Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനിവാര്യമാകുന്ന ജനിമൃതികള്‍

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:06 pm IST
in Samskriti

കല്ലറ അജയന്‍

”ജന്മമുണ്ടാകില്‍മരണവും നിശ്ചയം

ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം”

അയോദ്ധ്യാകാണ്ഡത്തില്‍ ‘ഭരതവിലാ

പം’ എന്ന ഭാഗത്തു നിന്നെടുത്തതാണ് ഈ ഈരടി.

”ജാതസ്യ ഹി ധ്രുവോ മൃത്യുഃ  

ധ്രുവം ജന്മ മൃതസ്യ ച

തസ്മാദപരിഹാര്യേര്‍ത്ഥേ

ന ത്വം ശോചിതുമഹര്‍സി”    

ഭഗവദ്ഗീതയില്‍ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 27ാം ശ്ലോകത്തിന്റെ തര്‍ജമയാണ് മുകളില്‍ കൊടുത്ത ഈരടി എന്നു പറയാം. അര്‍ജ്ജുനനോട് ഭഗവാന്‍ പറയുന്നു; ‘ജനിച്ചതിനെല്ലാം മരണവും മരിച്ചതിനെല്ലാം ജനനവുമുണ്ട്. പരിഹരിക്കാന്‍ പറ്റാത്ത ഈ കാര്യത്തില്‍ നീ ദുഃഖിച്ചിരുന്നിട്ടെന്തു കാര്യം?’ ഇതു തന്നെ എഴുത്തച്ഛന്‍ എടുത്തെഴുതിയിരിക്കുന്നു.  

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല. വാര്‍ധക്യത്തില്‍ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നല്ല വിശ്രമമാണ് മരണം. അതിനെ ആനന്ദത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്.  

ദശരഥന്റെ മരണത്തില്‍ വിലപിക്കുന്ന ഭരതനോട് വസിഷ്ഠനാണ് ആ ഈരടി പറയുന്നത്. മരിച്ചു എന്നു കരുതി ആരും ഇല്ലാതാകുന്നില്ല എന്നു വസിഷ്ഠന്‍ പറയുന്നു. കാരണം മനുഷ്യനെന്നത് ഈ കാണുന്ന ശരീരമല്ല. അതില്‍ കുടികൊള്ളുന്ന ആത്മാവാണ്. ശരീരം ജീര്‍ണ്ണിക്കും. ആത്മാവിന് നാശമേയില്ല. അത് പുതിയ പുതിയ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗീതയില്‍ നിന്നും ഭഗവാന്റെ വാക്കുകള്‍ വീണ്ടും ഉദ്ധരിക്കാം.

”വാസാംസി ജീര്‍ണ്ണാനി യഥാവിഹായ

നവാനി ഗൃഹ്ണാതി നരോളപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-

ന്യന്യാനി സംയാതി നവാനി  ദേഹീ”

(മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് എപ്രകാരമാണോ പുതിയവ സ്വീകരിക്കുന്നത്, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു). വസിഷ്ഠന്‍ ഭരതനോടും  ഭഗവാന്‍ അര്‍ജ്ജുനനോടുമാണ് ഉപദേശിക്കുന്നതെങ്കിലും നമുക്കേവര്‍ക്കുമുള്ള ഉപദേശം തന്നെയാണിത്. ജീവിതത്തെ നേരിടാന്‍ നമ്മള്‍ കാണിക്കുന്ന ധൈര്യവും ഉത്സാഹവും മരണത്തിന്റെ കാര്യത്തിലും ഉണ്ടാകണം. കാരണം മരണം ഒന്നിന്റേയും അവസാനമല്ല.  

Tags: രാമായണംവേദവേദാന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.