Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേവസ്വം മന്ത്രി മാറിനില്‍ക്കണം

ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാന് ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 05:00 am IST
in Editorial

പയ്യന്നൂര്‍ നഗരത്തോടു ചേര്‍ന്നുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26 ന് ജാതി വിവേചനം നേരിട്ടു എന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലൊ. മന്ത്രിക്ക് വിവേചനം നേരിട്ടത് പയ്യന്നൂര്‍ എം.എല്‍എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണെന്നും പറയുന്നു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം നിലത്തുവച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ടി.ഐ. മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല. പിന്നീട് മന്ത്രി നടത്തിയ പ്രസംഗത്തില്‍ ചെറുപ്പംമുതലേ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് സംസാരിച്ചു. ദീപം നിലത്തുനിന്നെടുത്തു കൊളുത്താന്‍ തയ്യാറാവാതിരുന്നത് അതുകൊണ്ടാണെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കി. അതേസമയം, ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാന് ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്.

കഴിഞ്ഞദിവസം കോട്ടയത്ത് വേലന്‍ സല്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ജാതിവിവേചനം നേരിട്ടതിനെക്കുറിച്ച് പറഞ്ഞത്. ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല. വിളക്കുകത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. താന്‍ തരുന്ന പൈസയ്‌ക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കിയിരുന്നതായി പറയുന്നു. മന്ത്രി അവിടെ പൂജാരിക്ക് പണമൊന്നും നല്‍കിയില്ലെന്നാണറിയുന്നത്. അവിടെ എന്നല്ല ശബരിമലയില്‍ ചെന്നാല്‍ പോലും കൈകൂപ്പാനോ തീര്‍ത്ഥം സ്വീകരിക്കാനോ മന്ത്രി തയ്യാറാകുന്നത് കണ്ടിട്ടില്ല. മാത്രമല്ല, ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. പൂജാരി ഭക്തന്മാരെ തൊട്ട് പ്രസാദം നല്‍കുന്ന പതിവുമുണ്ട്. മറ്റുചില സ്ഥലങ്ങളില്‍ മറിച്ചും. അത് തിരിച്ചറിയാനുള്ള ശ്രമവും ശ്രദ്ധയും അനിവാര്യമാണ്. അതില്ലാത്തതാണ് മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. ആരാധനാലയങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ആവാസകേന്ദ്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ക്കുള്ള അബദ്ധം.

കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്‌ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നതു വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല.

ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍് മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്‌ക്കിടയിലാണു വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്‌ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിച്ചുവെന്നുവേണം കരുതാന്‍, സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ടു മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൂജാരിയെ പുറത്താക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ക്ഷേത്രങ്ങളുടെ ആചാര്യമര്യാദകളെക്കുറിച്ച് നിശ്ചയമില്ലാത്ത ഒരാളെ ദേവസ്വം വകുപ്പ് ഏല്പിക്കുന്നതുതന്നെ അബദ്ധമാണ്. അതിന്റെ ദുരന്തമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ പൂജാരിയെ പുറത്താക്കുകയല്ല, ദേവസ്വത്തിന്റെ ചുമതലയില്‍ നിന്നും മന്ത്രി മാറുകയാണ് വേണ്ടത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയത് വലിയമാറ്റമാണെന്ന് കൊട്ടിപാടിയവര്‍ക്ക് ഏറ്റ പ്രഹരമാണ് ഈ സംഭവം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രി സ്വയംമാറി നില്‍ക്കുന്നതാണ് ബുദ്ധി.

Tags: Minister K Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോളനി, ഊര്, സങ്കേതം, എന്നീ പേരുകൾ ഇനി വേണ്ട, പകരം ഈ പേരുകൾ മതി : രാജി വെക്കുന്നതിനു തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ

Kerala

കെ രാധാകൃഷ്ണന്‍, കെ കെ ഷൈലജ: മരുമോനെ’ പിന്‍ഗാമിയാക്കാന്‍ വിലങ്ങുതടികളെ വെട്ടുന്നു

Kerala

മാല ഊരി തിരികെ പോയത് കപട ഭക്തർ; ശബരിമലയിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു: ദേവസ്വം മന്ത്രി നിയമസഭയിൽ

News

ശബരിമലയിലെ ആചാരങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഇല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന കുങ്കുമം ചുമക്കുന്ന കഴുതയുടെതിന് സമം

ചേലക്കരയില്‍ നടന്ന വാഹനപ്രചരണ യാത്രയുടെ സമാപന സമ്മേളനം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെ. രാധാകൃഷ്ണന്‍ അഴിമതി വീരന്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി. മൊയ്തീന്‍ മാത്രമല്ല, ഇപ്പോഴത്തെ മന്ത്രിക്കും പങ്കെന്ന് ശോഭാ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.