Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആ ചിരിയും മാഞ്ഞു

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 05:00 am IST
in Varadyam

പ്രീതി നായര്‍

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.  

വി.കെ.എന്നിന്റെ ജീവിതത്തില്‍ വേദവതിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം തന്റെ സ്വതസിദ്ധമായ ചിരിയോടെ വി.കെ.എന്‍ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്‌ക്കുമായിരുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് വി.കെഎന്നെ കൂടുതലായി അറിയാന്‍ കഴിഞ്ഞത്.  

വേദവതിയമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, മൂപ്പര് ‘വലിയ ഗൗരവക്കാരനായിരുന്നു. കണിശക്കാരനും ലോകമറിയുന്ന സാഹിത്യകാരനുമായ ഭര്‍ത്താവിന്റെ ചിട്ടകളോടും ഇഷ്ടാനിഷ്ടങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാന്‍ വേദവതിയമ്മയ്‌ക്ക് തുടക്കം മുതല്‍ കഴിഞ്ഞു. വികെഎന്നാകട്ടെ തന്റെ സഹധര്‍മ്മിണിക്ക് വലിയ ബഹുമാനവും കൊടുത്തിരുന്നു. വികെഎന്നിന്റെ എഴുത്തിലും വേദവദിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. നിരൂപകര്‍ക്ക് ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്ത ഗോപുരമായിരുന്നു വി.കെ.എന്‍. സാഹിത്യം. അപ്രിയ സത്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ആവിഷ്‌ക്കരിച്ച വി.കെ.എന്‍ തന്റെ ശത്രുക്കളെപ്പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നുവെന്ന് വേദവതിയമ്മ ഒരിക്കല്‍ പറഞ്ഞു.  

മകള്‍ രഞ്ജനയെയും മരുമകള്‍ രമയെയും തനിച്ചാക്കിയാണ് വേദവതിയമ്മ വി.കെ. എന്നിന്റെ അരികിലേക്ക് യാത്രയായത്. ഇത്രയും നാള്‍ കണ്ണിലെ കൃഷ്ണമണി പോലെ പരിചരിച്ച മരുമകള്‍ രമയോട് നിശബ്ദമായി യാത്ര പറഞ്ഞുകൊണ്ട് വേദവതിയമ്മയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.എന്നിനൊപ്പം മറ്റൊരു ലോകത്തിരുന്ന് അവര്‍ ഇപ്പോള്‍ മോണ കാട്ടി ചിരിക്കുകയാവും.

വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു.

Tags: keralaസാഹിത്യംMalayalamവടക്കേ കൂട്ടാല നാരായണന്‍ നായര്‍വേദവതിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.