Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാക്ഷരകേരളത്തിലെ സാംസ്‌കാരിക നിന്ദ

ജന്മഭൂമിയുടെ വാര്‍ത്തയും പ്രതികരണങ്ങളും വന്നശേഷം സ്മാരകത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും മുന്നോട്ടുവന്നിട്ടുണ്ട്. രാജാ രവിവര്‍മയെന്ന മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടല്ല, കലാകേരളത്തിന്റെ പ്രതിഷേധം ഭയന്നാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ വെറും അറ്റകുറ്റപ്പണികളല്ല, ലോകാരാധ്യനായ ഈ കലാകാരന്റെ മഹത്വത്തിനും പ്രശസ്തിക്കും ചേരുന്നവിധം സ്മാരകം പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. രാജകുടുംബം അനുവദിച്ച സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അത് നിര്‍വഹിക്കപ്പെടണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2023, 05:00 am IST
in Editorial

വിഖ്യാത ചിത്രകാരനായിരുന്ന രാജാ രവിവര്‍മയുടെ സ്മാരകം ജന്മദേശമായ കിളിമാനൂരില്‍ കാടുകയറിയും, മഴയില്‍ മേല്‍ക്കൂര ചോര്‍ന്നൊലിച്ചും മറ്റും നശിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. രാജാ രവിവര്‍മയ്‌ക്ക് ഉചിതമായ സ്മാരകത്തിനുവേണ്ടി കിളിമാനൂര്‍ രാജകുടുംബം പഞ്ചായത്തിന് വിട്ടുകൊടുത്ത ഒരേക്കര്‍ അറുപത് സെന്റ് സ്ഥലത്തെ സാംസ്‌കാരിക നിലയവും ആര്‍ട്ട് ഗ്യാലറിയുമാണ് അധികൃതരുടെ ക്രൂരമായ അനാസ്ഥയുടെ ഫലമായി നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഗ്യാലറിയിലെ രവിവര്‍മ വരച്ച നാല്‍പ്പത്തിയാറ് അപൂര്‍വചിത്രങ്ങള്‍ മഴവെള്ളം വീണതിനെത്തുടര്‍ന്ന് ഒരു മൂലയ്‌ക്ക് കൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയുന്നത് കലാസ്‌നേഹികള്‍ക്ക് ഹൃദയഭേദകമാണ്. മൂന്ന് നൂറ്റാണ്ടിനുശേഷവും ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു ചിത്രകാരനോടും, രചനാവൈഭവംകൊണ്ട് അന്നും ഇന്നും ആസ്വദിക്കപ്പെടുന്ന അത്യപൂര്‍വമായ ചിത്രങ്ങളോടും കാണിക്കുന്ന ഈ അവഗണനയെ  വിമര്‍ശിക്കാന്‍ വാക്കുകളില്ല. ഈ സാംസ്‌കാരിക നിന്ദ മൂടിവയ്‌ക്കാന്‍ ആര്‍ട്ട് ഗ്യാലറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നറിയുമ്പോള്‍ കലാകേരളത്തിന്റെ ശിരസ്സ് ലജ്ജകൊണ്ട് കുനിഞ്ഞുപോകുന്നു. ഈ സാംസ്‌കാരിക നിലയത്തിന്റെ  ചുമതലയുള്ള ലളിതകലാ അക്കാദമിയുടെ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് രാജാ രവിവര്‍മയോടും വിലമതിക്കാനാവാത്ത ചിത്രങ്ങളോടുമുള്ള തികഞ്ഞ അനാദരവിന്റെ പ്രതിഫലനമാണിത്.

നിലവില്‍ വന്ന് പത്ത് വര്‍ഷത്തിനകം രാജാ രവിവര്‍മ സ്മാരകം ഇങ്ങനെയൊരു ശോചനീയാവസ്ഥ നേരിടുകയാണെന്ന വിവരം വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’യാണ്. അതിശക്തമായ പ്രതിഷേധമാണ് സ്മാരകം നിര്‍മിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയ കിളിമാനൂര്‍ കൊട്ടാരത്തിന്റെയും, രാജാ രവിവര്‍മയുടെ മഹത്വം അറിയാവുന്ന ചിത്രകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. സാംസ്‌കാരിക നിലയത്തിന്റെ  ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും, രാജാ രവിവര്‍മയുടെ നൂറ്റിഎഴുപത്തിയഞ്ചാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ലളിതകലാ അക്കാദമി ചെയ്തിരിക്കുന്നത് അനീതിയാണെന്നും കിളിമാനൂര്‍ കൊട്ടാരം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാമവര്‍മ തമ്പുരാന്‍ പ്രതികരിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ പോലും അഭിനന്ദിച്ച രാജാ രവിവര്‍മയോട് അനാദരവ് കാട്ടിയതിന് ലളിതകലാ അക്കാദമി ലോകത്തോട് മാപ്പു പറയണമെന്ന്  കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ദിവാകര വര്‍മയും ആവശ്യപ്പെട്ടിരിക്കുന്നു. സ്മാരകത്തിന്റെ ശോച്യാവസ്ഥ ലളിതകലാ അക്കാദമിക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും അറ്റകുറ്റപ്പണി പോലും നടത്താതിരുന്നത് കഷ്ടമാണെന്നും, അന്‍പത് വര്‍ഷം കഴിഞ്ഞാലും കേടുവരാതിരിക്കുന്ന ചിത്രങ്ങളെ നശിക്കാന്‍ വിട്ടത് വലിയ വിഷമമുണ്ടാക്കുന്നെന്നും പ്രശസ്ത ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ള അഭിപ്രായപ്പെടുകയുണ്ടായി. ലളിതകലാ അക്കാദമി രാഷ്‌ട്രീയവല്‍ക്കരിച്ചതാണ് സ്മാരകത്തിന്റെ നാശത്തിന് കാരണമായതെന്ന് രാജാ രവിവര്‍മ ശൈലിയുടെ പ്രയോക്താവായ ദാനകൃഷ്ണപിള്ളയും പ്രതികരിക്കുകയുണ്ടായി. ഇവര്‍ക്കൊക്കെ പ്രകടിപ്പിക്കാനാവുന്ന കടുത്ത വാക്കുകളാണിത്.  

കലയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവരെ വേദിപ്പിക്കുംവിധം ഇടതുപക്ഷഭരണത്തിന്‍ കീഴില്‍ രാജാ രവിവര്‍മയുടെ സ്മാരകത്തിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ആര്‍ക്കും അദ്ഭുതം തോന്നേണ്ടതില്ല. ലോകത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമായ രാജാ രവിവര്‍മയോട് ഒരുതരം കുടിപ്പകയാണ് ഇടതുപക്ഷത്തിന് പൊതുവെയും സിപിഎമ്മിന് പ്രത്യേകിച്ചും ഉള്ളത്. പല രീതികളില്‍ അത് പുറത്തുവരുന്നു എന്നുമാത്രം. സിപിഎമ്മുകാരനായ എം.എ. ബേബി സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോഴാണല്ലോ വിവാദചിത്രകാരന്‍ എം.എഫ്.ഹുസൈന് രാജാ രവിവര്‍മയുടെ പേരിലുള്ള സര്‍ക്കാരിന്റെ പുരസ്‌കാരം നല്‍കിയത്. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പ്രോത്സാഹനമായിട്ടു മാത്രമല്ല, രവിവര്‍മയെ അംഗീകരിക്കാത്തയാളെന്ന നിലയ്‌ക്കുകൂടിയാണ് ഹുസൈനെ ഇടതുമുന്നണി സര്‍ക്കാര്‍ ആദരിച്ചത്. ഇടതുപക്ഷത്തിന്റെ ഈ സമീപനത്തിന് മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് രാജാ രവിവര്‍മയുടെ സ്മാരകം നശിക്കാന്‍ വിട്ടത്. ജന്മഭൂമിയുടെ വാര്‍ത്തയും പ്രതികരണങ്ങളും വന്നശേഷം സ്മാരകത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും മുന്നോട്ടുവന്നിട്ടുണ്ട്. രാജാ രവിവര്‍മയെന്ന മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടല്ല, കലാകേരളത്തിന്റെ പ്രതിഷേധം ഭയന്നാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ വെറും അറ്റകുറ്റപ്പണികളല്ല, ലോകാരാധ്യനായ ഈ കലാകാരന്റെ മഹത്വത്തിനും പ്രശസ്തിക്കും ചേരുന്നവിധം സ്മാരകം പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. രാജകുടുംബം അനുവദിച്ച സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അത് നിര്‍വഹിക്കപ്പെടണം.

Tags: keralaരാജാ രവിവര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.