ന്യൂയോര്‍ക്ക് : ഒന്നു കരുതിയിരിക്കുന്നത് നന്നായിരിക്കും. കാരണമെന്തെന്നോ ? സംഭവം നിലത്തുകൂടെ വരുന്ന അപകടമൊന്നുമല്ല. ആകാശം വഴിയെന്നും പറയാനാവില്ല, ബഹിരാകാശം വഴിയാണ് ‘ പണി’ വരുന്നത്.
രണ്ട് കൂറ്റന്‍ സൗരവാതങ്ങള്‍ ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.വെളളിയാഴ്ച തന്നെയാണ് സൗരവാതങ്ങള്‍ ഭൂമിയെ ബാധിക്കുക.സൗരവാതം മൂലം ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ ഭൂമിയുടെ കാന്തിക വലയത്തെ സ്വാധീനിച്ചേക്കുമെന്നാണ് വിദഗ്ധ പ്രവചനം.ഇത് മൂലം ലോകമെമ്പാടും ദൃശ്യമാകാവുന്ന മനോഹരമായ പ്രഭാപടലം ഉണ്ടാകുമെന്നും പറയുന്നുണ്ട്.
ബഹിരാകാശത്ത് ഉയര്‍ന്ന തലങ്ങളില്‍ രൂപപ്പെടുന്ന കണങ്ങള്‍ ഉപഗ്രഹങ്ങളെ ബാധിക്കുന്നതിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ ഊര്‍ജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്താനും സാധ്യതയുണ്ട്.ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തെ(ജി പി എസ്) തകരാറിലാക്കാനും സാധ്യതയേറെ.
ആദ്യത്തെ സൗരവാതം മന്ദഗതിയിലുളളതായിരിക്കും. പ്രധാനമായും വടക്കുകിഴക്ക് ദിശയില്‍ പോകും. രണ്ടാമത്തേത് വേഗതയേറിയതും നേരിട്ട് ഭൂമിക്ക് ആഘാതമുണ്ടാക്കുന്നതുമാണെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവചനം.
എന്താണ് സൗരവാതം?
സൂര്യന് നിരന്തരം സൗരവസ്തുക്കള്‍ ബഹിരാകാശത്തേക്ക് പുറന്തളളുന്നു. സ്ഥിരമായ ചെറുപ്രവാഹമായും ചിലപ്പോള്‍ വലിയ ഊര്ജ്ജത്തോടെയുളള പൊട്ടിത്തെറികളായും.ഇത് സൗരവാതം എന്നറിയപ്പെടുന്നു. ചാര്‍ജ്ജുളള സൗര വസ്തുക്കള്‍ വലിയ പ്രവാഹമായി പുറത്തുവരുന്നത് തീവ്രകാന്തികവലയവും സൃഷ്ടിക്കുന്നു.
ഈ സൗരവസ്തുക്കള്‍ ഭൂമിയുടെ കാന്തികവലയവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ചില വേളകളില്‍ ഭൗമകാന്തികവാതങ്ങള് ഉണ്ടാകുന്നു. ഇത് ഭൂമിയിലെ സാങ്കേതികവിദ്യകളാല്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളെ തടസപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ നാസ അത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: