പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ക്കകം ഇടിഞ്ഞു വീണു. നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം. അഞ്ചാം വാര്‍ഡിലെ പൂന്തുരം പാലത്തിന്റെ അപ്രോച്ച് റോഡാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.
പൂന്തുരം പാടത്തെയും കുറുകപാടത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇക്കഴിഞ്ഞ ജനുവരി 31നാണ് മന്ത്രി മുഹമ്മദ് റിയാസ് പാലവും റോഡും ഉദ്ഘാടനം ചെയ്ത്.
എംഎല്‍എ എച്ച്. സലാം അടക്കമുള്ളവര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ആഘോഷപൂര്‍വമാണ് സംഘടിപ്പിച്ചത്. ഉദ്ഘാടനം നടന്ന് ആറു മാസത്തിനകം റോഡ് തകര്‍ന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് പാലവും റോഡും നിര്‍മിച്ചത്. 10 കോടിയിലധികം രൂപ മുതല്‍ മുടക്കിലാണ് റോഡും പാലവും നിര്‍മിച്ചത്. റോഡിലെ മറ്റു ഭാഗങ്ങളും തകര്‍ച്ച ഭീഷണിയിലാണ്.
പാടശേഖരങ്ങളില്‍ നിന്ന് നെല്ലും മറ്റുമായി ലോറികള്‍ അടക്കം കടന്നുപോകുന്ന പാലമാണിത്.ജി. സുധാകരന് മന്ത്രിയായിരുന്ന കാലയളവിലാണ് റോഡ് നിര്‍മ്മാണം തുടങ്ങിയത്. പ്രദേശവാസികളുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
റോഡ് സ്ഥലം എംഎല്‍എയുടേയും ഇടതു സര്‍ക്കാരിന്റെയും പ്രധാന നേട്ടമായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കരാറുകാരനുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരനെ ക്ഷണിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.
ഒരു വിഭാഗം പാര്ട്ടിക്കാര് ജി. സുധാകരന്റെ ഫഌ്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അഴിമതിയില്ലാതെ, ഏറെ ഗുണനിലവാരത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വകുപ്പ് മന്ത്രി അവകാശപ്പെടുമ്പോഴാണ് മാസങ്ങള്‍ക്കം റോഡ് തകര്‍ന്ന് പാലം അപകടഭീഷണിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: