Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനസംഖ്യാ വര്‍ധന ഇന്ത്യയോട് പറയുന്നത്

പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ അര്‍ത്ഥതലങ്ങള്‍ ജനസംഖ്യാ വര്‍ധനവിലുï്. വ്യത്യസ്ത കാഴ്ചപ്പാടിന്റെ പ്രശ്‌നം മാത്രമല്ല ഇത്. സാമൂഹ്യവും മതപരവും സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികമായുമൊക്കെയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ജനസംഖ്യാ വിസ്‌ഫോടനമെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

Janmabhumi Online by Janmabhumi Online
Apr 21, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തി എന്ന ഐക്യരാഷ്‌ട്രസഭാ റിപ്പോര്‍ട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെങ്കില്‍ ചൈനയുടേത് 142.57 കോടിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 29 ലക്ഷം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഒന്നര ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും, ജനസംഖ്യയിലെ മൂന്നില്‍ രണ്ടു ഭാഗവും 15-64 പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ജനസംഖ്യാ വര്‍ധന എന്താണ് ഇന്ത്യയ്‌ക്കും ലോകത്തിനും നല്‍കുന്ന സന്ദേശമെന്ന കാര്യത്തില്‍ വരുംനാളുകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിടയുണ്ട്. ലോകരാജ്യങ്ങളിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ മനുഷ്യവിഭവം സഹായകമാവുമോ, അതോ വര്‍ധിച്ചുവരുന്ന ജനസംഖ്യ വിഭവ ദാരിദ്ര്യം സൃഷ്ടിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. ജനസംഖ്യാ വര്‍ധന രാജ്യത്തിന് ഗുണകരമാവുമെന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോള്‍ അത് ബാധ്യതയാവുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. രണ്ട് വാദഗതികളെയും സാധൂകരിക്കുന്ന നിഗമനങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ അര്‍ത്ഥതലങ്ങള്‍ ജനസംഖ്യാ വര്‍ധനയിലുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടിന്റെ പ്രശ്‌നം മാത്രമല്ല ഇത്. സാമൂഹ്യവും മതപരവും സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികമായുമൊക്കെയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ജനസംഖ്യാ വിസ്‌ഫോടനമെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

ജനസംഖ്യാ വര്‍ധനയെ ശാസ്ത്രീയമായാണ് പൊതുവെ സമീപിക്കുന്നതെങ്കിലും അതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കാറില്ല. ഇംഗ്ലീഷ് പണ്ഡിതനായ മാല്‍ത്തൂസിനെപ്പോലുള്ളവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ജനസംഖ്യ വളരുന്നതിനനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല എന്നത് ഒരു പൊതുതത്വവും സാമാന്യ അനുഭവവുമാണ്. ജനസംഖ്യയുടെ അമിതമായ വര്‍ധന വിഭവദാരിദ്ര്യം സൃഷ്ടിക്കുകയും വികസനാസൂത്രണത്തെ താളം തെറ്റിക്കുകയും ചെയ്യും. ഇതിനാല്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനും കുറച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ട്. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ കുറച്ചുകൊണ്ടുവരികയെന്നത് പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. പക്ഷേ പല കാരണങ്ങള്‍കൊണ്ടും ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. രാജ്യത്തിന്റെ പുരോഗതിയെയും സാമൂഹ്യക്ഷേമത്തെയും മുന്‍നിര്‍ത്തി ജനങ്ങളില്‍ ഒരു വിഭാഗം കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വമേധയാ സ്വീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്. ജനസംഖ്യയിലുള്ള വര്‍ധന രാഷ്‌ട്രീയമായി വിലപേശുന്നതിനും അധികാരത്തെ നിയന്ത്രിക്കുന്നതിനുമൊക്കെയുള്ള ഉപാധിയായി മാറ്റുന്നവരാണ് രണ്ടാമത്തെ വിഭാഗം. വിഭവദാരിദ്ര്യവും വികസനവുമൊന്നും ഇവരുടെ പ്രശ്‌നങ്ങളേയല്ല. ജനസംഖ്യയെ മുന്‍നിര്‍ത്തിയുള്ള വെല്ലുവിളികളും വിഘടനവാദ ഭീഷണികളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വീണ്ടും ഉയരുകയാണ്. ജനസംഖ്യയുടെ കണക്കുവെച്ചാണ് ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ചതെന്ന കാര്യം കാണാതിരുന്നിട്ടു കാര്യമില്ല. ഇത്തരം അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ ഇപ്പോഴും സജീവമാണ്.

ലോകജനസംഖ്യ ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കണക്കില്‍ വര്‍ധനയുടെ തോതനുസരിച്ച് 2030 ല്‍ ലോകത്തെ ജനസംഖ്യ 852 കോടിയും 2050 ല്‍ 950 കോടിയും 2100 ല്‍ 1000 കോടിയും കവിയുമെന്നുമാണ് ഒരു കണക്ക്. അന്നത്തെ ലോകം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോള്‍ നമുക്ക് പറയാനാവില്ല. പക്ഷേ ജനസംഖ്യാ വര്‍ധനയ്‌ക്കനുസരിച്ച് വിഭവങ്ങള്‍ ശരിയായി പങ്കുവയ്‌ക്കാന്‍ കഴിയാതിരുന്നാല്‍ വലിയ സംഘര്‍ഷമായിരിക്കും ഫലം. ഇന്ത്യ പോലുള്ള ചില രാജ്യങ്ങള്‍ സാക്ഷ്യംവഹിക്കുന്നത് ജനസംഖ്യാ വിസ്‌ഫോടനത്തിനാണ്. ചിലര്‍ ഇതിനെ ഒരു ടൈംബോംബിനോടാണ് ഉപമിക്കുന്നത്. ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടത് ആവശ്യമായിരിക്കുമ്പോള്‍തന്നെ അത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്ക ചിലര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാരുടെ പൊതുവായ ജനസംഖ്യ കുറയുകയും ഏതെങ്കിലുമൊരു വിഭാഗത്തിന്റേത് കൂടുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഭൂപരമായ ഐക്യത്തെപ്പോലും ബാധിക്കും. ഇതിനെതിരെ വലിയ ബോധവല്‍ക്കരണവും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ആവശ്യമാണ്. കേരളം, അസം പോലുള്ള കൊച്ചു സംസ്ഥാനങ്ങള്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പല പ്രശ്‌നങ്ങളും ഇപ്പോള്‍തന്നെ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കുപോലും ഇവിടെ വിലക്കുവരുന്നു. കേവലമായ വസ്തുതകള്‍ പറയുന്നതുപോലും നിരുത്‌സാഹപ്പെടുത്തുന്നു. ഈ സ്ഥിതി മാറണം. ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രശ്‌നങ്ങളും അസന്തുലിതാവസ്ഥയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Tags: chinaജനസംഖ്യാവര്‍ധനindia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഇന്ത്യൻ സമ്മാനം’; അന്താരാഷ്‌ട്ര യോഗ ദിനത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി

World

ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ ? ട്രംപിന്റെ പേര് നിർദ്ദേശിച്ച് പാകിസ്ഥാൻ പിന്തുണച്ചു

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ (മുകളില്‍) ഇറാന്‍റെ സെജ്ജില്‍ മിസൈല്‍ (താഴെ)
India

ഇസ്രയേലിനെതിരെ ഇറാന്‍ ഉപയോഗിച്ചത് ബലിസ്റ്റിക് മിസൈലുകള്‍, ഇന്ത്യ പാകിസ്ഥാനെതിരെ ഉപയോഗിച്ചത് ക്രൂയിസ് മിസൈലുകള്‍

India

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ കുറ്റസമ്മതം

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

പുതിയ വാര്‍ത്തകള്‍

നൂറ്റഞ്ചാം വയസിലും യോഗയുടെ കരുത്തില്‍ യുവാവായി ഉപേന്ദ്രന്‍; 68 വര്‍ഷമായി യോഗ ചെയ്യുന്നു

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?

കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി മേക്ക്അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ: ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി; പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്

ഗവര്‍ണറെ നിയന്ത്രിക്കാന്‍ പാഠ്യപദ്ധതിയുമായി സര്‍ക്കാര്‍

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

അന്താരാഷ്‌ട്ര യോഗ ദിനം: വിശാഖപട്ടണത്ത് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന 3 ലക്ഷം പേരുടെ മഹാസംഗമം

ഹൈഫയിൽ കനത്ത ആക്രമണം നടത്തിയെന്ന് ഇറാൻ ; ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ തിരിച്ചടി നൽകുമെന്ന് പ്രസിഡൻ്റ് ഡോ. മസൂദ് പെഷേഷ്കിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies