ചെര്‍പ്പുളശ്ശേരി: മുണ്ടക്കോട്ടുകുറിശ്ശി പാതിരിക്കുന്നത്ത് മന ഏര്‍പ്പെടുത്തിയ 10-ാമത് നാഗകീര്‍ത്തി പുരസ്കാര സമര്‍പ്പണവും സാംസ്കാരിക സമ്മേളനവും സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. എല്ലാ വിശ്വാസത്തിനും അവരവരുടേതായ മഹത്വമുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞു. മറ്റു വിഭാഗങ്ങള്‍ അവരുടെ വിശ്വാസങ്ങള്‍ മാനിക്കുന്നതുപോലെ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. അതിനാലാണ് മിത്തിന്റെ പേരില്‍ ഹൈന്ദവര്‍ക്കെതിരെ ചിലര്‍ ഹാലിളക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.ടി. നാരായണന് നമ്പൂതിരി (വേദം), കോഴിക്കോട് പാടേരി ഇല്ലത്ത് നാരായണന് നമ്പൂതിരിപ്പാട് (തന്ത്രം), ചെര്‍പ്പുളശ്ശേരി ശിവന് (കല) എന്നിവര്‍ക്ക് 10,001 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സുരേഷ്ഗോപി സമ്മാനിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും ചളവറ സ്വദേശിയുമായ ജയചന്ദ്രന് ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു നാഗകീര്‍ത്തി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍, അകത്തേക്കുന്നത്ത് കൃഷ്ണന് നമ്പൂതിരി, പാതിരിക്കുന്നത്ത് സാവിത്രി അന്തര്‍ജനം എന്നിവര്‍ സംസാരിച്ചു.
മുണ്ടക്കോട്ടുകുറിശ്ശി പാതിരിക്കുന്നത്ത് മന ഏര്‍പ്പെടുത്തിയ പത്താമത് നാഗകീര്‍ത്തി പുരസ്കാര സമര്‍പ്പണവും സാംസ്കാരിക സമ്മേളനവും നടന് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: