കോട്ടയം: ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗം കൊണ്ട് വിജയ ദീപം തെളിക്കാൻ നെട്ടോട്ടമോടിയ കോൺഗ്രസ് നേതാക്കൾക്കും ചാണ്ടി ഉമ്മനും മുൻപിൽ ഓടിയത്’ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനാണെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ. ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫിന്റേതു വിജയമല്ല മരണത്തെ മാർക്കറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്ത കോൺഗ്രസ് കച്ചവട തന്ത്രമാണ്, ഇതിനു പിന്നിൽ കൂട്ടി വായിക്കേണ്ട പലതുമുണ്ട് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പുവരെ അപ്പയുടെ വിജയം, അപ്പയുടെ മത്സരം എന്ന് അച്ചു ഉമ്മനും ആവർത്തിച്ചു കൊണ്ടേ ഇരിക്കുമെന്നും ഹരി വ്യക്തമാക്കുന്നു.
ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും വിജയത്തിലും പഞ്ചു ഡയലോഗുകൾ അടിച്ച് കോട്ടയം പാർലമെന്റ് സീറ്റിലേക്കുള്ള കോൺഗ്രസ് മത്സരാർത്ഥിയായി അച്ചു ഉമ്മൻ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ചയാണ് പ്രമുഖ മാധ്യമങ്ങളിലൂടെയും കോൺഗ്രസ് സൈബറിടങ്ങളിലൂടെയും കാണാൻ കഴിയുന്നത്, കോൺഗ്രസ് നേതൃത്വം ഇതിനായി കൃത്യമായ പിആർ വർക്ക് തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ.
പുതുപ്പള്ളിയിൽ എട്ടിൽ ആറു പഞ്ചായത്തും ഭരിക്കുന്ന ഇടതുമുന്നണിയിൽ നിന്നുകൊണ്ട് തന്നെ സിപിഎമ്മിനെ കാലുവാരിയ കേരള കോൺഗ്രസിന്റെ വോട്ടുറപ്പിക്കാനും അച്ചുവിലൂടെ കോൺഗ്രസിന് സാധിക്കും എന്നതാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതൽ ഇന്നുവരെ അച്ചു ഉമ്മന് കൃത്യമായ സ്‌പെയ്‌സ് നല്കാൻ കോൺഗ്രസിനും അവരുടെ സൈബർ ഇടങ്ങൾക്കും കഴിഞ്ഞു എന്നതിന്റെ സ്പഷ്ടമായ തെളിവും ഉത്തരവുമാണ് ചാണ്ടി ഉമ്മന്റെ വിജയവും ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ മകളിലേക്കു ഫോക്കസ് ചെയ്യുന്നതിലൂടെ മനസിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: