Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഐഎംഎഫിന്റെ നാലാമത്തെ വലിയ കടക്കാരനായി പാക്കിസ്ഥാന്‍; അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ കടമെടുക്കുക 3 ബില്യണ്‍ യുഎസ് ഡോളര്‍

ആഗോള വായ്‌പക്കാരുമായുള്ള തീരുമാനത്തിനു പിന്നാലെ അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ 3 ബില്യണ്‍ യുഎസ് ഡോളറിന്റെ പുതിയ വായ്‌പ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കടക്കാരനാകുകയാണ് രാജ്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 03:28 pm IST
in World

ഇസ്ലാമബാദ്: ഐഎംഎഫില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമായി പാക്കിസ്ഥാന്‍. ആഗോള വായ്‌പക്കാരുമായുള്ള തീരുമാനത്തിനു പിന്നാലെ അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ 3 ബില്യണ്‍ യുഎസ് ഡോളറിന്റെ പുതിയ വായ്‌പ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കടക്കാരനാകുകയാണ് രാജ്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1947നു ശേഷം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ 2023 മാര്‍ച്ച് 31ന് അന്താരാഷ്‌ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് ഏറ്റവും കൂടുതല്‍ വായ്‌പയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ അറേഞ്ച്‌മെന്റ് പ്രകാരം അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ മൂന്നു ബില്യണ്‍ യുഎസ് ഡോളര്‍ കൂടി ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മാറും. എട്ട് മാസത്തെ കാലതാമസത്തിന് ശേഷമാണ് ഐഎംഎഫ് ബോര്‍ഡിന്റെ അംഗീകാരത്തിനായി രാജ്യം കാത്തുനില്‍ക്കുന്നത്.

നേരത്തെ, ഐഎംഎഫില്‍ നിന്നുള്ള വായ്‌പയുടെ കാര്യത്തില്‍, 46 ബില്യണ്‍ യുഎസ് ഡോളറുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തും, 18 ബില്യണ്‍ യുഎസ് ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും, 12.2 ബില്യണ്‍ ഡോളറുമായി ഉക്രെയ്ന്‍ മൂന്നാം സ്ഥാനത്തും, 8.2 ബില്യണ്‍ ഡോളറുമായി ഇക്വഡോര്‍ നാലാം സ്ഥാനത്തും, 7.4 ബില്യണ്‍ ഡോളറുമായി പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു. 10.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്‌പകള്‍ സ്വീകരിക്കുന്നത്തോടെ പാകിസ്ഥാന്‍ ഇക്വഡോറിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ ഐഎംഎഫ് വായ്‌പക്കാരനാകും.

ഉക്രെയ്‌നിലെ യുദ്ധവും ആഭ്യന്തര വെല്ലുവിളികളും കാരണം പണമില്ലാത്ത പാകിസ്ഥാന്‍ പേയ്‌മെന്റ് ബാലന്‍സ് പ്രതിസന്ധി നേരിടുകയാണ്. ആകെ 93 രാജ്യങ്ങള്‍ക്ക് ഐഎംഎഫ് കടം നല്‍കിയിട്ടുണ്ടെങ്കിലും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പത്തു രാജ്യങ്ങള്‍ക്കാണ് കടത്തിന്റെ 71.7 ശതമാനവും നല്‍കിയിട്ടുള്ളത്. ഏഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഐഎംഎഫ് കടം വാങ്ങുന്ന രാജ്യകൂടിയാണ് പാകിസ്ഥാന്‍ എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥ താഴേക്ക് കൂപ്പുക്കുത്തുകയാണ്. ഇത് അനിയന്ത്രിതമായ പണപ്പെരുപ്പത്തിന്റെ രൂപത്തില്‍ പാവപ്പെട്ട ജനങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ജീവിതം അസാധ്യമാക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിനാശകരമായ വെള്ളപ്പൊക്കവും ഉക്രെയ്‌നിലെ യുദ്ധത്തെ തുടര്‍ന്നുള്ള ചരക്ക് വിലക്കയറ്റവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ പാക്കിസ്ഥാന്‍ സമീപകാലത്ത് അഭിമുഖീകരിച്ചിട്ടുണ്ട്.

Tags: financial crisisഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്പാക്കിസ്ഥാന്‍പാകിസ്താന്‍റെ കടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.