Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എസ്. രമേശന്‍നായര്‍: ഗാനസാഹിതിയിലെ ഭക്തിസര്‍ഗം

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
in Article

കുമ്മനം രവി

‘…പണ്ടൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ അമ്പാടിയില്‍ വന്നിരുന്നു…’

‘…ജീവിത ഭാഷാ കാവ്യത്തില്‍ പിഴവുമായ് പൂന്താനം പോലെ ഞാനിരിപ്പൂ…’

കഴിഞ്ഞ ജന്മത്തില്‍ അക്രൂരനായും ഈ ജന്മത്തില്‍ പൂന്താനമായും സ്വയം കണ്ടെത്തി ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഉരുകുന്ന കര്‍പൂരമായി’ കാവ്യസപര്യയെ സ്വയം സമര്‍പ്പിച്ച ഭക്ത കവിയായിരുന്നു എസ്.രമേശന്‍ നായര്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയില്‍ ആധുനികത അരങ്ങുവാണിരുന്ന കാലത്ത് കടമ്മനിട്ടയ്‌ക്കും ചുള്ളിക്കാടിനും സച്ചിദാനന്ദനും അയ്യപ്പപണിക്കര്‍ക്കുമൊപ്പം തിളങ്ങി നില്‍ക്കാന്‍ രമേശന്‍നായര്‍ക്കു കഴിഞ്ഞു. ആകാശവാണിയില്‍ അക്കിത്തത്തോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യൗവനത്തില്‍ തന്നെ ആത്മീയതയുടെ ദിശാബോധം വരദാനമായി ലഭിച്ചു.

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

‘…ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍…’ എന്ന ഗാനം ഏതൊരു ആധുനിക കവിതയോടും കിട പിടിക്കുന്നതാണ്. ജന്മനാളികേരം, ഗോപികാവദനചന്ദ്ര ചകോര, ഒഴുകാതൊഴുകുന്ന യമുന, രാത്രിയാംഗോപിക മുകില്‍ ചിന്തില്‍ വെണ്ണയുമായ്, ആകാശം നാഭീനളിനം, ഗോരോചനക്കുറി ഭൂപാളം ഗാരുഢഗീതം ഭൂപാളം, യദുകുല കന്യാ വിരഹങ്ങള്‍ തേങ്ങുന്ന യാമത്തില്‍, നാഭിയില്‍ പത്മം നാഗം നിന്‍ തല്‍പം തുടങ്ങി അദ്ദേഹം അവതരിപ്പിച്ച ബിംബങ്ങള്‍ മലയാള കവിതാലോകത്ത് നവാനുഭവമായി മാറി.

ഗുരുവായൂരില്‍ സംഗീതപാല്‍ക്കടലല്ലോ…., ഗുരുവായൂരമ്പലം കല്‍പവൃക്ഷം…, തുടങ്ങി വാതലയേശനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മൂര്‍ത്തിയായും ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധമായും വര്‍ണിക്കുന്ന നാനൂറോളം കൃഷ്ണ കവിതകള്‍ നല്‍കിയിട്ടാണ് കവി കടന്നുപോയത്. കവി ആക്ടിവിസ്റ്റായിരിക്കണം എന്നും കവിത ആക്ടിവിസമായിരിക്കണമെന്നുമുള്ള ആധുനികതയുടെ സങ്കല്‍പങ്ങളോടും രമേശന്‍നായര്‍ നീതി പുലര്‍ത്തിയതായി കാണാം.

‘…ഉപജാപ മൂര്‍ച്ചയാല്‍ നീറി പുകയുന്നൊരുലയായി തീരുന്നു ലോകം…, കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി…,നവരത്‌ന മണിവില്ലിന്‍ ഞാണൊലി കൊണ്ടെന്റെ നാടിന്‍ മനസ്സാക്ഷി കാക്കു…,സത്യധര്‍മ്മങ്ങളെ കുടിവെയ്‌കാനെത്തിയ തത്ത്വമസിമന്ത്രം ശരണം…..’

ബാഹ്യഭക്തിയെയും കപടവേഷങ്ങളെയും നിക്ഷേധിക്കാനുള്ള ആദര്‍ശബോധവും കവിക്കുണ്ട്. ‘….ഭഗവത്പദാംബുജ സ്മരണയില്ലെങ്കില്‍ ഭക്തി വെറും മഞ്ഞ തുണിയല്ലയോ… വ്രതങ്ങള്‍ വ്യായായാമങ്ങള്‍ വേദങ്ങള്‍ വനരോദനങ്ങള്‍ തീര്‍ത്ഥാടനം ഗജസ്‌നാനം…’

തനിക്കു നിയോഗം ലഭിച്ച ഭക്തിഗാനരചനാരംഗത്ത് മികച്ച കവിതകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികമലയാള കവിതയുടെ ചക്രവാളങ്ങളെ വികസ്വരമാക്കിയ കവി എസ്.രമേശന്‍ നായരെ ഭക്തി ഗാനങ്ങളിലൂടെ മലയാള കവിതയ്‌ക്ക് പ്രാണന്‍ നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയ കവി എന്ന് കാലം അടയാളപ്പെടുത്തുമെന്ന് തീര്‍ച്ചപറയാന്‍ കഴിയും.

Tags: memoriesThapasya kala sahithya vediS Ramesan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.