Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പാടാനും പാടിക്കൊടുക്കാനും

പ്രപഞ്ചം താളലയ സമ്മിശ്രമാണ്. ഏതിനും ഒരു താളമുണ്ട്. ആ താളമാണ് അതിന്റെ സൗന്ദര്യവും തനിമയും കൈവരുത്തുന്നത്. താളലയത്തിന് ഭംഗം വരുമ്പോഴാകട്ടെ അത് അസ്വസ്ഥതയ്‌ക്ക് വഴിമാറുന്നു. എന്നാല്‍ മധുരച്ചെപ്പില്‍ നേര്‍വിപരീതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 05:00 am IST
in Literature

എന്‍. ഹരിദാസ്

കുഞ്ഞുമനസ്സുകളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലുവാന്‍ പാകത്തിലുള്ള കുറച്ചു കവിതകള്‍ ഉള്‍പ്പെട്ടതാണ് മധുരച്ചെപ്പ്. കവി മധു കുട്ടംപേരൂരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രപഞ്ചം താളലയ സമ്മിശ്രമാണ്. ഏതിനും ഒരു താളമുണ്ട്. ആ താളമാണ് അതിന്റെ സൗന്ദര്യവും തനിമയും കൈവരുത്തുന്നത്. താളലയത്തിന് ഭംഗം വരുമ്പോഴാകട്ടെ അത് അസ്വസ്ഥതയ്‌ക്ക് വഴിമാറുന്നു. എന്നാല്‍ മധുരച്ചെപ്പില്‍ നേര്‍വിപരീതമാണ്. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും താളമുള്ളതുപോലെ മധുരച്ചെപ്പിലെ ഓരോ കവിതയ്‌ക്കും ഓരോ താളമുണ്ട്. കവിതകളുടെ താളം അതിന്റെ ജീവചൈതന്യമാണെന്ന് കവി പ്രതിഫലിപ്പിക്കുന്നു. വായനയിലൂടെ അത് അനുഭവപ്പെടുകയും ചെയ്യും.

കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും പാകമായ വിധത്തില്‍ എഴുതിയ 84 കുഞ്ഞുകവിതകളടങ്ങിയതാണ് മധുരച്ചെപ്പ്. രസതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ കവി കവിതകളിലൂടെ ഇളംമനസ്സിനെ ആനന്ദാതിരേകത്തിലെത്തിക്കുന്നതിനായുള്ള പണിപ്പുരയില്‍ മറ്റൊരു രസതന്ത്രം പ്രയോഗിച്ചു വിജയിച്ചുവെന്ന് കവിതകളിലൂടെ പോയാല്‍ അറിയാനും അനുഭവപ്പെടാനും ഇടയാകും.

”കുട്ടിക്കവിതയെന്നാല്‍ കുട്ടിത്തമുള്ള കവിത എന്നോ കുട്ടികള്‍ക്കുള്ള കവിത എന്നോ വിചാരിച്ച് മധും കുട്ടംപേരൂരിന്റെ പുസ്തകമെടുക്കരുതേ! ഇതിനെ ധന്വന്തരം ഗുളികകളെന്നപോലെ കാണണം. വലിയ വിഷയം ആലും കല്‍പരയാലുംപോലെ കുറുക്കിവച്ചിരിക്കുകയാണിവിടെ.” അവതാരികയില്‍ ‘ചെപ്പിലെ മുത്തെന്ന’ വിശേഷണത്തോടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞതിങ്ങനെയാണ്. മഴവില്ല് എന്ന കവിതയില്‍

”മഴ തോര്‍ന്നപ്പോളാരു വരച്ചു

മിഴിവാര്‍ന്നുള്ളൊരു മഴവില്ല്?

അഴകിന്നഴകാമീ മഴവില്ലിനെ

ആരു തുടച്ചു പെട്ടെന്ന്?

ആരു വരച്ചാലാരു തുടച്ചാല്‍

ആരു തടുക്കാനുണ്ടിവിടെ?

പാരിലദൃശ്യം ശക്തിക്കല്ലോ

പേരു വിളിപ്പൂ ജഗദീശന്‍!”

നല്ല താളപ്പിടിപ്പുള്ളതും കുട്ടികള്‍ക്ക് കൂട്ടമായി പാടാവുന്നതുമായ ധാരാളം കവിതകളുണ്ട് ഈ സമാഹാരത്തില്‍. ഒന്നിലും കുഞ്ഞുങ്ങളെ വലയ്‌ക്കുന്ന ചോദ്യങ്ങളില്ല. കുഞ്ഞുങ്ങളുടെ മനസ്സില്‍ വേദനയുണ്ടാക്കുന്ന വിഷയങ്ങളില്ല. ഒരദ്ഭുതവും അതിനുള്ള മറുപടിയും ചേര്‍ന്നുനില്‍ക്കുന്ന കവിതകള്‍ ധാരാളമുണ്ട്. സ്‌നേഹമുള്ള യോഗക്ഷേമ കവിതയെന്ന് ഞാനിവയെ വിളിക്കുമെന്നാണ് കൈതപ്രം എഴുതുന്നത്.

സാംസ്‌കാരിക രംഗത്തും യോഗക്ഷേമ സഭ തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായ മധും കുട്ടംപേരൂരിന്റെ മധുരച്ചെപ്പ് കവിതാസമാഹാരത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് മകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കൈലാസ് കേശവാണ്.

Tags: childrenസാഹിത്യംMalayalamകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.