തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് കോര്പറേഷന്, മുന്‍സിപ്പാലിറ്റി തുടങ്ങിയ തദ്ദേശ മേഖലയിലുള്ള കരാറുകാരെ കടക്കെണിയില്‍ നിന്നു0 സ0രക്ഷിക്കുന്നതിനുവേണ്ടി സത്വര നടപടികള്‍ കേരള ഭരണകൂടം കൈകൊള്ളണ0 എന്ന് ഭാരതീയ കോണ്‍ട്രാക്ടേസ് സംഘ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
അതിവേഗം നടപടികള്‍ കൈക്കൊണ്ടില്ല എങ്കില്‍ അത് കേരളത്തിലെ പല കരാറുകാരേയു0 ആത്മഹത്യയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഉടനടി പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയയ്യാറാകാത്ത പക്ഷ0 എല്ലാ കോര്പറേഷനുകളുടേയു0 മുന്നില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കു മെന്നു സംസ്ഥാന പ്രസിഡന്റ് ജയന്തന് നബൂതിരി മുന്നറിയിപ്പ് നല്കി.
നിര്‍മ്മാണ സാമഗ്രഹികളുടെ ഭീമമായ വിലക്കയറ്റം നേരിടുമ്പോഴും അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലരും പണികള്‍ പൂര്‍ത്തിയാകുന്നത്. കോടികള്‍ ബാങ്കുകളില്‍ നിന്നു കടമെടുത്ത് കരാറു ജോലികള്‍ തീര്‍ത്തിട്ടും, സ്ഥാപനങ്ങളില്‍ ബില്ലുമാറാന്‍ ചെല്ലുബോള്‍ കൈ മലര്‍ത്തി കാണിക്കുന്ന അവസ്ഥയാണെന്ന് സംസ്ഥാന ട്രെഷറര്‍ വേണു കാക്കനാട് കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: