Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷം തട്ടിയ കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കി പോലീസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 27, 2023, 10:27 am IST
in Kottayam

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് നടപടി വൈകുന്നു. നടപടി വൈകിപ്പിച്ച്് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് അവസരമൊരുക്കുന്നെന്ന ആക്ഷേപം ശക്തമാണ്.

പ്രതികളുടെ സിപിഎം ബന്ധമാണ് കേസന്വേഷണം വൈകുന്നതിന് കാരണം. തലയോലപ്പറമ്പ് പുത്തന്‍പുരയ്‌ക്കല്‍ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവര്‍ ഒളിവിലാണ്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, തെളിവുനശിപ്പിക്കല്‍, സംഘംചേര്‍ന്നുള്ള പ്രവര്‍ത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണേന്ദു ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയാണ്. ഉദയംപേരൂര്‍ സ്വദേശിയുടേതാണ് തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം.

ബ്രാഞ്ച് ഇന്‍ ചാര്‍ജും ഗോള്‍ഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 2023 ഏപ്രില്‍ മാസം മുതല്‍ ഉപഭോക്താക്കള്‍ പണയഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല.

19 ഉപഭോക്താക്കളില്‍ നിന്നും 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. പണം കൃഷ്ണേന്ദു സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് മാറ്റിയത്.കൃഷ്ണേന്ദുവിന്റെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്തു ഉള്‍പ്പെടെ കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അനന്തുവും ഒളിവിലാണ്. കൃഷ്ണേന്ദു ഒറ്റയ്‌ക്കാണ് പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദേവിപ്രജിത്തിന് കാര്യങ്ങള്‍ അറിയാമായിരുന്നു. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ കൃഷ്‌ണേന്ദു പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമം.

കൃഷ്ണേന്ദുവും ഭര്‍ത്താവ് അനന്തുവും തലയോലപ്പറമ്പിലെ ദേശസാത്കൃത ബാങ്കിലെ ഇരുവരുടെയും അക്കൗണ്ട് വഴി ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് സൂചന. ഇവരുടെ വിവിധ അക്കൗണ്ടുകള്‍ വഴി ഏട്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് സ്ഥാപന ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാഗേഷ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.

എല്ലാം പാര്‍ട്ടിക്ക് അറിയാം
അനന്തുവിന്റെയും ഭാര്യ കൃഷ്ണേന്ദുവിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. ഇരുവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേല്‍ഘടകത്തിന് പരാതി നല്കിയിരുന്നതായാണ് പ്രാദേശികം നേതൃത്വം ഇപ്പോള്‍ പറയുന്നത്. പരാതി ലഭിച്ചത് ജനുവരി മാസത്തിലാണ്. ഇക്കാലയളവില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ് നടന്നിരുന്നില്ല. ഗുരുതര സാമ്പത്തിക ഇടപാട് വിവരം അറിഞ്ഞിട്ടും പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാതിരുന്നതാണ്
പുതിയ തട്ടിപ്പിന് ഇടയാക്കിയതെന്ന ആക്ഷേപം സിപിഎം പ്രവര്‍ത്തകര്‍ക്കുപോലുമുണ്ട്. ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് നല്കിയ കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് വിവരം.

 

Tags: arrestpoliceFinancial fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

India

കടയുടമകളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് : ടിഎംസി നേതാവ് സബ്യസാചി ദത്ത അറസ്റ്റിൽ

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.