Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ത്യയിലെ ഇന്ധനവില : പ്രചാരണങ്ങളിലെ വാസ്തവമെന്ത്?

ഇതുപോലെയാണ് രാജ്യത്തെ എണ്ണവിലയുടെ കാര്യവും അതിനു പിന്നിലെ ധാരണകളും. സ്ഥിരമായി പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു നില്‍ക്കണം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് അല്ലെങ്കില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ലോകത്താണ് എന്നു കരുതേണ്ടി വരും.

ഹര്‍ദീപ് എസ്. പുരി by ഹര്‍ദീപ് എസ്. പുരി
Apr 28, 2023, 02:46 pm IST
in Main Article

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി

ആധികാരികവും വസ്തുനിഷ്ഠവും എന്ന പേരില്‍ ചില വ്യാഖ്യാനങ്ങള്‍ പലപ്പോഴും അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പലപ്പോഴും സ്ഥാപിത താല്‍പ്പര്യക്കാരുടെ അജന്‍ഡയാണെന്നു മനസിലാക്കേണ്ടതു വളരെ പ്രധാനമാണ്.  ഇ.എച്ച്. കാര്‍ പറഞ്ഞതുപോലെ ”വസ്തുതകളില്ലാതെ ചരിത്രകാരന്‍ പറയുന്നത് അടിസ്ഥാനരഹിതവും നിരര്‍ഥകവുമായിരിക്കും; ചരിത്രകാരനില്ലാത്ത വസ്തുതകള്‍ നിര്‍ജീവവും അര്‍ഥശൂന്യവുമാകും”

ഇതുപോലെയാണ് രാജ്യത്തെ എണ്ണവിലയുടെ കാര്യവും അതിനു പിന്നിലെ ധാരണകളും. സ്ഥിരമായി പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു നില്‍ക്കണം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് അല്ലെങ്കില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ലോകത്താണ് എന്നു കരുതേണ്ടി വരും. ഇന്ത്യയിലെ പെട്രോള്‍ വില എപ്പോഴും കൂടി നില്‍ക്കുന്നുവെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തുന്നവര്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയും ആഴത്തില്‍ പഠനം നടത്താതെയുമാണ് സംസാരിക്കുന്നത്. എന്നാല്‍ വളരെ കുറഞ്ഞ വിലയിലാണതു ലഭ്യമാക്കുന്നതെന്നാണു യാഥാര്‍ഥ്യം.

ഇന്ധനവിലയില്‍ നിന്ന് ലഭിക്കുന്ന കേന്ദ്ര എക്‌സൈസ് തീരുവ 2022 മെയ്, 2021 നവംബര്‍ മാസങ്ങളിലായി കേന്ദ്രഗവണ്മെന്റ് രണ്ടു തവണ ഒഴിവാക്കിയതാണ്. ഒരു ലിറ്റര്‍ പെട്രോളിന് 13 രൂപ, ഡീസലിന് 15 രൂപ എന്നിങ്ങനെയാണ് ഈ ഇനത്തില്‍ കേന്ദ്രം ഒഴിവാക്കിയത്. ഇതിലൂടെ കേന്ദ്ര ഖജനാവിന് 2.2 ലക്ഷം കോടി രൂപയാണു ചെലവായത്. കൂടാതെ, ആഭ്യന്തര ഉപഭോക്താക്കളുടെ ചെലവില്‍ കയറ്റുമതിക്കാര്‍ ലാഭം നേടുന്നതു തടയാനായി, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. എണ്ണവില കൂടി നില്‍ക്കുന്ന വേളയില്‍ എണ്ണ വിപണന കമ്പനികള്‍ വലിയ നഷ്ടം സഹിച്ചാണു രാജ്യത്തെ പൗരന്‍മാര്‍ക്കു കുറഞ്ഞ വിലയില്‍ വിതരണം ചെയ്തിരുന്നത്. പൊതുമേഖലയിലെ എണ്ണ വിപണന കമ്പനികള്‍ 2022 ഏപ്രില്‍ 6 മുതല്‍ ഈ വിലയില്‍ വ്യത്യാസം വരുത്തുകയും ചെയ്തിട്ടില്ല.

വാറ്റ് വരുമാനം വെട്ടിച്ചുരുക്കി സാധാരണക്കാര്‍ക്കുമേല്‍ ഭാരമുണ്ടാകാതിരിക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ മുന്നോട്ടു വന്നു. ഇതിലൂടെ പെട്രോള്‍ – ഡീസല്‍ വില കുറയ്‌ക്കാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിലൊരു നീക്കത്തിനു തയ്യാറായിട്ടില്ല. ചിലര്‍ വാറ്റ് നിരക്ക് കുറയ്‌ക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ആ സംസ്ഥാനങ്ങളില്‍ എണ്ണവിലയില്‍ കുറവുവന്നില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഒപ്പം വാറ്റ് നികുതി കുറയ്‌ക്കാന്‍ തയ്യാറായ സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയുടെ വ്യത്യാസം വാറ്റ് നികുതി കുറയ്‌ക്കാത്തവരില്‍ നിന്നും 14.50 രൂപ മുതല്‍ 17.50 രൂപ വരെയാണ്. വാറ്റ് നികുതി ഇനത്തില്‍ ഒരു ലിറ്ററിന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 26 രൂപ മുതല്‍ 32 രൂപ വരെയാണ്. ഇതില്‍ നിന്ന് സാധാരണക്കാരന്റെ പോക്കറ്റിലെ പണം എത്രത്തോളമാണ് നഷ്ടമാകുന്നത് എന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 108.48 രൂപയും ഡീസലിന് 93.80 രൂപയുമാണ്. തൊട്ടടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ പെട്രോള്‍ വില 96.57 രൂപയും ഡീസലിന് 89.76 രൂപയുമാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് രാജസ്ഥാനില്‍ എത്തുമ്പോള്‍ പെട്രോളിന് 12 രൂപയും ഡീസലിന് നാല് രൂപയുമാണ് ഒരു ലിറ്ററിന് അധികമായി നല്‍കേണ്ടി വരുന്ന തുക.

യുപിഎ ഗവണ്മെന്റിന്റെ ഭരണകാലത്ത്. 2005-12 കാലഘട്ടത്തില്‍, ഒഎംസികള്‍ക്ക് അണ്ടര്‍ റിക്കവറിക്ക് പകരം 1.44 ലക്ഷം കോടി രൂപയുടെ ദീര്‍ഘകാല ഓയില്‍ ബോണ്ടുകളാണ് നല്‍കിയത്. ഇതിന്റെ പ്രതിസന്ധികള്‍ അനുഭവിക്കുന്നത് നികുതിദായകരാണ്. പലിശയും മുതലുമായി 3.2 ലക്ഷം കോടി രൂപ ഇപ്പോഴും തിരിച്ചടയ്‌ക്കേണ്ടിവരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110.48, ഡീസലിന് 98.27 രൂപ എന്നിങ്ങനെയാണ് വില. അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലെ വിലയെക്കാള്‍ പത്ത് രൂപയോളം കൂടുതലാണ് ഇത്. കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.94 രൂപയും ഡീസലിന് 87.89 രൂപയുമാണ് വില. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രാജ്യത്ത് ഏറ്റവും അധികം വിലയ്‌ക്ക് ഇന്ധനം വില്‍ക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ടിആര്‍എസ് ഭരിക്കുന്ന തെലങ്കാനയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വില ഇന്ധനത്തിനായി നല്‍കുന്നത്. പെട്രോളിന് 109.66 രൂപയാണ് ഒരു ലിറ്ററിന് വില. ഇത് ഉത്തര്‍പ്രദേശിനെക്കാള്‍ ലിറ്ററിന് 13 രൂപ വരെ കൂടുതലാണ്. ശതമാനക്കണക്കില്‍ പരിശോധിച്ചാല്‍ വാറ്റ് ഇനത്തില്‍ പെട്രോളിന് 35.2 ശതമാനവും ഡീസലിന് 27 ശതമാനവുമാണ് തെലങ്കാന ഈടാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് യഥാക്രമം 26.8%, 17.48% എന്നിങ്ങനെയാണ്.

പശ്ചിമ ബംഗാളില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ് വില. എന്നാല്‍ അസമില്‍ യഥാക്രമം 97.02, 88.30 എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില. ദീദിക്കു സ്വന്തം സംസ്ഥാനത്തെ ജനങ്ങളോടു കൂറുണ്ടെങ്കില്‍ എന്തുകൊണ്ടാണു പെട്രോള്‍ വില നൂറ് രൂപയില്‍ താഴെയാക്കാത്തത്?

ഇത്തരം കാപട്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്തതരത്തിലാണ്. വ്യോമയാന മേഖലയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കാര്യമായാലും ചില സംസ്ഥാനങ്ങളുടെ അത്യാഗ്രഹം വ്യക്തമാണ്. മഹാരാഷ്‌ട്രയിലെ 2023 ബജറ്റില്‍ വ്യോമയാന ഇന്ധനത്തിന് മേലുള്ള വാറ്റ് നികുതി 18 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഗവണ്മെന്റ് ഇതിന് തയ്യാറായില്ല. 25 ശതമാനമാണ് വാറ്റ് നികുതി ഇനത്തില്‍ ഡല്‍ഹി ചുമത്തുന്നത്.

2021 ജനുവരി മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രകൃതിവാതകത്തിന്റെ വില 228 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇന്ത്യയില്‍ സിഎന്‍ജി വിലവര്‍ധന 83 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു.

വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഉത്തേജനം പകരുന്നതിന്, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയരീതി പരിഷ്‌കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അടുത്തിടെ തീരുമാനമെടുത്തിരുന്നു. ഇന്ത്യന്‍ പ്രകൃതിവാതകവില ഇന്ത്യന്‍ ക്രൂഡ് ശേഖരത്തിന്റെ പ്രതിമാസ ശരാശരിയുടെ 10% ആയിരിക്കണമെന്നു നിര്‍ണയിക്കുന്ന ഈ സന്തുലിതമായ തീരുമാനം വ്യവസായവും ഉപഭോക്താക്കളും സന്തുലിതമായ പരിഷ്‌കാരമായാണു കാണുന്നത്. കൂടുതല്‍ ചലനാത്മകവും കരുത്തുറ്റതുമായ വില നിര്‍ണയസംവിധാനത്തില്‍ നിന്ന്  വ്യവസായത്തിന് പ്രയോജനം ലഭിക്കുമ്പോള്‍, ആഭ്യന്തര പിഎന്‍ജി, സിഎന്‍ജി എന്നിവയില്‍ 7-8 രൂപ വിലക്കുറവിന്റെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുന്നു.

പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ 140 കോടി പൗരന്മാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഊര്‍ജം വിതരണം ചെയ്യുന്ന കേന്ദ്രഗവണ്മെന്റിനെ ലോകം മുഴുവന്‍ അഭിനന്ദിക്കുമ്പോഴും ചില സംസ്ഥാനങ്ങളും രാഷ്‌ട്രീയ നേതൃത്വവും അവരുടെ ജനവിരുദ്ധ നയങ്ങള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയും വിഡ്ഢിത്തങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. അവര്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഭീമമായ ഇന്ധനനികുതി ഒഴിവാക്കേണ്ട സമയം എത്തിച്ചേര്‍ന്നിരിക്കുന്നു.

Tags: indiaഇന്ധനവിലഇന്ത്യാ വിരുദ്ധ പ്രചാരണംPropaganda
ഹര്‍ദീപ് എസ്. പുരി
ഹര്‍ദീപ് എസ്. പുരി
കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രി. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

പുതിയ വാര്‍ത്തകള്‍

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.