ന്യൂദല്‍ഹി: കോണ്‍ഗ്രസ് നോതാവ് രാഹുലിന്റെ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനാദരവ് നിറഞ്ഞതാണെന്നും ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രമുഖ നിയമജ്ഞനും ഭരണഘടനാ വിദഗ്ധനുമായ ഹരീഷ് സാല്‍വെ. രാഹുലിനെതിരായ കേസ് മോശമായതുകൊണ്ടല്ല, മണ്ഡലത്തിലെ ജനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് കോടതി വിധി സ്റ്റേ ചെയ്തതെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുലിനെ ശിക്ഷിക്കണോ വേണ്ടയോ എന്നത് മറ്റൊരു വിഷയമാണ്. പക്ഷെ അങ്ങേയറ്റം അനാദരവ് നിറഞ്ഞ രീതിയിലാണ് രാഹുലിന്റെ സംസാരം. ‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുക, എന്നിട്ട് പറയുക നിങ്ങള്‍ പൊതു പ്രവര്‍ത്തകനാണെന്ന്, എത്രമാത്രം നിഷേധിച്ചാലും ജനങ്ങള്‍ക്കറിയാം രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന്. അങ്ങയെുള്ള ഒരാളാണോ ഇത്തരം ഭാഷ ഉപയോഗിക്കുന്നത്. സാല്‍വേ ചോദിച്ചു.
രാഹുല്‍ തെറ്റു ചെയ്തുവെന്നും അദ്ദേഹം ഇങ്ങനെ പറയാന്‍ പാടില്ലെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. അപ്പീലില്‍ അന്തിമ തീരുമാനം വരും വരെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലോക്സഭയില്‍ പ്രതിനിധിയില്ലെന്ന അവസ്ഥയുണ്ടാകരുത് എന്നു കരുതിയാണ് സുപ്രീം കോടതി വിചാരണക്കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്തത്. അല്ലാതെ കേസിന്റെ ഗുണഗണങ്ങള്‍ അടിസ്ഥാനമാക്കിയല്ല. സാല്‍വെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: