Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖിന് വിട നല്‍കി കലാകേരളം

രാവിലെ 8.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം 12.15ഓടെ കാക്കനാട് നവോദയയ്‌ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു .വൈകിട്ട് 6ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 10:31 pm IST
in Kerala
കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആത്മമിത്രം സിദ്ദിഖിന്റെ മൃതദേഹത്തിനരികെ സംവിധായകന്‍ ലാല്‍

കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആത്മമിത്രം സിദ്ദിഖിന്റെ മൃതദേഹത്തിനരികെ സംവിധായകന്‍ ലാല്‍

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ സിദ്ദിഖിന് മലയാളത്തിന്റെ ആദരാഞ്ജലി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍  ആയിരങ്ങളാണ് എത്തിയത്. മൃതദേഹം 12.15ഓടെ കാക്കനാട് നവോദയയ്‌ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു.

മുതിര്‍ന്നവരും ഇളംമുറക്കാരുമടക്കമുള്ള സിനിമാലോകം ഒന്നടങ്കം പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് അന്ത്യയാത്രാമൊഴി ഏകാന്‍ എത്തി.  ഗോകുലം ഗോപാലന്‍, ഐ.എം വിജയന്‍, അജയ് വാസുദേവ്, കാവ്യ ചന്ദ്രിക അസീസ്, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രൊഫ. എം.കെ. സാനു, ബിജെപി സംസ്ഥാന ഉപാധ്യക്ഷരായ ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സിപിഎം നേതാവ് എസ്. ശര്‍മ, കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം കെ. സതീഷ്ബാബു, കെ. ലക്ഷ്മിനാരായണന്‍ തുടങ്ങി  ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈകിട്ട് 6ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി.

ക്ലൈമാക്‌സില്‍ കണ്ണീരണിഞ്ഞ് കഥാപാത്രങ്ങള്‍

മേഘ ചന്ദ്ര

കൊച്ചി: ജീവന്റെ പാതി നഷ്ടമായ വേദനയിലായിരുന്നു സംവിധായകനും നടനുമായ ലാല്‍. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്റെ ചേതനയറ്റ മൃതദേഹത്തിനരികില്‍ ആരോടും സംസാരിക്കാതെ ആര്‍ക്കും മുഖം കൊടുക്കാതെ ലാല്‍ ഇരുന്നു, മണിക്കൂറുകളോളം. ഒരു സീനിനായി, ഒരു സംഭാഷണത്തിനായി ഇങ്ങനെ എത്രയോ മണിക്കൂറുകള്‍ ഇരുവരും ഇങ്ങനെ ഇരുന്നിട്ടുണ്ട് മുമ്പ്. ആ ഓര്‍മകളെല്ലാം ആ മനസ്സില്‍ തിരതല്ലുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെയും സിദ്ദിഖിനെയും സംവിധാനത്തിലേക്കു കൈപിടിച്ചു നടത്തിയ ഫാസിലിനെ കണ്ടപ്പോള്‍ ലാല്‍ അതുവരെ അടക്കിവച്ചിരുന്നു ദുഃഖസമുദ്രം പൊട്ടിയൊഴുകി. കണ്ടുനിന്നവര്‍ക്കൊന്നും കണ്ണീരടക്കാനായില്ല.

തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാന്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും (മമ്മൂട്ടി) ബാലകൃഷ്ണനും (സായ്‌കുമാര്‍) അരവിന്ദനും (ജയറാം) ഗോപാലകൃഷ്ണനും (മുകേഷ്) റാംജിറാവുവും (വിജയരാഘവന്‍) ജയകൃഷ്ണനും (ദിലീപ്) കടപ്പുറം കാര്‍ത്യായനിയും (സീനത്ത്) മുന്നയും (വിനീത്) എത്തി. പ്രായത്തിന്റെ അവശതകള്‍ മറന്നാണ് ഗര്‍വാസീസ് ആശാന്‍ (ജനാര്‍ദനന്‍) വന്നത്. തന്നെ സിനിമയിലേക്കു കൈപിടിച്ചു കയറ്റിയ സംവിധായകന്റെ സവിധത്തില്‍ ബിന്ദു പണിക്കര്‍ക്കൊപ്പമെത്തിയ സായ്‌കുമാര്‍ ദുഃഖം സഹിക്കാനാവാതെ വിതുമ്പിക്കരഞ്ഞു. ‘എന്റെ വലതു കൈ നഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം തേങ്ങിക്കൊണ്ടു പറഞ്ഞു.

Tags: keralamalayalam cinemaയാത്രയയപ്പ്സംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.