Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Aug 12, 2023, 06:56 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(ഗാധിവൃത്താന്തകഥനം തുടര്‍ച്ച)

കീരമണ്ഡലത്തില്‍ ചെന്നുചേര്‍ന്ന് ഭംഗിചേര്‍ന്നുള്ള രാജധാനിയില്‍ ഒരിക്കല്‍ സ്വര്‍ഗ്ഗലോകം പോലെ വിളങ്ങുന്ന അവിടെ നാഗന്മാരും സുന്ദരികളും സാമന്തന്മാരും മേവുന്നതുകണ്ടു. ആ പ്രവേശനകവാടം നല്ലവണ്ണം വിതാനിച്ചിരുന്നു. ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.  

ഈവകയൊക്കെയും കണ്ടുകൊണ്ടങ്ങനെ മേവുന്ന അവനെ ആ ആന തുമ്പിക്കരംകൊണ്ടെടുത്ത് തന്റെ കഴുത്തില്‍ മെല്ലെ ഇരുത്തി. അന്നേരം ജയജയഘോഷവും ഉടനെ വാദ്യഘോഷവും വര്‍ദ്ധിച്ചു. നന്നായി ഉണര്‍ന്ന പക്ഷികളുടെ ശബ്ദമെന്നതുപോലെ ആ നാട്ടുകാര്‍ ആര്‍പ്പുവിളിച്ചു. അവിടെയുള്ള ഒരു സുന്ദരീവൃന്ദം അവനെ അലങ്കരിപ്പിച്ചു.  

അവനെ പ്രകൃതികള്‍ സാദരം കാഴ്‌ച്ചകള്‍വെച്ചു വന്ദിച്ചു. സൈ്വരമീവണ്ണം ചണ്ഡാളനാകുന്ന അവന്‍ കീരഭൂപാലകനായി വാണു. ആ ചണ്ഡാളന്‍ തന്റെ ഇച്ഛയാല്‍ ചില ദിവസങ്ങള്‍കൊണ്ട് അന്നാട്ടില്‍ മര്യാദയേര്‍പ്പെടുത്തി. മന്ത്രിമാരോടും പ്രജകളോടും നല്ലവണ്ണം ചിന്തിച്ചു രാജ്യകാര്യങ്ങള്‍ നടത്തി. സന്തോഷത്തോടെ ഗവലന്‍ എന്ന പേരോടുകൂടിയവനായി എട്ടുവര്‍ഷം വാണു. ഒരിക്കല്‍ ഭൂഷണമൊന്നുമില്ലാതെകണ്ട് ഏകനായിട്ട് പുറത്തുപോയി. അപ്പോഴവിടെ ചണ്ഡാലസംഘംചേര്‍ന്ന് നില്പതുകണ്ട് കുറേനേരം നോക്കിനിന്നു. ചുവന്ന കണ്ണുകളുള്ള കിഴവനായ ഒരു ചണ്ഡാളന്‍ ആ കൂട്ടത്തില്‍നിന്ന് ഉടന്‍ കീര്‍ത്തികേട്ട ആ കീരഭൂപാലനെ നോക്കി സഹര്‍ഷം ഇങ്ങനെ പറഞ്ഞു, ‘ബന്ധോ! കടഞ്ജക! (ചണ്ഡാല സമൂഹത്തിലെ വംശപ്പേരാകാം) ഞങ്ങളെക്കൈവിട്ടു നീ ഇന്നേവരെ എവിടെ വസിച്ചിരുന്നു? കണ്ടിട്ടു കാലമൊട്ടായി, എന്റെ ഭാഗ്യംകൊണ്ട് ഇന്നു കാണുവാന്‍ സംഗതിയായി.’’ എന്നേവം ഓരോന്നു പറഞ്ഞനേരത്തവനെ ആ കീരേശന്‍ വല്ലാതെ കുറ്റപ്പെടുത്തി. അവന്റെ ഭാര്യമാരും സന്തതികളും ഇങ്ങനെ എല്ലാവരും ജനാലകളില്‍നിന്നു നോക്കീട്ടു ചണ്ഡാളനാണിവനെന്നറിഞ്ഞ് ഉള്ളില്‍ വളരെ ദുഃഖിച്ചു. നാഗന്മാരും സുന്ദരിമാരും വളരെ വിഷാദത്തോടെ മൂക്കത്തു കൈവെച്ചുകൊണ്ടങ്ങനെ വാഴുമ്പോള്‍ രാജാവാകുന്ന അവന്‍ പെട്ടെന്ന് അന്തഃപുരം പ്രവേശിച്ചു. ആരും ഗവലനെ ശവത്തിനെയെന്നതുപോലെ തൊട്ടതേയില്ല. ചുറ്റും ജനങ്ങള്‍ വസിപ്പതുണ്ടെങ്കിലും ഒറ്റയായി വാഴുന്നതുപോലെ ആയവന്‍. ഏതോ വഴിപോക്കനാണെന്നു തോന്നുന്നമാതിരിയായി ഭവിച്ചൂ.  

പിന്നെ എല്ലാവരും ചേര്‍ന്ന് ഇങ്ങനെ ചിന്തിച്ചു-‘നാമെല്ലാം ചണ്ഡാലന്മാരായിത്തീര്‍ന്നു. ഇനി ഒന്നുകൊണ്ടും നാം പരിശുദ്ധരാവില്ല.  തീയില്‍ച്ചാടി മരിക്കുന്നതാണ് ഉത്തമം.’ ഇത്തരമാലോചിച്ച് നിശ്ചയിച്ചിട്ട് പെട്ടെന്ന് അഗ്നി നന്നായി ജ്വലിപ്പിച്ച് ആ നഗരത്തിങ്കലുള്ളവരേവരും ഒന്നിച്ച് തീയില്‍ച്ചാടി മരിച്ചു. സജ്ജനസംഗംകൊണ്ട് വളരെ മനഃശുദ്ധിവന്നു വാഴുന്ന രാജാവ് വ്യാകുലചിത്തനായി ഭവിച്ച് സ്വയം ഏകനായിട്ടു ഇങ്ങനെ വിചാരിച്ചു -”ഈ രാജ്യം ഇത്തരത്തില്‍ നശിച്ചുപോകാന്‍ കാരണമായി ഭവിച്ചതു ഹന്ത! ഞാനല്ലോ.  ഇങ്ങനെ ഞാനിനി ജീവിച്ചിരിപ്പതു ഭംഗിയല്ല. എന്റെ മരണം മഹോത്സവം എന്നു വിചാരിച്ച് ആ രാജാവ് ശലഭത്തെപ്പോലെ തീയില്‍ച്ചാടി ശരീരം ദഹിപ്പിച്ചു. അപ്പോള്‍ ഗാധിഭൂസുരന്‍ പാവകക്ഷുബ്ധനായി (അഗ്നിയില്‍നിന്നു പുറത്തുകടന്നവന്‍) മോഹത്തില്‍നിന്നുണര്‍ന്നു. ഇങ്ങനെ രണ്ടു മുഹൂര്‍ത്തംകൊണ്ട് കാശ്യപീദേവന്‍ ഭ്രമത്തില്‍നിന്നുണര്‍ന്ന് ഹന്ത! ഞാനാരിപ്പോള്‍, എന്തോന്നു കണുന്നിതെന്ന് ഞാന്‍ ചെയ്തതെന്ത്, എന്നുള്ളതൊക്കെയും അന്തരംഗത്തില്‍ വിചാരിച്ചുകൊണ്ട് ഉടന്‍ ബ്രാഹ്മണന്‍ വെള്ളത്തില്‍നിന്നു കേറി. എപ്പോഴും ദേഹികളുടെ ചേതസ്സ് ഇങ്ങനെ അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ നന്നായി പല കാടുകളില്‍ കടുവ എന്നപോലെ ഭ്രമിക്കുന്നു. ഇങ്ങനെ വിചാരിച്ചു തന്റെ മോഹം വെടിഞ്ഞ് ആ ബ്രാഹ്മണന്‍ തന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. ഉള്ളില്‍ അല്പവും ആകുലതകൂടാതെ അവിടെ ഏകനായി കുറച്ചുനാള്‍ കഴിഞ്ഞു. ഗാധിയുടെ ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹം പുത്രരും പത്‌നിയും ചത്തുപോയതുകൊണ്ട്  വളരെ ദുഃഖിതനായി കരഞ്ഞുകൊണ്ടിരുന്നു. ക്ലേശം സഹിക്കാനാവാതെ ആ ദേശം വെടിഞ്ഞു പലദിക്കും നടന്നു.  

(തുടരും)

Tags: HindutvaവേദHindu Dharmaലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies