം, അവരൊന്ന് കണ്ണാടിയില്‍ നോക്കണം. എന്നാല്‍ മാത്രമേ അറിയാന്‍ പറ്റു. കണ്ണാടിയില്‍ നോക്കാതിരുന്നിട്ട് എന്റെ മുഖം നന്നായിരിക്കുന്നുവെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. കമ്യൂണിസ്റ്റ് പാര്ട്ടിയാമ് മുസ്ലീം സ്ത്രീകളുടെ പട്ടിണി മാറ്റിയതെന്ന് പറയുന്നതില്‍ എന്ത് വസ്തുതയാണുള്ളത്. സംസ്ഥാനത്തെ ജനങ്ങളെ പട്ടിണിയ്ക്കിടുകയാണ് സിപിഎം, അല്ലാതെ പട്ടിണി മാറ്റുകയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: