Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷം തട്ടിയ കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കി പോലീസ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 27, 2023, 10:27 am IST
inKottayam

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് നടപടി വൈകുന്നു. നടപടി വൈകിപ്പിച്ച്് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് അവസരമൊരുക്കുന്നെന്ന ആക്ഷേപം ശക്തമാണ്.

പ്രതികളുടെ സിപിഎം ബന്ധമാണ് കേസന്വേഷണം വൈകുന്നതിന് കാരണം. തലയോലപ്പറമ്പ് പുത്തന്‍പുരയ്‌ക്കല്‍ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവര്‍ ഒളിവിലാണ്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, തെളിവുനശിപ്പിക്കല്‍, സംഘംചേര്‍ന്നുള്ള പ്രവര്‍ത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണേന്ദു ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയാണ്. ഉദയംപേരൂര്‍ സ്വദേശിയുടേതാണ് തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം.

ബ്രാഞ്ച് ഇന്‍ ചാര്‍ജും ഗോള്‍ഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 2023 ഏപ്രില്‍ മാസം മുതല്‍ ഉപഭോക്താക്കള്‍ പണയഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല.

19 ഉപഭോക്താക്കളില്‍ നിന്നും 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. പണം കൃഷ്ണേന്ദു സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് മാറ്റിയത്.കൃഷ്ണേന്ദുവിന്റെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്തു ഉള്‍പ്പെടെ കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അനന്തുവും ഒളിവിലാണ്. കൃഷ്ണേന്ദു ഒറ്റയ്‌ക്കാണ് പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദേവിപ്രജിത്തിന് കാര്യങ്ങള്‍ അറിയാമായിരുന്നു. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ കൃഷ്‌ണേന്ദു പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമം.

കൃഷ്ണേന്ദുവും ഭര്‍ത്താവ് അനന്തുവും തലയോലപ്പറമ്പിലെ ദേശസാത്കൃത ബാങ്കിലെ ഇരുവരുടെയും അക്കൗണ്ട് വഴി ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് സൂചന. ഇവരുടെ വിവിധ അക്കൗണ്ടുകള്‍ വഴി ഏട്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് സ്ഥാപന ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാഗേഷ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.

എല്ലാം പാര്‍ട്ടിക്ക് അറിയാം
അനന്തുവിന്റെയും ഭാര്യ കൃഷ്ണേന്ദുവിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. ഇരുവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേല്‍ഘടകത്തിന് പരാതി നല്കിയിരുന്നതായാണ് പ്രാദേശികം നേതൃത്വം ഇപ്പോള്‍ പറയുന്നത്. പരാതി ലഭിച്ചത് ജനുവരി മാസത്തിലാണ്. ഇക്കാലയളവില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ് നടന്നിരുന്നില്ല. ഗുരുതര സാമ്പത്തിക ഇടപാട് വിവരം അറിഞ്ഞിട്ടും പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാതിരുന്നതാണ്
പുതിയ തട്ടിപ്പിന് ഇടയാക്കിയതെന്ന ആക്ഷേപം സിപിഎം പ്രവര്‍ത്തകര്‍ക്കുപോലുമുണ്ട്. ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് നല്കിയ കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് വിവരം.

 

Tags: arrestpoliceFinancial fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.