Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആചാരങ്ങള്‍ പതിവുപോലെ: മഴയെത്തി… കല്ലിടവഴി റോഡ് വെള്ളത്തിലായി

അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് ഇത്തവണയും പതിവു തെറ്റാതെ മുങ്ങിക്കിടക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാന്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:16 pm IST
in Thrissur
മഴയെത്തിയതോടെ വെള്ളത്തിലായ കല്ലിടവഴി റോഡ്

മഴയെത്തിയതോടെ വെള്ളത്തിലായ കല്ലിടവഴി റോഡ്

മണികണ്ഠന്‍ കുറുപ്പത്ത്  

കാഞ്ഞാണി: മഴ കനത്താല്‍ അന്തിക്കാട് കല്ലിടവഴി റോഡിലൂടെ മുട്ടറ്റം വെള്ളത്തില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികളും നാട്ടുകാരും നനഞ്ഞ് കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് ഇത്തവണയും പതിവു തെറ്റാതെ മുങ്ങിക്കിടക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാന്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്. 

പഞ്ചായത്തിലെ 2 സ്‌കൂളുകള്‍ക്ക് സമീപമാണ് റോഡില്‍ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നത്. സ്‌കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇത് മൂലം ഏറെ വലയുന്നത്. മുന്‍കാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇടത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്. കല്ലിടവഴി പ്രദേശത്തു നിന്നുള്ള വെള്ളം പടിയത്തുള്ള ഇറിഗേഷന്‍ കനാലിലെത്തും. ഇവിടെ നിന്ന് ശ്രീരാമന്‍ചിറ വഴി കനോലി കനാലിലേക്കാണ് അധികജലം ഒഴുകിയെത്തുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തി തന്റെ പറമ്പിലൂടെയുള്ള കാന വഴി വെള്ളം ഒഴുക്കിവിടുന്നത് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുണ്ട്. എല്ലാ വര്‍ഷവും കളക്ടര്‍ ഇടപെട്ടാണ് വെള്ളം ഒഴുക്കിവിട്ട് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുന്നത്. 

അടച്ചിട്ട കാന തുറന്ന് വെള്ളം ഒഴുക്കിവിട്ടതിന് 2 ജനപ്രതിനിധികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തരുതെന്ന കോടതി വിധി ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് കാന അടച്ചുകെട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌കൂളിന് സമീപത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ എല്‍.പി. സ്‌കൂളിന് പുറകു വശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഡെങ്കിപ്പനിയും, പനി മരണങ്ങളും ഉയരുമ്പോള്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

നീരൊഴുക്ക് തടഞ്ഞത്  വിനയായി

(ഗോകുല്‍ കരിപ്പിള്ളി, ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി )

പരമ്പരാഗതമായി മഴവെള്ളം പല സ്വകാര്യ വ്യക്തികളുടെയും പറമ്പുകളിലൂടെയാണ് ഒഴുകി കനോലി കനാലില്‍ എത്തുന്നത്. ഇതിനായുള്ള ചാലില്‍ ഒരു സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി തന്റെ പറമ്പിലൂടെ വെള്ളം ഒഴുകുന്നത് തടഞ്ഞതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ഇപ്പോഴും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. മഴക്കാലം തീരുന്നത് വരെ ഇതുവഴി യാത്ര ദുരിതമാകും.

Tags: Thrissurകനത്ത മഴ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.