ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നു എന്ന സൂചന നല്കി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
പാളം തെറ്റിയത് കോറമണ്ഡൽ എക്സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു. മെയില്‍ ലൈനിലേക്ക് പോകുന്നതിന് പകരം കൊറമണ്ഡല്‍ എക്സ്പ്രസ് എന്ന യാത്രാ തീവണ്ടി ലൂപ് ലൈനിലേക്ക് വഴി മാറി ഓടുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പയിറ് നിറച്ച് ചരക്ക് തീവണ്ടിയുടെ മേല്‍ വന്നിടിക്കുകയുമായിരുന്നു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് വന്നിരുന്നത്.
കോറമാണ്ഡല്‍ എക്സ്പ്രസ് ഗതിമാറി ലൂപ് ലൈനിലേക്ക് മാറിയതിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കരുതുന്നു. കാരണം ബലസോര്‍ സ്റ്റേഷന് മാസ്റ്ററുടെ മുറിയിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ കോറമാണ്ഡല്‍ ഗതിമാറി ഓടുകയുള്ളൂ. ആരാണ് ഈ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ കോറമാണ്ഡല്‍ എന്ന യാത്രാതീവണ്ടിയോട് ഗതി മാറി ഓടാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നില്‍ ഒരാളാണോ? അതോ ഒരു കൂട്ടം വ്യക്തികളുടെ ഗൂഢാലോചനയാണോ?
വ്യക്തമാകേണ്ട രണ്ടാമത്തെ കാര്യം, കോറമാണ്ഡല്‍ എക്സ് പ്രസ് ചരക്ക് തീവണ്ടിയില്‍ നേരെ കൊണ്ട് ഇടിക്കുകയായിരുന്നോ അതോ ലോക്കോപൈലറ്റ് പൊടുന്നനെ അപകടം മണത്ത് ബ്രേക്ക് പിടിച്ചതാണോ? ഈ രണ്ട് കാരണങ്ങളാല്‍ അപകടം കൂടുതല്‍ ഗുരുതരമായതിന് പിന്നില്‍ ഈ രണ്ട് കാരണങ്ങളില്‍ ഒന്നാകാം. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ചരക്ക് തീവണ്ടിയിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ തെറിച്ചുവീഴുകയായിരുന്നു. ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: