Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പാടാനും പാടിക്കൊടുക്കാനും

പ്രപഞ്ചം താളലയ സമ്മിശ്രമാണ്. ഏതിനും ഒരു താളമുണ്ട്. ആ താളമാണ് അതിന്റെ സൗന്ദര്യവും തനിമയും കൈവരുത്തുന്നത്. താളലയത്തിന് ഭംഗം വരുമ്പോഴാകട്ടെ അത് അസ്വസ്ഥതയ്‌ക്ക് വഴിമാറുന്നു. എന്നാല്‍ മധുരച്ചെപ്പില്‍ നേര്‍വിപരീതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 05:00 am IST
inLiterature

എന്‍. ഹരിദാസ്

കുഞ്ഞുമനസ്സുകളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലുവാന്‍ പാകത്തിലുള്ള കുറച്ചു കവിതകള്‍ ഉള്‍പ്പെട്ടതാണ് മധുരച്ചെപ്പ്. കവി മധു കുട്ടംപേരൂരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രപഞ്ചം താളലയ സമ്മിശ്രമാണ്. ഏതിനും ഒരു താളമുണ്ട്. ആ താളമാണ് അതിന്റെ സൗന്ദര്യവും തനിമയും കൈവരുത്തുന്നത്. താളലയത്തിന് ഭംഗം വരുമ്പോഴാകട്ടെ അത് അസ്വസ്ഥതയ്‌ക്ക് വഴിമാറുന്നു. എന്നാല്‍ മധുരച്ചെപ്പില്‍ നേര്‍വിപരീതമാണ്. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും താളമുള്ളതുപോലെ മധുരച്ചെപ്പിലെ ഓരോ കവിതയ്‌ക്കും ഓരോ താളമുണ്ട്. കവിതകളുടെ താളം അതിന്റെ ജീവചൈതന്യമാണെന്ന് കവി പ്രതിഫലിപ്പിക്കുന്നു. വായനയിലൂടെ അത് അനുഭവപ്പെടുകയും ചെയ്യും.

കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും പാകമായ വിധത്തില്‍ എഴുതിയ 84 കുഞ്ഞുകവിതകളടങ്ങിയതാണ് മധുരച്ചെപ്പ്. രസതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ കവി കവിതകളിലൂടെ ഇളംമനസ്സിനെ ആനന്ദാതിരേകത്തിലെത്തിക്കുന്നതിനായുള്ള പണിപ്പുരയില്‍ മറ്റൊരു രസതന്ത്രം പ്രയോഗിച്ചു വിജയിച്ചുവെന്ന് കവിതകളിലൂടെ പോയാല്‍ അറിയാനും അനുഭവപ്പെടാനും ഇടയാകും.

”കുട്ടിക്കവിതയെന്നാല്‍ കുട്ടിത്തമുള്ള കവിത എന്നോ കുട്ടികള്‍ക്കുള്ള കവിത എന്നോ വിചാരിച്ച് മധും കുട്ടംപേരൂരിന്റെ പുസ്തകമെടുക്കരുതേ! ഇതിനെ ധന്വന്തരം ഗുളികകളെന്നപോലെ കാണണം. വലിയ വിഷയം ആലും കല്‍പരയാലുംപോലെ കുറുക്കിവച്ചിരിക്കുകയാണിവിടെ.” അവതാരികയില്‍ ‘ചെപ്പിലെ മുത്തെന്ന’ വിശേഷണത്തോടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞതിങ്ങനെയാണ്. മഴവില്ല് എന്ന കവിതയില്‍

”മഴ തോര്‍ന്നപ്പോളാരു വരച്ചു

മിഴിവാര്‍ന്നുള്ളൊരു മഴവില്ല്?

അഴകിന്നഴകാമീ മഴവില്ലിനെ

ആരു തുടച്ചു പെട്ടെന്ന്?

ആരു വരച്ചാലാരു തുടച്ചാല്‍

ആരു തടുക്കാനുണ്ടിവിടെ?

പാരിലദൃശ്യം ശക്തിക്കല്ലോ

പേരു വിളിപ്പൂ ജഗദീശന്‍!”

നല്ല താളപ്പിടിപ്പുള്ളതും കുട്ടികള്‍ക്ക് കൂട്ടമായി പാടാവുന്നതുമായ ധാരാളം കവിതകളുണ്ട് ഈ സമാഹാരത്തില്‍. ഒന്നിലും കുഞ്ഞുങ്ങളെ വലയ്‌ക്കുന്ന ചോദ്യങ്ങളില്ല. കുഞ്ഞുങ്ങളുടെ മനസ്സില്‍ വേദനയുണ്ടാക്കുന്ന വിഷയങ്ങളില്ല. ഒരദ്ഭുതവും അതിനുള്ള മറുപടിയും ചേര്‍ന്നുനില്‍ക്കുന്ന കവിതകള്‍ ധാരാളമുണ്ട്. സ്‌നേഹമുള്ള യോഗക്ഷേമ കവിതയെന്ന് ഞാനിവയെ വിളിക്കുമെന്നാണ് കൈതപ്രം എഴുതുന്നത്.

സാംസ്‌കാരിക രംഗത്തും യോഗക്ഷേമ സഭ തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായ മധും കുട്ടംപേരൂരിന്റെ മധുരച്ചെപ്പ് കവിതാസമാഹാരത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് മകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കൈലാസ് കേശവാണ്.

Tags: childrenസാഹിത്യംMalayalamകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.