Categories: Kerala

ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസ്; പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ ആറു പേര്‍ കുറ്റക്കാര്‍; ഭീകരപ്രവര്‍ത്തനവും വധശ്രമവും തെളിഞ്ഞു

18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Published by

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവുമായി കൊച്ചി എന്‍ ഐ എ കോടതി. സംഭവത്തിന്റെ മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍ അടക്കം പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.  

നാസര്‍, സജല്‍, നജീബ്, നൗഷാദ്, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് കുറ്റക്കാരായി കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ മൂന്നു പേര്‍ക്കെതിരേ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം, വധശ്രമം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.  അസീസ് ഓടക്കാലി, സുബൈര്‍, ഷഫീക്ക്,  മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നീ പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു  

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കോടതി 2015 ഏപ്രില്‍ 30 ന് വിധി പറഞ്ഞിരുന്നു. 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 18 പേരെയും വെറുതെ വിട്ടയച്ചു. ഇതിനു ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. സംഭവത്തിന് ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കേസിലെ ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30 ന് ആണ് വിധിപറഞ്ഞിരുന്നത്. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്‌ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസര്‍ക്കെതിരായ ആക്രമണം. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികള്‍ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്. . ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎയും കണ്ടെത്തിയരുന്നു. പ്രതികള്‍ക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എന്‍ഐഎ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക