Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അറിവിന്റെ അവതാരം

1099 മേടം23 (1924 മേയ്5)ന് മഹാസമാധി പ്രാപിക്കുന്നതുവരെ ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ അദ്ഭുതലീലകള്‍കൊണ്ട് കേരളത്തെ സമുദ്ധരിക്കുകയാണു ചട്ടമ്പിസ്വാമികള്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനും കുടുംബിനിമാര്‍ക്ക് പാചകവും ഗൃഹചികിത്സയും പകര്‍ന്നുകൊടുക്കുന്ന ഗുരുനാഥനും വീട്ടുകാര്‍ക്കു കാരണവരും പണ്ഡിതന്മാര്‍ക്കിടയില്‍ പണ്ഡിതാഗ്രേസരനും സംന്യാസിസംഘത്തില്‍ താപസശ്രേഷ്ഠനും ഒക്കെയായി. ഏതു ഭാവത്തില്‍ സമീപിക്കുന്നവര്‍ക്കും അതേ ഭാവത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്ന ബഹുമുഖസിദ്ധനായി ആ മഹാനുഭാവന്‍ വിരാജിച്ചു. സ്‌നേഹത്തിന്റെ പ്രതീകവും അറിവിന്റെ അവതാരവും അഹിംസയുടെ മാതൃകയും മറ്റുമായിരുന്നു സകലകലാവല്ലഭനും സംന്യാസവേഷം ധരിക്കാത്ത മഹര്‍ഷീശ്വരനുമായ ചട്ടമ്പിസ്വാമികള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2023, 06:00 am IST
in Main Article

േഡാ. എ എം ഉണ്ണിക്കൃഷ്ണന്‍

തിരുവനന്തപുരം കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ടു ഭവനത്തില്‍ 1029 ചിങ്ങം 11-നു (1853 ആഗസ്റ്റ് 25) ജനിച്ച ചട്ടമ്പിസ്വാമികള്‍ക്ക് ഔപചാരികവിദ്യാഭ്യാസം നേടാനായില്ല. കടുത്ത ദാരിദ്ര്യത്തില്‍ വലഞ്ഞ മാതാപിതാക്കള്‍ക്ക് മകനെ പണം മുടക്കി പഠിപ്പിക്കാന്‍ നിവൃത്തിയില്ലായിരുന്നുവെങ്കിലും ജ്ഞാനോപാസകനായ കുഞ്ഞന്‍ (കുഞ്ഞന്‍ പിള്ള-അതായിരുന്നു ചട്ടമ്പിസ്വാമികളുടെ ഔദ്യോഗികനാമം. വീട്ടുകാര്‍ അയ്യപ്പന്‍ എന്നു വിളിച്ചു) വിജ്ഞാനാവുകതന്നെ ചെയ്തു.

വീട്ടിനടുത്ത് കൊല്ലൂര്‍മഠത്തില്‍ ശാസ്ത്രികള്‍ ബ്രാഹ്മണബാലന്മാരെ പഠിപ്പിക്കുന്ന പാഠശാലയില്‍ കുഞ്ഞനു പ്രവേശനം കിട്ടിയ കഥ കേട്ടാല്‍ ആരും അത്ഭുതപ്പെടും. തലേന്നു പഠിപ്പിച്ച പാഠത്തില്‍നിന്നു കുട്ടികളോടു ചോദ്യം ചോദിക്കുകയായിരുന്നു ശാസ്ത്രികള്‍. തന്റെ മുന്നിലിരിക്കുന്ന അവരാരും ഉത്തരം പറഞ്ഞില്ല. അപ്പോള്‍ അതാ കേള്‍ക്കുന്നു ശരിയുത്തരം. ശാസ്ത്രിക്ക് അതൊരു അശരീരി പോലെ തോന്നി. അദ്ദേഹം പുറത്തിറങ്ങി നോക്കി. പുരയോടു ചേര്‍ന്ന് വിനയാന്വിതനായി ഒരു കുട്ടി ഒതുങ്ങിനില്‍ക്കുന്നു. അത് കുഞ്ഞനായിരുന്നു. പാഠശാലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത കുഞ്ഞന്‍ അവിടെ ഒളിഞ്ഞുനിന്നു പഠിക്കുക പതിവായിരുന്നു. അതു കേട്ട ശാസ്ത്രികള്‍ അവനെ സാകൂതം നിരീക്ഷിച്ചു. പഠിക്കാനുള്ള അവന്റെ താത്പര്യം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. തന്റെ മുന്നിലുള്ള കുട്ടികളിലാരിലും കാണാത്ത ബുദ്ധിശക്തിയും ഗ്രഹണശേഷിയും അദ്ദേഹം അവനില്‍ ദര്‍ശിച്ചു. ആ ഗുരുനാഥന്റെ ഔദാര്യത്തില്‍ കുഞ്ഞന്‍പിള്ളയ്‌ക്ക് വിദ്യാലയത്തില്‍ പ്രവേശം ലഭിച്ചു, ഫീസു കൊടുക്കാതെ പഠിക്കാനുള്ള അനുവാദത്തോടെ.

പിന്നീട് പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്ന കുഞ്ഞന്‍ ഒട്ടും വൈകാതെ ക്ലാസ്സിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി താനാണെന്നു തെളിയിച്ചു. അദ്ധ്യാപകനില്ലാത്തപ്പോള്‍ സതീര്‍ത്ഥ്യരെ പഠിപ്പിക്കാനും ക്ലാസ്സ് നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം തുടര്‍ന്ന് കുഞ്ഞനില്‍ വന്നുചേര്‍ന്നു. ക്ലാസ്സിലെ ഈ ചട്ടമ്പിസ്ഥാനത്തിന്മേലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. മലയാളം, കണക്ക് എന്നീ വിഷയങ്ങള്‍ക്കു പുറമെ ശാസ്ത്രം, തര്‍ക്കം, വേദാന്തം എന്നിവയും കുഞ്ഞന്‍പിള്ള അഭ്യസിച്ചു. തമിഴിലും സംസ്‌കൃതത്തിലും വ്യുത്പന്നനായി. പകല്‍വേളയില്‍ പഠനവും രാത്രിയില്‍ സമീപത്തെ ദേവീക്ഷേത്രത്തില്‍ ധ്യാനവുമായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. വൈകാതെ രാമന്‍പിള്ളയാശാന്‍ നടത്തിവന്ന ജ്ഞാനപ്രജാഗരം എന്ന വേദാന്തസഭയിലും ശ്രദ്ധേയനായി. ഇതിനിടെ ഒരജ്ഞാതസംന്യാസിക്കു ശിഷ്യപ്പെട്ടു ഷണ്മുഖദാസന്‍ എന്ന പേരു സ്വീകരിച്ചു.

വീട്ടിലെ സാമ്പത്തികക്ലേശം കാരണം ചെറുപ്പത്തില്‍ പല ജോലികള്‍ ചെയ്യേണ്ടിവന്നു കുഞ്ഞന്‍പിള്ളയ്‌ക്ക്. അവയില്‍ കൊല്ലൂര്‍മഠത്തിലെ കണക്കെഴുത്ത്, ഹജ്ജൂര്‍കച്ചേരി (ഗവണ്മെന്റ് സെക്രട്ടേറിയറ്റ്) നിര്‍മ്മിക്കാന്‍ മണ്ണുചുമക്കല്‍, ഭൂതപ്പാണ്ടിയിലും നെയ്യാറ്റിന്‍കരയിലും ആധാരമെഴുത്ത്, സെക്രട്ടേറിയറ്റില്‍ കണക്കപ്പിള്ള (അക്കൗണ്ടന്റ്) എന്നിവയുള്‍പ്പെടുന്നു. ജ്ഞാനപ്രജാഗരത്തില്‍വച്ചു പരിചയപ്പെട്ട സ്വാമിനാഥദേശികനില്‍നിന്നു തത്ത്വചിന്തയും തൈക്കാട് അയ്യാഗുരുവില്‍നിന്നു ഹഠയോഗവും പഠിക്കാന്‍ സാധിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ അദ്ധ്യാപകനായിരുന്ന സുന്ദരംപിള്ളയില്‍നിന്ന് പാശ്ചാത്യദര്‍ശനങ്ങളും ഉള്‍ക്കൊണ്ടു. സംഗീതം, ചിത്രകല, ശില്പവിദ്യ മുതലായവയും അഭ്യസിക്കാനായി. കൂടാതെ ഗുസ്തി, മര്‍മ്മവിദ്യ എന്നിവയും സ്വാധീനമാക്കി. ദ്രുതകവനം, അക്ഷരശ്ലോകം, സമസ്യാപൂരണം എന്നിവയായിരുന്നു ഇഷ്ടവിനോദങ്ങള്‍.

ഒരു നവരാത്രിയാഘോഷത്തിന് കല്ലടക്കുറിച്ചിയില്‍നിന്നു വന്ന സുബ്ബ ജടാപാഠികളെ പരിചയപ്പെടാനായത് കുഞ്ഞന്‍പിള്ളയുടെ വലിയ ഭാഗ്യമായി. കുഞ്ഞന്‍പിള്ളയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ ആ മഹാപണ്ഡിതന്‍ നാട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ ആ യുവാവിനെ കൂടെക്കൂട്ടി. തമിഴകത്തെത്തിയ കുഞ്ഞന്‍പിള്ള ഗുരുവിന്നും ഗുരുപത്‌നിക്കും സ്വന്തം മകന്‍ തന്നെയായി. പകല്‍ മുഴുവന്‍ ആ മഹാബ്രാഹ്മണന്‍ തന്റെ അബ്രാഹ്മണശിഷ്യനെ പല വിദ്യകളും അഭ്യസിപ്പിച്ചു. രാത്രികളില്‍ ശിഷ്യന്‍ ഗ്രന്ഥപാരായണത്തില്‍ മുഴുകി മറ്റു വിജ്ഞാനങ്ങള്‍ സ്വയം സമാര്‍ജ്ജിച്ചു. തമിഴ്‌നാട്ടിലെ വാസത്തിനിടയില്‍, അടിതട, വടിപ്പയറ്റ്, മര്‍മ്മചികിത്സ, ചെണ്ട-തകില്‍വാദനം, ഒറ്റമൂലിചികിത്സ, ആയുര്‍വേദം മുതലായ വിദ്യകള്‍ മറ്റു ഗുരുക്കന്മാരില്‍നിന്നു വശത്താക്കി. ഒരു ഇസ്ലാമികപണ്ഡിതനെ സംസ്‌കൃതം പഠിപ്പിക്കുകയും പകരം അദ്ദേഹത്തില്‍നിന്ന് അറബിയും ഖുര്‍ ആനും പഠിക്കുകയും ചെയ്തു. ബൈബിളില്‍ അദ്ഭുതാവഹമായ അവഗാഹം നേടിയതും ഇക്കാലത്തുതന്നെ. ഏതാണ്ടു നാലുവര്‍ഷക്കാലം നീണ്ട തമിഴിനാട്ടിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിവരുംവഴി മരുത്വാമലയിലെ ഒരു ഗുഹയില്‍ കുഞ്ഞന്‍പള്ള തപസ്സനുഷ്ഠിച്ചു. അവിടെനിന്നു വരുന്നതിനിടയില്‍ ഒരജ്ഞാതയോഗി അദ്ദേഹത്തിന് അഗസ്ത്യയോഗമാര്‍ഗ്ഗവും ആന്തരാവയവങ്ങള്‍ പുറത്തെടുത്തു ശുദ്ധീകരിക്കുന്ന വിദ്യയും ജലസ്തംഭം, വായുസ്തംഭം എന്നിവയും, മറ്റനേകം അസാധാരണമുറകളും പകര്‍ന്നുനല്‍കുകയുണ്ടായി. നാട്ടില്‍ മടങ്ങിയെത്തുംമുന്‍പ് രാജയോഗത്തിലും കുഞ്ഞന്‍പിള്ള പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു.

നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന ഗ്രാമത്തിലെ ഒരു വിവാഹപ്പന്തലിനുപുറത്തെ എച്ചില്‍ക്കൂനയില്‍ക്കണ്ട ഒരു പ്രാകൃതമനുഷ്യന്‍ കുഞ്ഞന്‍പിള്ളയുടെ ജീവിതത്തെ മാറ്റിമറിച്ചു. താന്‍ ശ്രദ്ധിക്കുന്നതു മനസ്സിലാക്കി എഴുന്നേറ്റു നടക്കാനും ഓടാനും തുടങ്ങിയ ആ മനുഷ്യനെ കുഞ്ഞന്‍പിള്ള പിന്തുടര്‍ന്നു. ഒടുവില്‍ ഒരു വിജനസ്ഥലത്തുവച്ച് അദ്ദേഹം കുഞ്ഞന്‍പിള്ളയുടെ മാറില്‍ കൈകൊണ്ടു തൊട്ട് ചെവിയില്‍ ദിവ്യമന്ത്രോപദേശം നല്‍കി. അതോടെ കുഞ്ഞന്‍പിള്ള അറിയേണ്ടതറിഞ്ഞു. തുടര്‍ന്ന് അഖണ്ഡമായ സച്ചിദാനന്ദഘനാനുഭൂതിധന്യതയിലായിത്തീര്‍ന്നു കുഞ്ഞന്‍പിള്ളയുടെ ശിഷ്ടജീവിതം. തനിക്കു ഗുരുവായിബ്ഭവിച്ച ആ മനുഷ്യരൂപി സാക്ഷാത് ശ്രീപരമേശ്വരനായിരുന്നുവത്രേ!

ഇതിനുശേഷം കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ടു. അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. ശങ്കരാചാര്യരുടെ മടക്കയാത്രയ്‌ക്കു സമാനമായിരുന്നു ആ മടക്കം. ഇരുവരും ചരമശയ്യയിലായ അമ്മയെ ശുശ്രൂഷിക്കാനാണു മടങ്ങിവന്നത്. അമ്മയുടെ മരണത്തോടെ ലൗകികബന്ധങ്ങളെല്ലാം അറ്റ ചട്ടമ്പിസ്വാമികള്‍ സര്‍വതന്ത്രസ്വതന്ത്രനായി.  

അതില്‍ പിന്നീട് 1099 മേടം23 (1924 മേയ്5)ന് മഹാസമാധി പ്രാപിക്കുന്നതുവരെയുള്ള നാല്പത്തിമൂന്നു വര്‍ഷക്കാലം ശ്രീകൃഷ്ണപരമാത്മാവിനെപ്പോലെ അദ്ഭുതലീലകള്‍കൊണ്ട് കേരളത്തെ സമുദ്ധരിക്കുകയാണു ചട്ടമ്പിസ്വാമികള്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനും കുടുംബിനിമാര്‍ക്ക് പാചകവും ഗൃഹചികിത്സയും പകര്‍ന്നുകൊടുക്കുന്ന ഗുരുനാഥനും വീട്ടുകാര്‍ക്കു കാരണവരും പണ്ഡിതന്മാര്‍ക്കിടയില്‍ പണ്ഡിതാഗ്രേസരനും സംന്യാസിസംഘത്തില്‍ താപസശ്രേഷ്ഠനും ഒക്കെയായി. ഏതു ഭാവത്തില്‍ സമീപിക്കുന്നവര്‍ക്കും അതേ ഭാവത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്ന ബഹുമുഖസിദ്ധനായി ആ മഹാനുഭാവന്‍ വിരാജിച്ചു. സ്‌നേഹത്തിന്റെ പ്രതീകവും അറിവിന്റെ അവതാരവും അഹിംസയുടെ മാതൃകയും മറ്റുമായിരുന്നു സകലകലാവല്ലഭനും സംന്യാസവേഷം ധരിക്കാത്ത മഹര്‍ഷീശ്വരനുമായ ചട്ടമ്പിസ്വാമികള്‍.

(കേരളസര്‍വകലാശാലയിലെ കേരളപഠനവിഭാഗത്തില്‍ സീനിയര്‍ പ്രൊഫസറാണു ലേഖകന്‍)

Tags: keralaHindutvaസന്യാസിചട്ടമ്പിസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

ജര്‍മനി ഇന്ന് കളത്തില്‍; എതിരാളി കുറസാവോ, മത്സരം: രാത്രി 10.30ന്

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.