Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുടിപ്പിച്ചു കൊല്ലുന്ന മദ്യനയം

സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ബാറുടമകളുടെയും മറ്റും പണം പാര്‍ട്ടി ഫണ്ടിലെത്തിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ എങ്ങനെയെങ്കിലും പണം സ്വരൂപിക്കേണ്ടതുണ്ട്. കാലിയായിരിക്കുന്ന സര്‍ക്കാര്‍ ഖജനാവില്‍ പണമെത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെയാണ് ഇതിന് ബലികൊടുക്കുന്നതെന്ന പ്രശ്‌നമൊന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലട്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
in Editorial

മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞ് പുതിയ അബ്കാരി നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും അടഞ്ഞുകിടക്കുന്നവ തുറക്കാന്‍ അനുവദിച്ചും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. നാട്ടിലെമ്പാടുമുള്ള കള്ളുഷാപ്പുകള്‍ നവീകരിച്ച് അവിടങ്ങളില്‍ കള്ളെത്തിച്ച് കൂടുതല്‍ മദ്യപാനികളെ ആകര്‍ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടോഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്‍ധിപ്പിക്കും. പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും കള്ളുല്‍പ്പാദനം നടത്തും. തെങ്ങില്‍നിന്നുള്ള കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും! ദിനംതോറുമുള്ള വില്‍പ്പനയ്‌ക്കുശേഷം അധികംവരുന്ന കള്ള് ഒഴുക്കിക്കളയാതെ വിന്നാഗിരിയും മറ്റും നിര്‍മിക്കുമത്രേ. കുടുംബശ്രീ വനിതകളെയും ഇതിലേക്ക് കൊണ്ടുവരും!! ചുരുക്കത്തില്‍ മദ്യപന്മാര്‍ക്കും ബാറ് മുതലാളിമാര്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് സര്‍ക്കാര്‍ പരോക്ഷമായി ചോദിച്ചിരിക്കുന്നത്.

സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മായതിനാല്‍ ഇങ്ങനെയൊരു അബ്കാരി നയം കൊണ്ടുവന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കോണ്‍ഗ്രസ്സിലെ ആഭ്യന്തര വഴക്കിന്റെ പശ്ചാത്തലത്തിലാണെങ്കിലും നിരവധി ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുകയാണല്ലോ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യം ചെയ്തത്.  സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. ചാരായ നിരോധനം എടുത്തുമാറ്റാന്‍ കഴിയാത്തതില്‍ വല്ലാതെ കുണ്ഠിതപ്പെട്ട് നടക്കുന്നവരാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍. എ.കെ.ആന്റണി കൊണ്ടുവന്ന ചാരായനിരോധനം അപ്രായോഗികമാണെന്ന് പറയാനുള്ള ഒരവസരവും സിപിഎം പാഴാക്കാറില്ല. കൊവിഡ് മഹാമാരിയുടെ കാലത്ത് കോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും സംസ്ഥാനത്ത് കൂടുതല്‍ മദ്യമൊഴുക്കുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിനെ നേരിടാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന് ചിലര്‍ കരുതിയിരുന്നു. ഇവരില്‍നിന്ന് അധികമൊന്നും വ്യത്യസ്തമായിരുന്നില്ല സര്‍ക്കാരിന്റെ മനോഭാവവും. ഫലത്തില്‍ ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കി. അപ്പോഴും കൂടുതല്‍ മദ്യം വില്‍ക്കാന്‍ കഴിഞ്ഞതിന്റെയും, വരുമാനം വര്‍ധിച്ചതിന്റെയും സംതൃപ്തിയിലായിരുന്നു സര്‍ക്കാര്‍. ഈ ദിശയില്‍ കൂടുല്‍ മുന്നോട്ടുപോകുമെന്നാണ് പുതിയ അബ്കാരി നയത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ മദ്യലഹരിക്ക് വേണ്ടതെല്ലാം ചെയ്യുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.  

സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ബാറുടമകളുടെയും മറ്റും പണം പാര്‍ട്ടി ഫണ്ടിലെത്തിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ എങ്ങനെയെങ്കിലും പണം സ്വരൂപിക്കേണ്ടതുണ്ട്. കാലിയായിരിക്കുന്ന സര്‍ക്കാര്‍ ഖജനാവില്‍ പണമെത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെയാണ് ഇതിന് ബലികൊടുക്കുന്നതെന്ന പ്രശ്‌നമൊന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലട്ടുന്നില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ പറഞ്ഞാലും പരിധിവിട്ട മദ്യപാനം വ്യക്തിക്കും സമൂഹത്തിനും നല്ലതുവരുത്തില്ലെന്ന് ഉറപ്പാണ്. ലോകത്തെവിടെയും ഇതാണ് സ്ഥിതി. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയരുന്നതിനും, സമൂഹത്തെ ധാര്‍മികാധപതനത്തിലേക്ക് നയിക്കുന്നതിനും മദ്യപാനം പോലെ പങ്ക് വഹിക്കുന്ന മറ്റൊന്നില്ല. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാലും ഭരിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്നതാണ് സിപിഎമ്മിന്റെ നിലപാട്. സമ്പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കാനുള്ള തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍. ഏഴ് വര്‍ഷക്കാലത്തെ ഭരണത്തിനിടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ഫലപ്രദമായി യാതൊന്നും ചെയ്യാതെ മദ്യമൊഴുക്കി നികുതിവരുമാനം ഉണ്ടാക്കാമെന്ന ചിന്തഅത്യന്തം വിനാശകരമാണ്. ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിനും സാംസ്‌കാരിക നായകന്മാര്‍ കയ്യൊപ്പ് ചാര്‍ത്തും. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം. ഈ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തണം. ഭരിക്കാന്‍ ഇനിയും അവസരം നല്‍കാതെ ഈ സാമൂഹ്യവിരുദ്ധരെ പാഠം പഠിപ്പിക്കണം.

Tags: keralaഇടതുമുന്നണി മദ്യനയംdrinkingpolicyPICK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.