Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടുവരകള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത കലാകാരന്‍

ജീവിച്ചിരിക്കുമ്പോള്‍ എം.വി. ദേവന്‍ അതിനെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. പല സാഹിത്യകാരന്മാരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 8, 2023, 05:42 am IST
in Kerala

കാനായി കുഞ്ഞിരാമന്‍

കേരളത്തിലെ കലാചരിത്രം എഴുതുമ്പോഴോ വായിക്കുമ്പോഴോ നമുക്ക് നമ്പൂതിരി ഇല്ലാതെ വായിക്കാനാകില്ല. കേരളത്തില്‍ അത്രയും പ്രധാനപ്പെട്ട കലാകാരനായാണ് അദ്ദേഹം ജീവിച്ചത്. നമ്പൂതിരിയുടെ വരയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് എല്ലാ കലാകാരന്മാരും ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ രേഖാചിത്രം ആര്‍ക്കും കിട്ടാത്ത സിദ്ധിതന്നെയാണ്.  ജീവിച്ചിരിക്കുമ്പോള്‍ എം.വി. ദേവന്‍ അതിനെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. പല സാഹിത്യകാരന്മാരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.  

ദേവനാണ് മാതൃഭൂമിയില്‍ ആദ്യമായി കാര്യമായി ഇല്ലസ്ട്രേഷന്‍ തുടങ്ങിയത്. അതിനുമുമ്പ് ഒരു വാസുദേവന്‍ നമ്പൂതിരിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സുഹൃത്തായ ദേവന്റെ മുന്നില്‍വന്ന് വേറെ ജോലിയൊന്നും ഇല്ല ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട എന്നുപറഞ്ഞിട്ട് തന്റെ ജോലി രാജിവച്ചിട്ട് അത് നമ്പൂതിരിക്ക് കൊടുത്തു. ദേവന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ നമുക്ക് ലഭിക്കുമായിരുന്നില്ല. രണ്ടുവരകള്‍ കൊണ്ടു അത്ഭുതം തീര്‍ക്കുകയായിരുന്നു നമ്പൂതിരി. വി.കെ.എന്‍, നമ്പൂതിരിയുടെ വരയെപ്പറ്റി എഴുതിയിട്ടുണ്ട്. തിരുവനന്തപു

രത്ത് പൂജപ്പുരയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനുമുന്നിലെ പ്രതിമ നമ്പൂതിരി നിര്‍മിച്ചതാണ്. ലാറ്റക്സിലെ  അന്നത്തെ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നോട് ചെയ്യാന്‍ പറഞ്ഞതാണ്. അത് ഞാന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കുകയായിരുന്നു. ശില്പവും പെയിന്റിങ്ങും എല്ലാം അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.

കേരളത്തിലല്ല ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ഇതിനെക്കാളേറെ അംഗീകാരം കിട്ടുമായിരുന്നു. നമ്മുടെ മലയാളികള്‍ അദ്ദേഹത്തിന് വേണ്ട അംഗീകാരം കൊടുത്തിട്ടില്ല. കേരളത്തിലെ സ്ഥിതി ഇതാണ്. ഇവിടെ  സാഹിത്യവും സംഗീതവും സിനിമയും വളര്‍ന്നു. ഇപ്പോഴും വളരാതിരിക്കുന്നത് ചിത്രകലയും ശില്പകലയുമാണ്.  

മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍ കെ.സി.എസ്. പണിക്കര്‍ വന്നശേഷമാണ് ഫൈന്‍ ആര്‍ട്സ് കോളജ് വളരാനും തെക്കേ ഇന്ത്യയില്‍ കലയില്‍ മാറ്റമുണ്ടാകാനും പറ്റിയത്. കെ.സി.എസ്. പണിക്കര്‍ നമ്പൂതിരിയെ പരമാവധി പ്രോത്സാഹിപ്പിച്ചു. പഠിക്കുന്ന സമയത്തുതന്നെ നമ്പൂതിരിക്ക് അത്രയേറെ ടാലന്റ് ഉണ്ടായിരുന്നു. ചെമ്പുതകിടില്‍ എംമ്പോസ് ചെയ്തുകൊണ്ട് ഒരുപാട് വര്‍ക്ക് അദ്ദേഹം ചെയ്തിരുന്നു. അതൊക്കെ മനോഹരമായിരുന്നു. ആരും ചെയ്യാത്ത സംഭവമായിരുന്നു.

അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ആരും അംഗീകരിച്ചില്ല. മാതൃഭൂമിയിലെ ഇല്ലസ്ട്രേറ്റര്‍ എന്ന രീതിയിലാണ് പലരും അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തിന് ഒരു പദ്മശ്രീ കിട്ടാത്തതില്‍ വിഷമമുണ്ട്. കലാപഠനത്തിനായി എറണാകുളത്ത് കലാപീഠം എന്ന സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു. ഞാന്‍ ശില്പങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹം വന്നുനിന്ന് അഭിപ്രായം പറയുമായിരുന്നു. ഞങ്ങള്‍ ടീമായി വര്‍ക്കുചെയ്ത കലാകാരന്മാരാണ്. ഇന്ന് അങ്ങനെയൊരു ഗ്രൂപ്പില്ല. എല്ലാവരും പിരിഞ്ഞുപോയി. ഞാന്‍ മാത്രമായി. ദേവന്‍, ജയപാലന്‍, നമ്പൂതിരി… എല്ലാവരും പോയി, ആ ഗ്രൂപ്പില്‍ ഞാന്‍ മാത്രം ബാക്കിയായി.

Tags: artist namboothiriKanayi Kunhiraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

100നു മുന്‍പു മടങ്ങിയ വരയുടെ തമ്പുരാന്‍

Kerala

കാനായിക്ക് ബഷീര്‍ പുരസ്‌കാരം

Kerala

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന്

Kerala

അച്ഛനെ അപമാനിച്ചു; ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ വക്കീൽനോട്ടീസ്

Kerala

പഴമയുടെ സൂക്ഷ്മാംശം ചിത്രരചനയില്‍ കാത്തുസൂക്ഷിച്ച ആളായിരുന്നു നമ്പൂതിരി: മദനന്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.