Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി ഡാമിലേത് ഗുരുതര വീഴ്ച: പ്രതി വിദേശത്തേക്ക് കടന്നു, ഭീകരബന്ധമെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:41 pm IST
in Kerala, News

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലുണ്ടായത് അതീവ ഗുരുതര സുരക്ഷാ വീഴ്ച.
പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷമാണ് ചെറുതോണി ഡാമിലേക്ക് പ്രവേശനം.
ക്യാമറ, സ്മാര്‍ട്ട് ഫോണ്‍ പോലുള്ളവ അനുവദിക്കാറുമില്ല. മെറ്റല്‍ ഡിറ്റക്ടറും കവാടത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പ്രതി താഴുകളും ദ്രാവകവുമായി ഡാമില്‍ കടന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. ഭീകരബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തേക്കാം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി. ഇയാളുടെ ഒപ്പം വാടകക്കാറിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ജൂലൈ 22ന് 3ന് ശേഷമാണ് അകത്ത് പ്രവേശിച്ച യുവാവ് എട്ടു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ കേബിളുകളുടെ മുകളില്‍ താഴിട്ട് പൂട്ടിയത്. 11 താഴുകളാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ചെറുതോണി ഡാമിന്റെ ഷട്ടറിന് സമീപമെത്തി. കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം ഷട്ടറുയര്‍ത്തുന്ന റോപ്പില്‍ ഒഴിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. 5.30യോടെയാണ് യുവാവ് പുറത്തേക്ക് പോയത്.
കഴിഞ്ഞ 4ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താഴുകള്‍ കൂട്ടത്തോടെ കണ്ടെത്തിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ നീക്കം തിരിച്ചറിഞ്ഞത്. പിന്നാലെ 5ന് ഇടുക്കി പോലീസില്‍ പരാതിയും നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം മുതല്‍ പോലീസ് ഒളിച്ച് കളി തുടര്‍ന്നു. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കെഎസ്ഇബി അധികൃതരേയും ഭീഷണിപ്പെടുത്തി. പിന്നാലെ കെഎസ്ഇബി അധികൃതര്‍ താഴുകള്‍ മുറിച്ച് മാറ്റി, ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. റോപ്പിനും
മറ്റ് തകരാറുകളില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. രണ്ട് ദിവസമായി ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം
സംഭവത്തില്‍ കേസെടുത്തത് അറിഞ്ഞ് വിവരം തേടിയെത്തിയ മുതിര്‍ന്ന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഇടുക്കി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് സംഭവം. നിങ്ങളോട് ഒന്നും പറയാനില്ലെന്നും ജില്ലാ പോലീസ് മേധാവിയെ എല്ലാം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനുമായി രൂക്ഷമായ വാക്കേറ്റവുമുണ്ടായി. അവസാനം ഇരുവരും ഇറങ്ങിപ്പോയതായാണ് വിവരം.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി കളക്ടര്‍ ഷീബ ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്ക് കടക്കും. ഇടുക്കി സംഭരണിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്കിയതായും കളക്ടര്‍ അറിയിച്ചു.

Tags: SecurityIdukki DamAccused went abroadterrorist connection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

India

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.