Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നത്തേതിലെ ഇന്നത്തെ പാഠം

കുഞ്ഞുങ്ങള്‍ക്ക് ഇന്ന് മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ആദ്യ വിദ്യാലയം വീടാണ്. ആദ്യഗുരു അമ്മയും. ദൈവത്തിനു തുല്യമാണ് അമ്മ. ശക്തിയും ചൈതന്യവുമാണ്. മാതൃസ്തന്യത്തോടൊപ്പം ഇതുവരെ നേടിയ ജ്ഞാനത്തിന്റെ ആകെത്തുകയാണ് നമ്മുടെ സംസ്‌കൃതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 04:03 pm IST
in Samskriti

മാടമ്പ് എന്‍.ജി. കാവാലം

കേരളം ദൈവത്തിന്റെ സ്വന്തം നാടായാണ് അറിയപ്പെടുന്നത്. സാക്ഷരതയില്‍ ഒന്നാമത്. മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഏറെയുണ്ട്. പ്രകൃതി വിഭവങ്ങള്‍ക്കും കുറവില്ല. പ്രകൃതിമനോഹരമായ സംസ്ഥാനം. ഭൂമിയിലെ സ്വര്‍ഗം എന്നു തന്നെ വിശേഷിപ്പിക്കട്ടെ. എന്നാല്‍ ‘കേരം തിങ്ങും കേരളനാട്’ ഇന്ന് അരുംകൊലകളുടെ നാടായി മാറി. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു.  

കുഞ്ഞുങ്ങള്‍ക്ക് ഇന്ന് മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ആദ്യ വിദ്യാലയം വീടാണ്. ആദ്യഗുരു അമ്മയും. ദൈവത്തിനു തുല്യമാണ് അമ്മ. ശക്തിയും ചൈതന്യവുമാണ്. മാതൃസ്തന്യത്തോടൊപ്പം ഇതുവരെ നേടിയ ജ്ഞാനത്തിന്റെ ആകെത്തുകയാണ് നമ്മുടെ സംസ്‌കൃതി.  

നമ്മുടെ മൂല്യച്യുതിക്കും സംസ്‌കൃതി നാശത്തിനും എന്താണ് കാരണം? ഉല്പതിഷ്ണുക്കളായ മഹാത്മാക്കള്‍ പരിഹാരം നിര്‍ദേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആധ്യാത്മികാചാര്യന്മാര്‍ ‘ഇത് കലിയുഗമാണ് ഇങ്ങനെയൊക്കെയേ സംഭവിക്കൂ’ എന്നു പറഞ്ഞ് സമാധാനപ്പെട്ടേയ്‌ക്കാം. പക്ഷേ ഉപേക്ഷ വിചാരിക്കാവുന്ന സമയമല്ല ഇത്. അധര്‍മത്തിന്റെ ഫലം അതു ചെയ്യുന്നവന്‍ അനുഭവിക്കും. ധര്‍മത്തെ രക്ഷിച്ചാല്‍ ധര്‍മം രക്ഷിതാവിനെ രക്ഷിക്കും. ധര്‍മച്യുതിയുണ്ടായാല്‍ എല്ലാം നശിക്കും. അതിനു സംശയമില്ല. ഇന്ന് എങ്ങും മൂല്യച്യുതി തന്നെ.  

പ്രകൃതിയുടെ വികൃതിയാലും സംസ്‌കൃതിക്ക് നാശം ഭവിക്കും. ഫലം അതീവ ഗുരുതരം. ശിക്ഷയും ലഭിക്കും. അതിന് ഉദാഹരിക്കാവുന്നൊരു പുരാണ കഥ ഇങ്ങനെ:

സത്യലോകത്ത് ബ്രഹ്മദേവന്റെ അധ്യക്ഷതയില്‍ ഒരു ദേവസദസ്സ്. ഭൂമിയില്‍ നിന്ന് മഹാഭിഷക് എന്ന രാജാവും സന്നിഹിതനായിരുന്നു. സദസ്സില്‍ അല്പം വൈകിയാണ് ഗംഗാദേവിയെത്തിയത്. ഗംഗാദേവിയെ കണ്ട മാത്രയില്‍ മഹാഭിഷകിന് അനുരാഗമുദിച്ചു. രാജാവില്‍ ദേവിയ്‌ക്കും അനുരാഗം തോന്നി. രണ്ടുപേരുടെയും പ്രകൃതി വികൃതിയായി മാറിയതു കണ്ട്  കോപാകുലനായ ബ്രഹ്മദേവന്‍ ഇരുവരെയും സ്വര്‍ഗത്തില്‍ നിന്ന് നിഷ്‌കാസിതരാക്കി. അചിരേണ മഹാഭിഷക് ശന്തനുവായി  പിറന്ന് ഹസ്തിനപുരിയിലെ രാജാവായി.  

കാട്ടില്‍ ഗംഗാതീരത്തു വച്ച് ശന്തനുവും ഗംഗാദേവിയും കണ്ടുമുട്ടി. അനുരക്തരായ ഇരുവരും, പരസ്പരം ഇച്ഛയ്‌ക്കു വിരുദ്ധമായി പെരുമാറുകയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പിരിഞ്ഞു പോകുമെന്നുമുള്ള ശപഥത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി.

അഷ്ടവസുക്കള്‍ ഒരിക്കല്‍ വസിഷ്ഠ മഹര്‍ഷിയുടെ പശുവിനെ മോഷ്ടിച്ചു. അവര്‍ മനുഷ്യരായി ഭൂമിയില്‍ ജനിച്ച് ദുഃഖിക്കാന്‍ ഇടവരട്ടെയെന്ന് മഹര്‍ഷി ശപിച്ചു. അങ്ങനെ അവര്‍ ഗംഗയുടെ മക്കളായി പിറന്നു. അവരില്‍ ഏഴുപേരെ ജനിച്ചയുടന്‍ ദേവി നദിയിലെറിഞ്ഞു. പശുവിനെ മോഷ്ടിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായിരുന്നു എട്ടാമത്തെ വസു. മകനായി പിറന്ന എട്ടാമത്തെ വസുവിനെ നദിയിലെറിയാന്‍ രാജാവ് അനുവദിച്ചില്ല. ഇച്ഛയ്‌ക്ക് വിരുദ്ധമായി രാജാവ് പ്രവര്‍ത്തിച്ചതിനാല്‍ ഗംഗാദേവി കുഞ്ഞിനെയുമെടുത്ത്  അപ്രത്യക്ഷയായി. വിഭ്യാഭ്യാസം ചെയ്യിപ്പിച്ച്, പ്രായപൂര്‍ത്തിയായാല്‍ കുട്ടിയെ തിരികെ ഏല്പ്പിച്ചു കൊള്ളാമെന്നു ദേവി രാജാവിന് വാക്കു നല്‍കിയിരുന്നു. കാലം തികഞ്ഞപ്പോള്‍ ദേവി, കുട്ടിയെ ശന്തനുവിന് തിരികെ നല്‍കി. ആ കുട്ടിയാണ് ഹസ്തിനപുരിയിലെ മഹാനായ ഭീഷ്മര്‍. മോഷണത്തിന്റെ കഠിനശിക്ഷ  അദ്ദേഹം ഹസ്തിനപുരിയില്‍ ശരിക്കും അനുഭവിച്ചു. കൊട്ടാരത്തില്‍, രാജകുമാരന്മാരുടെ പല അധര്‍മങ്ങളിലും ഭീഷ്മര്‍ മൗനം പാലിച്ചു. തെറ്റിനെ തടഞ്ഞില്ല. അതിന്റെ ഫലമായി അദ്ദേഹത്തിന് മഹാഭാരതയുദ്ധാവസാനം ഒരു അയനം മുഴുവന്‍ ശരശയ്യയില്‍ കിടക്കേണ്ടി വന്നു. മോഷണക്കുറ്റത്തിനു ലഭിച്ച ഭയങ്കര ശിക്ഷ! ഇന്നത്തെക്കാലത്ത് ചെറുതും വലുതുമായ മോഷണങ്ങള്‍ എത്രയോ അരങ്ങേറുന്നു. ചിലതു പിടിക്കപ്പെടുന്നു. ചിലത് തെളിവില്ലാതെ പോകുന്നു. ഉന്നതന്മാര്‍ രക്ഷിക്കപ്പെടുമ്പോള്‍ പാവങ്ങള്‍ ശിക്ഷിക്കപ്പെടുന്നു. പക്ഷേ  പിടിക്കപ്പെടാത്തവര്‍ ദൈവത്തിന്റെ കോടതിയില്‍ ശിക്ഷിക്കപ്പെടും.  

ബ്രഹ്മദേവന്‍ പുത്രിയായ സരസ്വതീ ദേവിയില്‍ ആകൃഷ്ടനായെന്നൊരു കഥയുണ്ട്. സൃഷ്ടി കര്‍ത്താവിന്റെ പ്രകൃതി വികൃതിയായപ്പോള്‍ ശ്രീപരമേശ്വരന്‍ ശിക്ഷിച്ചു. ബ്രഹ്മദേവന്റെ ഒരു തല നുള്ളി എറിഞ്ഞു. അങ്ങനെ പഞ്ചാസ്യനായിരുന്ന ബ്രഹ്മദേവന്‍ ചതുര്‍മുഖനായി. ഇക്കാലത്ത് പെണ്‍മക്കളെ പീഡിപ്പിക്കുന്ന പിതാക്കന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാറുണ്ടല്ലോ. അത്തരക്കാരെ എങ്ങനെ ശിക്ഷിക്കണമെന്ന് ദേവദേവനായ ശ്രീപരമേശ്വരന്‍ ബ്രഹ്മദേവനു നല്കിയ ശിക്ഷയിലൂടെ സ്പഷ്ടമാക്കുന്നു.

(തുടരും)

Tags: അഴിമതികഥkeralaHindutva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.