Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ണാടക ഫലം നല്‍കുന്ന പാഠം

കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി സമ്മാനിച്ചപ്പോള്‍ എസ്പിയും ബിഎസ്പിയും നാമമാത്രമായി വിജയത്തിലെത്തി. പഞ്ചാബിലെ ജലന്ധര്‍ലോക്‌സഭാ സീറ്റിലേക്കും മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 15, 2023, 05:00 am IST
in Editorial

കര്‍ണാടക നിയമ സഭയിലേക്കും യുപി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെുപ്പ് ഫലം കൗതുകകരമാണ്. യുപിയിലെ മുഴുവന്‍ കോര്‍പ്പറേഷനുകളും ബിജെപി പിടിച്ചെടുത്തപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിയിരിക്കുന്നു. ജനാധിപത്യത്തില്‍ വിജയത്തിനാണ് പ്രാധാന്യം. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ക്കാവട്ടെ എന്നും ആശംസിക്കുന്നു. കര്‍ണാടക മനസ്സ് എന്നും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നതാണ്. ആ മേല്‍ക്കൈ നിലനിര്‍ത്താനും അതനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും അവര്‍ക്കാകുമോ എന്ന സംശയം ശക്തവുമാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ജീവന്മരണപോരട്ടമായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം മുന്നിലുണ്ട്. കര്‍ണാടക ജയിച്ചാല്‍ ആ തെരഞ്ഞെടുപ്പുകളിലേക്കുള്ള ചവിട്ടുപടിയാകും അതെന്നവര്‍ കണക്കുകൂട്ടി. തെരഞ്ഞെടുപ്പില്‍ ജാതി, മത, വര്‍ഗീയ കാര്‍ഡിറക്കി കളിച്ച കോണ്‍ഗ്രസ് മതേതരത്വത്തിന്റെ വിജയമാണെന്ന് വീമ്പടിക്കുന്നത് വിചിത്രമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലും വോട്ടുനേടുന്നതിനും തനി വര്‍ഗീയാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. വോട്ടുനേടാന്‍ പണമൊഴുക്കി എന്നതും പകല്‍പോലെ വ്യക്തമാണ്.

വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് കല്ലുവച്ചനുണയാണ് വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത യന്ത്രമാണ് ഉപയോഗിക്കുന്നതെന്നും ഇത് വോട്ട് അട്ടിമറിക്കാനാണെന്നുവരെ പ്രചരിപ്പിച്ചു. ഏതായാലും ആ പ്രചാരണത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. കര്‍ണാടകയില്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപി ഏറെ അകലെയാണെങ്കിലും വോട്ടിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 36 ശതമാനം വോട്ടാണ് നേടിയത്. അതിലൊട്ടും ചോര്‍ച്ചയില്ല എന്നു കാണാന്‍ കഴിയും. അതേസമയം ജെഡിഎസിന്റെ വോട്ട് കാര്യമായി ഇടിഞ്ഞു. ആ വോട്ട് എങ്ങോട്ട് പോയി എന്ന് നോക്കിയാലറിയാം കോണ്‍ഗ്രസിന്റെ നേട്ടം എങ്ങിനെയാണെന്ന്. ജെഡിഎസിന്റെ വോട്ടുമാത്രമല്ല, സീറ്റും നന്നായി കുറഞ്ഞു. കിംഗ് മേക്കറാകാന്‍ കൊതിച്ച കുമാരസ്വാമി ജയിച്ചെങ്കിലും മകന്‍ തോറ്റു. കോണ്‍ഗ്രസ് 136 സീറ്റിലും ബിജെപി 65 സീറ്റിലും ജെഡിഎസ് 19 സീറ്റിലുമാണ് ജയം കണ്ടത്.

മറ്റുള്ള 4 സീറ്റില്‍ ഒന്നെങ്കിലും തങ്ങളുടേതാകുമെന്ന് കണക്കുകൂട്ടിയ കമ്യൂണിസ്റ്റുകള്‍ക്കാണ് ദയനീയതോല്‍വി. 4 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ഒരിടത്തുമാത്രമാണ് ജാമ്യത്തുകനേടാനായത്. എന്നിട്ടും നാവിന് ഒരു കുറവുമില്ല. മതേതരത്വത്തിന്റെ വിജയമാണെന്നാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ അവകാശവാദം. മതേതരത്വത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ല, ബന്ധവുമില്ല എന്നതിന്റെ തുറന്ന പ്രഖ്യാപനം കൂടിയല്ലെ ഇതെന്ന ചോദ്യമാണിവിടെ ഉയരുന്നത്. ഭാഗേപ്പള്ളിയില്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 51697 വോട്ടാണ് നേടാനായതെങ്കില്‍ ഇക്കുറി ജെഡിഎസിന്റെ പിന്തുണ ഉണ്ടായിട്ടും കിട്ടിയത് 19,621 വോട്ടുമാത്രം. മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് പലസ്ഥലത്തും കിട്ടിയ വോട്ട് നോട്ടയ്‌ക്കും താഴെ.

വോട്ടെടുപ്പിന് മുന്‍പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീശ് ഷെട്ടാറിന്റെ തോല്‍വിയാണ് ദയനീയം. ബിജെപി മുഖ്യമന്ത്രിവരെയാക്കിയിരുന്നു ഷെട്ടാറിനെ. സീറ്റില്ലെന്ന് കേട്ട ഉടനെ ബിജെപിയെ കുറ്റംപറഞ്ഞ് കോണ്‍ഗ്രസില്‍ കയറിയ ഷെട്ടാറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയെങ്കിലും ഹുള്ളി ധാര്‍വാസ് സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തി. അവിടെ ബിജെപിയുടെ മഹേശ് തെങ്കിനക്കൈയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു.  

അതേസമയം കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി സമ്മാനിച്ചപ്പോള്‍ എസ്പിയും ബിഎസ്പിയും നാമമാത്രമായി വിജയത്തിലെത്തി. പഞ്ചാബിലെ ജലന്ധര്‍ലോക്‌സഭാ സീറ്റിലേക്കും മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണിതൊക്കെ.

Tags: bjpelectioncongressകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.