സിന്ധ്: ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാജ്യത്തുടനീളം നൂറുകണക്കിന് ആളുകളെ പങ്കുപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി (ജെഐ).
പലസ്തീന് മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ‘പലസ്തീന് സോളിഡാരിറ്റി വീക്ക്’ ആചരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് സിറാജുല്‍ ഹഖ് പറഞ്ഞു.
ഐപിപികളുമായി ഉണ്ടാക്കിയ ജനവിരുദ്ധ കരാറുകള്‍ക്കെതിരെയും കറാച്ചിയിലെ 3.5 ദശലക്ഷം ജനങ്ങളുടെ നിയമാനുസൃതവും നിയമപരവുമായ അവകാശങ്ങളും ഗുരുതരമായ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാക്ക് പ്രാദേശിക മാധ്യമമായ ഡെയ്ലി ജരാസത്ത് റിപ്പോര്‍ട്ട് ചെയ്തു.
വ്യവസായികള്‍, തൊഴിലാളികള്‍, ഉലമകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തതായി പാകിസ്ഥാന് ആസ്ഥാനമായുള്ള വാര്‍ത്താ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനൊപ്പം പലസ്തീനിലെ ജനങ്ങളോടും ഹമാസിന്റെ മുജാഹിദീനുകളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
പരിപാടിയില്‍ ‘യാ അള്ളാ ബിസ്മില്ലാ അള്ളാഹു അക്ബര്‍’ എന്ന ആവേശകരമായ മുദ്രാവാക്യങ്ങളോടെ പ്രതിഷേധക്കാര്‍ മദ്രാവാക്ക്യം വിളിച്ചു. പെട്രോള്‍, വൈദ്യുതി വില, വിലക്കയറ്റം എന്നിവയ്ക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ മുന്നേറ്റം തുടരുമെന്ന് ജമാഅത്ത് മേധാവി സിറാജുല്‍ ഹഖ് പറഞ്ഞു.
പലസ്തീന് മുസ്ലിംകളെ പിന്തുണയ്ക്കേണ്ടത് വിശ്വാസത്തിന്റെയും സമയത്തിന്റെയും ആവശ്യമാണ്. പാക്കിസ്ഥാനിലെ 25 കോടി ജനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഞങ്ങള്‍ പലസ്തീനുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. കാവല്‍ പ്രധാനമന്ത്രി പലസ്തീനില്‍ ദ്വിരാഷ്ട്ര യുദ്ധത്തിന് ആഹ്വാനം ചെയ്തു.
ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് അടിച്ചമര്‍ത്തലുകളും അടിച്ചമര്‍ത്തപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണെന്ന് അന്‍വര്‍ ഹഖ് ആരോപിച്ചു. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് മുജാഹിദുകള്‍ അഫ്ഗാനിസ്ഥാനില്‍ റെഡ് ആര്‍മിയെ പരാജയപ്പെടുത്തി, ഇന്ന് ഹമാസിന്റെ മുജാഹിദുകള്‍ ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന സ്വപ്നം തകര്‍ത്തു. ഹമാസിന്റെ പോരാളികളുടെ പ്രവര്‍ത്തനത്തോടെ, ഇസ്രായേലിന്റെയും അതിനെ സംരക്ഷിക്കുന്നവരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: