Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ തട്ടിപ്പ്: മുന്‍ എംപി പി.കെ. ബിജുവിനെ ഇ ഡി ചോദ്യം ചെയ്യും

കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

Janmabhumi Online by Janmabhumi Online
Sep 10, 2023, 07:00 am IST
in News, Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പി.കെ. ബിജുവിനെയും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനം. കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പി.കെ. ബിജുവിന് അഞ്ചു കോടി രൂപ കൈമാറി എന്നാണ് സതീഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. രണ്ടുകോടി രൂപ കൈമാറിയത് സംബന്ധിച്ച് ഓഡിയോ സന്ദേശം തെളിവായി ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു. 11 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തുടര്‍ ദിവസങ്ങളില്‍ പി.കെ. ബിജുവിനെ വിളിപ്പിക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിനിടെ, തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന കണ്ണൂരിലെ മുതിര്‍ന്ന നേതാവിനെയും വിളിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ നേതാവിനും വലിയ തുക സതീഷ്‌കുമാര്‍ കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത തുക കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ലഭിച്ചതായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പണം കൈമാറിയതിന് പുറമേ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സതീഷ്‌കുമാര്‍ ഇടപെട്ടതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന് വേണ്ടിയും പി.കെ. ബിജുവിന് വേണ്ടിയും ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

വന്‍ തോതില്‍ പണവും ചെലവഴിച്ചിരുന്നു. ഇതു കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ പത്തോളം സഹ. ബാങ്കുകളില്‍ സതീഷ്‌കുമാര്‍ അവിഹിതമായി ഇടപെട്ടതായും തെളിവ് ലഭിച്ചിട്ടുണ്ട്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളാണിവ. ഇവിടെ നിന്നും കമ്മിഷന്‍ വ്യവസ്ഥയില്‍ വായ്പകള്‍ ശരിയാക്കി കൊടുക്കുക, ജപ്തി നടപടി നേരിടുന്ന വായ്പകള്‍ ഏറ്റെടുത്ത് ആ ഭൂമി ചുളുവിലയ്‌ക്ക് സ്വന്തമാക്കുക തുടങ്ങിയ പരിപാടികളും സതീഷ്‌കുമാര്‍ നടത്തിയിരുന്നതായാണ് വിവരം.

സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വളരെ പെട്ടെന്ന് വായ്പകള്‍ ലഭിച്ചിരുന്നു. 10% കമ്മിഷന്‍ ആണ് സതീഷ്‌കുമാര്‍ ഇതിന് ഈടാക്കിയിരുന്നത്. ഈ കമ്മിഷന്റെ ഒരു വിഹിതം നേതാക്കള്‍ക്കും കൃത്യമായി എത്തിയിരുന്നു. മതിയായ പരിശോധനകളോ രേഖകളോ ഇല്ലാതെയാണ് പല വായ്പകളും നല്‍കിയിട്ടുള്ളത്. ഭൂമി പരിശോധന, നിയമപരമായ ബാധ്യതകള്‍ ഉണ്ടോ എന്ന പരിശോധന തുടങ്ങിയവയൊക്കെ സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്ന വായ്പക്കാര്‍ക്ക് ഒഴിവാക്കി നല്‍കുമായിരുന്നു. ഇത്തരം ഇടപാടുകള്‍ നടന്ന ജില്ലയിലെ 10 സഹ. ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുമെന്ന് ഇ ഡി അറിയിച്ചു. ഇ ഡി അന്വേഷണം മുറുകുന്നതോടെ പ്രതിരോധിക്കാന്‍ പോലുമാകാതെ സിപിഎം നേതാക്കള്‍ മൗനത്തിലാണ്.

Tags: Karuvannur Bank fraudP.K.Biju MpThrissur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരും പാർട്ടിയും പ്രതികൾ, അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി

Kerala

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies