Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ന് ദേശീയ ഡോക്ടര്‍ ദിനം: പ്രതിബദ്ധതയോടുള്ള പ്രതിരോധം

കാലത്തിന്റെ കുത്തൊഴുക്കില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 'കുടുംബ ഡോക്ടര്‍' എന്ന സങ്കല്‍പം, നികത്താനാവാത്ത നഷ്ടമാണ് രോഗികള്‍ക്കുണ്ടാക്കുക എന്ന് അവര്‍ തിരിച്ചറിയണം. എങ്കില്‍ മാത്രമേ ആരോഗ്യരംഗത്തിന്റെ നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ മാഹാത്മ്യം തിരിച്ചുകൊണ്ടുവരാനും, തദ്വാരാ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ദുഷിച്ച പ്രവണതകളില്‍ നിന്ന് സമൂഹത്തിനു മാറി ചിന്തിക്കാനും കഴിയു. ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ ഒരു രാജ്യത്തെ മുന്നോട്ടുനയിക്കാനാവു എന്നതിനാല്‍ ആരോഗ്യമാണ് സര്‍വ്വധനാല്‍ പ്രധാനം. ഇത് പകര്‍ന്നു നല്‍കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ഡോക്ടര്‍സമൂഹത്തെ, അവരുടേതല്ലാത്ത തെറ്റുകള്‍ക്ക് വാക്കു കൊണ്ടും അക്രമത്തിലൂടെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ ആധുനികവൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ വരെ അതില്‍ നിന്നു പിന്നാക്കം പോയേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 05:00 am IST
in Main Article

ഡോ. ശ്രീകുമാര്‍. ജെ  

ഡോക്ടര്‍മാരുടെ പ്രതിബദ്ധതയും പ്രതിരോധശേഷിയും ആഘോഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡോക്ടേഴ്‌സ് ദിന സന്ദേശം. 1991 മുതല്‍ ഭാരതത്തില്‍ ദേശീയ ഡോക്ടേഴ്‌സ് ദിനം ജൂലൈ 1ന് ആചരിക്കുന്നു. പ്രഗത്ഭനായ ഭിഷഗ്വരനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്‌ന ഡോക്ടര്‍ ബിദാന്‍ചന്ദ്ര റോയിയുടെ ജന്മവാര്‍ഷികവും ചരമ വാര്‍ഷികവുമാണ് ഈ ദിനം.

നൂറ്റാണ്ടുകളായി ചികിത്സാരംഗത്തു ഭാരതത്തിന്റെ സംഭാവന ചെറുതല്ല. ചരകസംഹിത, ശുശ്രുത സംഹിത മുതല്‍ നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ ഒരുകാലത്തു ലോകത്തിനു മുന്നില്‍ ഭാരതത്തിനു ആരോഗ്യരംഗത്തു പ്രത്യേക സ്ഥാനം തന്നെ നേടി തന്നിരുന്നു. കൊവിഡ് മഹാമാരികാലത്തു ഡോക്ടര്‍മാര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മാനിച്ചു കൊണ്ടാണ് ഇത്തവണ ഭാരതം ഈ ദിനത്തിന് ഡോക്ടേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധതയും പ്രതിരോധശേഷിയും ശീര്‍ഷകമായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന വസ്തുത അഭിമാനാര്‍ഹമാണ്. എന്നിരിക്കിലും കേരളത്തില്‍ അടുത്തിടെ നടന്ന രണ്ടു സംഭവങ്ങള്‍ മനസ്സാക്ഷിയെ വല്ലാതെ ഞെട്ടിച്ചു എന്ന് പറയാതെ വയ്യ.

പ്രിയ സഹോദരി ഡോക്ടര്‍ വന്ദനയെ നിയമപാലകരുടെ സാന്നിധ്യത്തില്‍ കത്രികയാല്‍ ഒരു സാമൂഹ്യദ്രോഹി കുത്തിക്കൊലപ്പെടുത്തിയ സംഭവവും, അവയവ മാഫിയകളെ സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങളില്‍ മുഴുവന്‍ ഡോക്ടര്‍മാരെയും പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന  ശ്രമവുമാണ് അവ. ഈ രണ്ടു വിഷയങ്ങളും ഒരേ തരത്തില്‍ പവിത്രമായ ഈ തൊഴിലിനു മുകളില്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നു എന്ന വസ്തുത മറക്കാനോ പൊറുക്കാനോ കഴിയുന്ന ഒന്നല്ല.

ഏതൊരു തൊഴിലിനേയും പോലെയല്ല ഡോക്ടര്‍മാരുടെ തൊഴില്‍ എന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിലൊരു ചെറിയ ഉദാഹരണമാണ് കൊവിഡ് എന്ന മഹാമാരി കാണിച്ചു തന്നത്. ഇതിനു സമാനമായ അവസ്ഥയിലൂടെയാണ് ജീവിതകാലം മുഴുവന്‍ ഒരു ഡോക്ടര്‍ കടന്നു പോകുന്നത് എന്ന് സമൂഹം തിരിച്ചറിയണം. പരസ്പര വിശ്വാസത്തിലും ആത്മാര്‍ത്ഥതയിലും അടിയുറച്ചു വിജയിക്കുന്ന ഒരു ശാസ്ത്രമേഖലയാണ് ആധുനികവൈദ്യശാസ്ത്രം എന്നിരിക്കെ ഉപഭോഗ സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്കു ഈ ശാസ്ത്ര ശാഖയെ ഉള്‍പ്പെടുത്തിയത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിച്ചു എന്നു വേണം കരുതാന്‍.

തൊഴില്‍ സ്ഥലത്തു ആവശ്യമായ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന് ആത്മവിശ്വാസത്തോടെയും സുരക്ഷിത ബോധത്തോടെയുമുള്ള ഒരു തൊഴിലിടം ഉണ്ടാവുക എന്നതാണ്. ഇത് പാലിക്കാന്‍ ബാധ്യസ്ഥരായവര്‍, നിയമങ്ങള്‍ ഉത്തരവില്‍ എഴുതിവയ്‌ക്കാന്‍ മാത്രമുള്ളതാണ് എന്ന നയം സ്വീകരിക്കുമ്പോള്‍ അത് ഡോക്ടര്‍ -രോഗി ബന്ധത്തില്‍ വന്‍ വിടവ് സൃഷ്ടിക്കുകയും, ഡോക്ടര്‍മാരെ പ്രതിരോധത്തിലാക്കികൊണ്ടു ഡിഫെന്‍സിവ് മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഇത് ആരോഗ്യരംഗത്തു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കാന്‍ മാത്രമേ ഉതകൂ.  

കാലത്തിന്റെ കുത്തൊഴുക്കില്‍  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘കുടുംബ ഡോക്ടര്‍’ എന്ന സങ്കല്‍പം, നികത്താനാവാത്ത നഷ്ടമാണ് രോഗികള്‍ക്കുണ്ടാക്കുക എന്ന് അവര്‍ തിരിച്ചറിയണം. എങ്കില്‍ മാത്രമേ ആരോഗ്യരംഗത്തിന്റെ നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ മാഹാത്മ്യം തിരിച്ചുകൊണ്ടുവരാനും, തദ്വാരാ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ദുഷിച്ച പ്രവണതകളില്‍ നിന്ന് സമൂഹത്തിനു മാറി ചിന്തിക്കാനും കഴിയു. വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞപോലെ ഡോക്ടര്‍ നല്ല ഭാഷിതം കൊണ്ട് സമാധാനം വിതക്കുമ്പോള്‍ പ്രകൃതി രോഗം സുഖപ്പെടുത്തും എന്ന മഹത്തരമായ യാഥാര്‍ഥ്യം സംഭവിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.

ഇതിനു അത്യവശ്യം വേണ്ടത് ഡോക്ടര്‍ സമൂഹത്തോടുള്ള ‘മരണത്തിന്റെ വ്യാപാരികള്‍ ‘എന്ന ബാലിശമായ കാഴ്ചപാട്  മാറുക എന്നതാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രമാണ് ആധുനികവൈദ്യം എന്ന സത്യം മനസ്സിലാക്കിയാല്‍ മാത്രമേ ഈ രംഗത്ത് വരാനിരിക്കുന്ന നിര്‍മിതബുദ്ധിയുടെ ഉപയോഗം ശരിയായ രീതിയില്‍ ലോകമെമ്പാടും എത്തുകയുള്ളൂ. ഇതില്‍ ആദ്യം വേണ്ടത് ആരോഗ്യരംഗത്തിനു വേണ്ടി ഓരോ സര്‍ക്കാരും മാറ്റിവെക്കുന്ന തുക ഇപ്പോഴുള്ള തുച്ഛമായ 1.5%ജിഡിപിയില്‍ നിന്നും 7% വരെയെങ്കിലും ഉയര്‍ത്തുക എന്നുള്ളതാണ്.

ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ ഒരു രാജ്യത്തെ മുന്നോട്ടുനയിക്കാനാവു എന്നതിനാല്‍ ആരോഗ്യമാണ് സര്‍വ്വധനാല്‍ പ്രധാനം. ഇത് പകര്‍ന്നു നല്‍കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ഡോക്ടര്‍സമൂഹത്തെ, അവരുടേതല്ലാത്ത തെറ്റുകള്‍ക്ക് വാക്കു  കൊണ്ടും അക്രമത്തിലൂടെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ ആധുനികവൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ വരെ അതില്‍ നിന്നു പിന്നാക്കം പോയേക്കാം. ഒരു ആധുനിക സമൂഹത്തിനു ഒട്ടും അഭികാമ്യമല്ല ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അക്രമ പരമ്പരകള്‍. ജീവന്റെ കാവലാളുകളായും ദൈവതുല്യരായുമൊക്കെ വിശേഷിപ്പിച്ചിരുന്ന ഡോക്ടര്‍മാര്‍ക്കുനേരെ, ഒറ്റതിരിഞ്ഞും കൂട്ടായും ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന അക്രമങ്ങള്‍ തെറ്റു തന്നെയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പ്രതിരോധം തീര്‍ക്കാന്‍ ഈ കൊവിഡാനന്തരകാലത്തെങ്കിലും ജനങ്ങള്‍ ഒരുമിക്കും എന്ന് പ്രതീക്ഷിക്കാം.

(കൊല്ലം വിവി ന്യൂറോസെന്ററര്‍ ഡയറക്ടറാണ് ലേഖകന്‍)

Tags: ജീവകാരുണ്യ സഹായംNational Doctors Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണ്: ഡോക്‌ടേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി മോദി

Article

ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം: ആധുനികവൈദ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍

India

വിമാന ടിക്കറ്റ് നിരക്കില്‍ അസാധാരണ വര്‍ദ്ധന; മാനുഷികത കാട്ടണമെന്ന് വിമാനകമ്പനികളോട് നിര്‍ദ്ദേശിച്ച് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

India

കേന്ദ്രബജറ്റില്‍ അഫ്ഗാനിസ്ഥാന് 200 കോടി; അഫ്ഗാന്‍ ജനതയോടുള്ള പ്രതിബദ്ധത കൈവിടാതെ മോദി സര്‍ക്കാര്‍; ഇറാന്റെ തുറമുഖത്തിന് 100 കോടി

നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു
Health

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; നാട്ടുകാരുടെ കണ്‍കണ്ട ദൈവമായി വി.കെ. പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.