Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗോത്രങ്ങളെയിട്ട് തട്ടിക്കളിക്കണോ?

മണിപ്പുര്‍ കലാപത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ 10 കൊല്ലം 219 സൈനികര്‍ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ 4700ല്‍ അധികം കലാപം നടന്നു. ഇപ്പോള്‍ 1600 കലാപം ആക്കി ചുരുക്കി. മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ പ്രശ്‌നമല്ല. ഹിന്ദു-െ്രെകസ്തവ പ്രശ്‌നം അല്ല. ഇത് ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. കോണ്‍ഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനുമുന്‍പ് തുടങ്ങിയതാണ്. പക്ഷേ, ബിജെപി വന്നപ്പോള്‍ അവിടെ സൈനികര്‍ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങള്‍ കുറഞ്ഞു. സാധാരണക്കാര്‍ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 29, 2023, 05:00 am IST
in Main Article

ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമാണ് മണിപ്പൂര്‍. തലസ്ഥാനം ഇംഫാല്‍. മണിപ്പൂരി ഭാഷയും ഇംഗ്ലീഷും മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാര്‍ എന്നിവയാണ് അതിര്‍ത്തികള്‍. 1972ല്‍ നിലവില്‍ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്‌നം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം. ഇന്ധന നിക്ഷേപവും ധാതുശേഖരവും വേണ്ടുവോളമുള്ള പ്രദേശമാണിത്. ഗോത്രവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പ്രദേശം രാഷ്‌ട്രീയലാഭത്തിനായി തട്ടിക്കളിക്കുകയാണ്.

മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ല്‍ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബര്‍മ്മന്‍ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയില്‍ നിന്നാണ്. പിന്നീട് 1824ല്‍ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യര്‍ഥിച്ച് മണിപ്പൂര്‍ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളില്‍ അവിടെ രാഷ്‌ട്രീയ പ്രതിസന്ധികള്‍ തീര്‍ത്തിരുന്നു. 1891ല്‍ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്. 1891ല്‍ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂര്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ വന്നത്.

1947ല്‍ മണിപ്പൂര്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങള്‍ക്കും വേദിയായിരുന്നു മണിപ്പൂര്‍. ഇംഫാലില്‍ കടക്കാന്‍ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. യുദ്ധത്തിനു ശേഷം നിലവില്‍ വന്ന മണിപ്പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭയും ചേര്‍ന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി. 1949ല്‍ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളില്‍ നിയമനിര്‍മ്മാണസഭ പിരിച്ചു വിട്ട് മണിപ്പൂര്‍ ഒക്ടോബര്‍ 1949ന് ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കുകയും ചെയ്തു.

1964 ല്‍ യുണൈറ്റഡ് നാഷ്ണല്‍ ലിബറേഷന്‍ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതു മുതല്‍ മണിപ്പൂരില്‍ വിഘടന വാദവും അക്രമങ്ങളും തലപൊക്കിത്തുടങ്ങി. ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂര്‍ സന്ദര്‍ശിക്കുവാന്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ രണ്ടു വ്യത്യസ്ത ഭൂപ്രകൃതി മണിപ്പൂരില്‍ ദര്‍ശിക്കാന്‍ കഴിയും. അതിര്‍ത്തി പ്രദേശങ്ങളിലുള്ള കുന്നുകളും ഇടുങ്ങിയ താഴ്‌വരകളും അടങ്ങുന്ന പ്രകൃതിയും ഉള്‍പ്രദേശങ്ങളിലുള്ള സമതലങ്ങളും അതിനോടനുബന്ധിച്ചു വരുന്ന ഭൂപ്രകൃതിയും. ഭൂപ്രകൃതിയുടെ കാര്യത്തില്‍ മാത്രമല്ല സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും കാര്യത്തിലും ഈ വ്യത്യസ്തത ദര്‍ശനീയമാണ്.

രണ്ടു തരത്തിലുള്ള മണ്‍പ്രകൃതി മണിപ്പൂരില്‍ ദര്‍ശിക്കാം. കുന്നിന്‍ പ്രദേശങ്ങളില്‍ കാണുന്ന ചെമ്മണ്ണും താഴ്‌വരകളില്‍ കാണുന്ന പശിമരാശി മണ്ണുമാണിവ. താഴ്‌വരകളിലെ മേല്‍മണ്ണില്‍ വെള്ളാരങ്കല്ലുകള്‍, മണല്‍, കളിമണ്ണ് എന്നിവ കാണപ്പെടുന്നു. സമതലങ്ങളിലെ മേല്‍മണ്ണ് പ്രത്യേകിച്ച് ഡെല്‍റ്റ, പ്രളയപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മേല്‍മണ്‍പ്രതലം നല്ല കട്ടിയുള്ളതാണ്. കിഴുക്കാംതൂക്കായുള്ള കുന്നിന്‍ പ്രദേശങ്ങളിലെ മേല്‍മണ്ണ് മഴ,ഉരുള്‍പൊട്ടല്‍ മുതലായവമൂലം തുടര്‍ച്ചയായി നഷ്ടപ്പെടുന്നതു കൊണ്ട് അവിടങ്ങളില്‍ വളരെ നേരിയ മേല്‍മണ്‍ പ്രതലമാണ് കാണപ്പെടുന്നത്. ഈ കാരണം കൊണ്ടു തന്നെ മണിപ്പൂരിന്റെ കുന്നിന്‍പ്രദേശങ്ങളില്‍ മൊട്ടക്കുന്നുകളും, കൊക്കകളും രൂപപ്പെട്ടിരിക്കുന്നു.

ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ മണിപ്പുര്‍ വിഷയം ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉഴപ്പുകയാണ്. കാരണം മണിപ്പുര്‍ കലാപത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ 10 കൊല്ലം 219 സൈനികര്‍ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ 4700ല്‍ അധികം കലാപം നടന്നു. ഇപ്പോള്‍ 1600 കലാപം ആക്കി ചുരുക്കി.

മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ പ്രശ്‌നമല്ല. ഹിന്ദു–െ്രെകസ്തവ പ്രശ്‌നം അല്ല. ഇത് ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. കോണ്‍ഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനുമുന്‍പ് തുടങ്ങിയതാണ്. പക്ഷേ, ബിജെപി വന്നപ്പോള്‍ അവിടെ സൈനികര്‍ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങള്‍ കുറഞ്ഞു. സാധാരണക്കാര്‍ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

ഇങ്ങനെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ  കേരളത്തില്‍ ദുഷിച്ച പ്രചാരണങ്ങള്‍ സംഘടിപ്പിച്ചും കുടുംബശ്രീയെ കൊണ്ട് മണിപ്പുര്‍ വിഷയത്തില്‍ പ്രതിജ്ഞയെടുപ്പിക്കാനും ശ്രമിക്കുകയാണ്. വിഷയത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, വിഷയം ഉള്ളതുറന്ന് പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടും ഇവര്‍ തര്‍ക്കിക്കുന്നത് എന്തിനാണ്?.

മേയ് നാലിനാണ് മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തില്‍ ഗോത്രവര്‍ഗക്കാരായ 3 സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ചിത്രീകരിച്ച 26 സെക്കന്‍ഡ് നീളമുള്ള വീഡിയോ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 21 ന് കാംഗ് പോപി ജില്ലയിലെ സൈകുല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് തൊട്ടുമുന്‍പ് അക്രമത്തില്‍ നിന്ന് സഹോദരിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു പുരുഷനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുന്‍ സുബേദാറായിരുന്ന കാര്‍ഗില്‍ സൈനികന്റെ ഭാര്യയാണ്.

മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗപദവി നല്‍കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ആദിവാസി മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 160 പേരോളം കൊല്ലപ്പെട്ടു. ഇതിനിടെ, മിസോറാമിലുള്ള മണിപ്പൂര്‍ സ്വദേശികളായ മെയതെയ് വംശജരോട് സംസ്ഥാനം വിടാന്‍ മുന്‍ മിസോ കലാപകാരികള്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് തലസ്ഥാനമായ ഐസോളിലുള്ള മണിപ്പൂര്‍കാര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഗോത്രവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വശ്രമമാണ് മണിപ്പൂരിലും ബാഹ്യകേന്ദ്രങ്ങളിലും നടക്കുന്നത്.

Tags: bjpകേന്ദ്ര സര്‍ക്കാര്‍മണിപ്പൂര്‍ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.