Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കരാര്‍ കാലാവധി മറികടന്നും പ്രസവാനുകൂല്യം നല്കണം: സുപ്രീംകോടതി

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 19, 2023, 10:02 pm IST
in News, India

ന്യൂദല്‍ഹി: കരാര്‍ കാലാവധി അവസാനിച്ചെന്ന പേരില്‍ പ്രസവാനുകൂല്യം വെട്ടിച്ചുരുക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. കരാര്‍ കാലാവധിക്കപ്പുറവും പ്രസവാനുകൂല്യത്തിന് അമ്മമാരായ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. പ്രസവ കാലയളവില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ പോലും പ്രസവാനുകൂല്യങ്ങള്‍ക്ക് തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും 1961ലെ മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ 12(2) വകുപ്പ് വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 1961ലെ പ്രസവാനുകൂല്യ നിയമത്തിന്റെ അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം തൊഴിലുടമ മൂന്നുമാസത്തിനകം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ദല്‍ഹി എന്‍സിടിക്ക് കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ പതോളജി ഡോക്ടറായിരുന്ന കവിതാ യാദവിന് പ്രസവാനുകൂല്യങ്ങള്‍ നിഷേധിച്ച കേസിലാണ് വിധി. ഡോക്ടറുടെ മൂന്ന് വര്‍ഷത്തെ കരാര്‍ 2017 ജൂണ്‍ 11ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍വീസിലിരിക്കെ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പ്രസവാവധിക്കായി അപേക്ഷ നല്കി. കരാര്‍ കാലാവധി അവസാനി
ക്കുന്ന ജൂണ്‍ 11 വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് അധികൃതര്‍ ഡോക്ടര്‍ക്ക് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലനെയും ഹൈക്കോടതിയെ യും സമീപിച്ചെങ്കിലും തീരുമാനങ്ങള്‍ എതിരായിരുന്നു. ഇതേത്തുടര്‍ന്നാണ് അപ്പീലുമായി ഡോക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി എന്നത് 2017ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആറുമാസമാക്കി ഉയര്‍ത്തിയിരുന്നു. 3500 രൂപ മെഡിക്കല്‍ ബോണസായും 26 ആഴ്ച ശമ്പളത്തോടു കൂടിയ അവധിയുമാണ് ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയ്‌ക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപയുടെ പ്രത്യേക ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബിജെപി ഭരിക്കുന്ന സിക്കിമില്‍ കഴിഞ്ഞമാസം പ്രസവാവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളെ നോക്കുന്നതിനായി ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ പ്രസവാവധി ആറുമാസത്തില്‍ നിന്ന് ഒന്‍പതുമാസമാക്കി ഉയര്‍ത്തണമെന്ന് നിതി ആയോഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: indiaMaternity AllowanceSupreme CourtContract Period
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.