Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉന്നത വിദ്യാഭ്യാസരംഗത്തെ എസ്എഫ്‌ഐ വിപത്ത്

പോലീസ് അന്വേഷിക്കുന്നതുകൊണ്ട് ഒന്നും പു റത്തുവരാന്‍ പോകുന്നില്ല. ഒരാളും ശിക്ഷിക്കപ്പെടുകയുമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. അത് ഒരു ശുദ്ധീകരണത്തിന്റെ തുടക്കമാവണം. പ്രതിഷേധമുള്ളവര്‍ ശരിയായ രീതിയില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 05:00 am IST
in Editorial

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വന്തം നേതാക്കള്‍ക്കുവേണ്ടി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ഒന്നിനുപുറകെ ഒന്നായി പുറത്തുവരികയാണല്ലോ. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും, മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്‌ക്കാന്‍ ശ്രമിക്കുകയും, സര്‍വകലാശാല വിസിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ എസ്എഫ്‌ഐ   തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ജയിക്കുക, ഹാജരില്ലെങ്കിലും പരീക്ഷ എഴുതുക, പരീക്ഷ എഴുതിയില്ലെങ്കിലും പാസ്സാക്കുക, വ്യാജരേഖ ചമച്ച് ജോലി നേടുക, ബിരുദമെടുക്കാതെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുക എന്നിങ്ങനെയുള്ള തട്ടിപ്പുകള്‍ പുറത്തുവന്നിട്ടും എസ്എഫ്‌ഐ നേതൃത്വത്തിന് കുലുക്കമില്ല. എസ്എഫ്‌ഐയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും, അവരെ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിക്കുമ്പോള്‍ എന്തിനു ഭയക്കണം എന്ന ചിന്തയാണ് എസ്എഫ്‌ഐ നേതാക്കള്‍ക്ക്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ  നേതാവാണല്ലോ രക്ഷയ്‌ക്കെത്തിയിരിക്കുന്നത്. കായംകുളം എംഎസ്എം കോളജില്‍ ബികോം ജയിക്കാത്ത എസ്എഫ്‌ഐ നേതാവ് അതേ കോളജില്‍ എംകോമിന് ചേര്‍ന്ന് പഠിക്കുന്നതാണ് പുറത്തുവന്ന ഏറ്റവും പുതിയ തട്ടിപ്പ്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു തട്ടിപ്പിനെ ന്യായീകരിക്കുകയും, അത് നടത്തിയ സ്വന്തം നേതാവിനെ സംരക്ഷിക്കുകയും ചെയ്തതില്‍നിന്ന് എസ്എഫ്‌ഐ നല്‍കുന്ന സന്ദേശം വ്യക്തമാണ്. എന്തൊക്കെ സംഭവിച്ചാലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍നിന്ന് പിന്നോട്ടില്ല.  

കായംകുളം കോളജിലെ എസ്എഫ്‌ഐ നേതാവായ നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നതെന്ന് പ്രിന്‍സിപ്പാളും കോളജധികൃതരും സര്‍വകലാശാല വിസിയും വ്യക്തമാക്കിയിട്ടും തങ്ങളുടെ ബോധ്യം മറ്റൊന്നാണെന്ന് യാതൊരു ലജ്ജയുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നുനിന്ന് വാദിക്കുകയാണ് എസ്എഫ്‌ഐ നേതാവ് ചെയ്തത്. ഇതേ നേതാവ് സംസ്ഥാനത്തെ മറ്റൊരു കോളജില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് പരീക്ഷയെഴുതാതെ പാസ്സായെന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചയാളാണ് എന്നോര്‍ക്കണം. നി ഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ പരിശോധിച്ചെന്നും, അവ വ്യാജമല്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ഈ നേതാവ്. നിഖില്‍ തോമസ് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി ഒഡിഷയിലെ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ പൊളിഞ്ഞുവീണത് എസ്എഫ്‌ഐയുടെ അറപ്പുളവാക്കുന്ന  അവകാശവാദങ്ങളാണ്. ഗത്യന്തരമില്ലാതെ എസ്എഫ്‌ഐക്ക് നി ഖില്‍തോമസിനെ പുറത്താക്കേണ്ടി വന്നു. വ്യാജരേഖ ചമച്ച്  ഒന്നിലധികം കോളജുകളില്‍ അധ്യാപികയായി ജോലി ചെയ്ത തങ്ങളുടെ ഒരു വനിതാ നേതാവിനെയും ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് എസ്എഫ്‌ഐ. പാവപ്പെട്ട ചുറ്റുപാടില്‍ നിന്നുള്ളയാളാണത്രേ. അതുകൊണ്ട് ഒരു ജോലിക്കുവേണ്ടി വ്യാജരേഖ ചമച്ചാല്‍ അത് തെറ്റല്ല! കേസെടുത്ത് ഒരു മാസമാവാറായിട്ടും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ ഈ വനിതയെ എസ്എഫ്‌ഐ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷം കോളജുകളും അടക്കിഭരിക്കുന്നത് എസ്എഫ്‌ഐയാണ്. പിന്നെങ്ങനെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം തകരാതിരിക്കും. ശരിയായ രാഷ്‌ട്രീയ ബോധവും പഠനത്തില്‍ താല്‍പ്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ ഈ സംഘടനയെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. 

കെ.വിദ്യ, ആര്‍ഷോ, നിഖില്‍ തോമസ്… എസ്എഫ്‌ഐ നേതാക്കളില്‍ ചിലര്‍ മാത്രമാണ് ഇവര്‍. ഇവരുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമേ ആകുന്നുള്ളൂ. സിപിഎമ്മും എസ്എഫ്‌ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും ഉള്‍പ്പെടുന്ന ഒരു മാഫിയ പതിറ്റാണ്ടുകളായി ഉന്നത വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കിയിരിക്കുകയാണ്. ഇവര്‍ സൃഷ്ടിച്ച ഈജിയന്‍ തൊഴുത്ത് ആര്‍ക്കും കഴുകിവൃത്തിയാക്കാന്‍ പറ്റാത്തവിധം മലിനമാണ്. ജയിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയും, തോറ്റവരെ ജയിപ്പിച്ചും മാര്‍ക്കില്ലാത്തവര്‍ക്ക് അത് നല്‍കിയും, വ്യാജരേഖ ചമച്ച് ജോലി നല്‍കിയുമൊക്കെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉള്ളില്‍നിന്ന് തകര്‍ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ പോലും വ്യാജരേഖ ചമച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണല്ലോ. കേരളത്തിലെ സര്‍വകലാശാലയില്‍ ഇതിനപ്പുറം നടക്കുമെന്നും, താന്‍ നിസ്സഹായനാണെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പറയേണ്ടിവരുന്ന ഗതികേടാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതു കൊണ്ടുമാത്രം ബന്ധുവിന് സര്‍വകലാശാലയില്‍ ജോലി നല്‍കുന്നത് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതിനെക്കുറിച്ചൊക്കെ പോലീസ് അന്വേഷിക്കുന്നതുകൊണ്ട് ഒന്നും പുറത്തുവരാന്‍ പോകുന്നില്ല. ഒരാളും ശിക്ഷിക്കപ്പെടുകയുമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. അത് ഒരു ശുദ്ധീകരണത്തിന്റെ തുടക്കമാവണം. പ്രതിഷേധമുള്ളവര്‍ ശരിയായ രീതിയില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ.

Tags: keralaeducationകേരള സര്‍ക്കാര്‍SFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

പുതിയ വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.