ന്യൂദല്‍ഹി: നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ 724 ഇനങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. 600 മുതല്‍ 64.80,000 രൂപ വരെ അടിസ്ഥാന വിലയിട്ടാണ് ലേലം.
വിവിധ പരിപാടികളില്‍ തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും മെമന്റോകളും ലേലത്തിനു വെക്കുന്ന രീതി നരേന്ദ്രമോദി തുടങ്ങിയത് 2019ല്‍ ആണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിലാണ് ലേലം. ഇതുവരെ 6260 വസ്തുക്കള്‍ ലേലത്തില്‍ പോയി. നമാമി ഗംഗ പദ്ധതിയുടെ പ്രയോജനത്തിനായിട്ടാണ് സമ്മാനങ്ങള്‍ ലേലം ചെയ്യുന്നത്.
ഇതുവരെ നടന്ന ലേലങ്ങളില്‍ ഏറ്റവും വലിയ വിലയ്‌ക്ക് പോയത് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര സമ്മാനിച്ച ജാവലിനായിരുന്നു. ഒളിംപിക്‌സില്‍ ഉപയോഗിച്ചിരുന്ന ജാവലിന് ഒരുകോടി അടിസ്ഥാനവില ഇട്ടിരുന്നതെങ്കില്‍ ഒന്നര കോടിക്കാണ് ലേലം കൊണ്ടത്. അതേ ഒളിംപ്‌സില്‍ വാള്‍ പയറ്റില്‍ മെഡല്‍ നേടിയ ഭവാനി ദേവി ഉപയോഗിച്ച വാളായിരുന്നു രണ്ടാം സ്ഥാനത്ത്. 60000 രൂപ വിലയി്ട്ടിരുന്ന വാള്‍ പോയത് ഒന്നേകാല്‍ കോടിക്ക്. 2020 പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ സുമതി അതില്‍ ഉപയോഗിച്ച ജാവലിനും (1,00,2500), പാരാലിംപിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തി സമ്മാനിച്ച അംഗവസ്ത്രവും (1,00,000) ഒരുകോടി കടന്ന സമ്മാനങ്ങളാണ്.
ഇത്തവണ ലേലത്തിനു വച്ചിരിക്കുന്ന സാധനങ്ങളില്‍ കൂടിയ അടിസ്ഥാന വിലയിട്ടിരിക്കുന്നത് സമകാലിക കലാകാരനായ പരേഷ് മൈതി നരേന്ദ്ര മോദിക്ക് ഹൃദയസ്പര്‍ശിയായ സമ്മാനമായി സമര്‍പ്പിച്ച വാരണാസി ഘട്ടിന്റെ ആകര്‍ഷകമായ ചിത്രമാണ്. പുരാതന പാരമ്പര്യങ്ങള്‍ ആധുനിക അഭിലാഷങ്ങളുമായി സമന്വയിക്കുന്ന നഗരത്തിന്റെ കാലാതീതമായ ചാരുതയ്‌ക്കുള്ള ആദരാഞ്ജലിയാണ് ഈ വിശിഷ്ടമായ പെയിന്റിംഗ്. കലാകാരന്റെ നൈപുണ്യമുള്ള ബ്രഷ്‌സ്‌ട്രോക്കുകള്‍ അലയടിക്കുന്ന ഗംഗയെയും മരങ്ങളെയും നൂറ്റാണ്ടുകളുടെ ഭക്തിക്കും ആത്മീയതയ്‌ക്കും സാക്ഷ്യം വഹിച്ച പവിത്രമായ ഘാട്ടുകളെ ചിത്രീകരിക്കുന്നു. രാജ്യവും അതിന്റെ സംസ്‌കാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പെയിന്റിംഗിന്റെ സൗന്ദര്യവും പ്രാധാന്യവും വിലമതിക്കാനാവാത്തതാണ്. 64.80,000 രൂപ അടി്‌സഥാനവിലയിട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്നു ലഭിച്ച ചന്ദനത്തില്‍ തീര്‍ത്ത വീണയാണ് അടിസ്ഥാന വിലയില്‍ രണ്ടാം സ്ഥാനത്ത് (4,10,400). ശ്രീരാമ പട്ടാഭിഷേകം ചിത്രം 3,02,400 രൂപയില്‍ തുടങ്ങി ലേലം വിളിക്കാം. ആറന്മുള കണ്ണാടിയും ലേലത്തിലുണ്ട്.
മെമന്റോകളുടെയും വിപുലമായ ശ്രേണിയുടെ പ്രദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്തു.
ഇന്ത്യയിലുടനീളമുള്ള വിവിധ പരിപാടികളിൽ തനിക്ക് ഈ സമ്മാനങ്ങളും മെമന്റോകളും ലഭിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണെന്നും മോദി പറഞ്ഞു.എല്ലായ്‌പ്പോഴും എന്നപോലെ, ഈ ഇനങ്ങൾ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്‌ക്കുകയും ചെയ്യും, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വ്യക്തിപരമായി എൻജിഎംഎ സന്ദർശിക്കാൻ കഴിയാത്തവർക്കായി മോദി വെബ്സൈറ്റ് ലിങ്കും പങ്കിടുന്നു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഇന്ന് മുതൽ @ngma_delhi-യിൽ നടക്കുന്ന ഒരു എക്സിബിഷൻ എനിക്ക് സമീപകാലത്ത് നൽകിയ സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണി പ്രദർശിപ്പിക്കും.
ഇന്ത്യയിലുടനീളമുള്ള വിവിധ പരിപാടികളിലും പരിപാടികളിലും എനിക്ക് സമ്മാനിച്ച അവ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ്.
എല്ലായ്‌പ്പോഴും എന്നപോലെ, ഈ ഇനങ്ങൾ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്‌ക്കുകയും ചെയ്യും.അവ സ്വന്തമാക്കാനുള്ള നിങ്ങളുടെ അവസരം ഇതാ! കൂടുതലറിയാൻ എൻജിഎംഎ സന്ദർശിക്കുക. pmmementos.gov.in”.











