Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സോണിയാ കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് പ്രതിസന്ധി

ജനാധിപത്യം തൊട്ടുതെറിക്കാത്ത അധികാരരാഷ്‌ട്രീയത്തിന്റെ പരിമിതിയാണ് രാജസ്ഥാനില്‍ പ്രകടമാവുന്നത്. ഇന്നലെ അത് പഞ്ചാബായിരുന്നു. നാളെ കേരളത്തിലും ഇത് സംഭവിക്കാം. ഗെഹ്‌ലോട്ടുമാരും സച്ചിന്‍ പൈലറ്റുമാരും എത്ര വേണമെങ്കിലും ഇവിടെയുണ്ട്. കേന്ദ്രഭരണം ഇല്ലാത്തതിനാല്‍ അധികാരമോഹികളെ കുടിയിരുത്താനും കഴിയുന്നില്ല. കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 14, 2023, 05:00 am IST
in Editorial

ഒരു ഇടവേളയ്‌ക്കുശേഷം രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗുരുതരമായ പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുകയാണ്. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ പാര്‍ട്ടിയുടെ പ്രമുഖ  നേതാവ് സച്ചിന്‍ പൈലറ്റ് ഒരിക്കല്‍ക്കൂടി രംഗത്തുവന്നതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം തള്ളി സച്ചിന്‍ നടത്തിയ ഉപവാസ സമരം സ്ഥിതിഗതികളെ വഷളാക്കിയിരിക്കുന്നു. ഗെഹ്‌ലോട്ടിനൊപ്പം നിലയുറപ്പിച്ച് സര്‍ക്കാരിനെ രക്ഷിക്കാനും, പൈലറ്റിനെ അനുനയിപ്പിക്കാനുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നത്. ഏറെ ശ്രമകരമായ ഈ ദൗത്യം ഫലം കാണുമെന്ന് പറയാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരില്‍ ഒരു നേതൃമാറ്റമുണ്ടായില്ലെങ്കില്‍ തന്റെ രാഷ്‌ട്രീയഭാവിക്ക് മങ്ങലേല്‍ക്കുമെന്ന് തിരിച്ചറിഞ്ഞാണ് സച്ചിന്‍ പൈലറ്റ് വീണ്ടും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസ്സിന് ഭരണസാധ്യതയില്ലാത്തതിനാല്‍ അങ്ങോട്ടു നോക്കിയിട്ട് കാര്യമില്ലെന്നും, സംസ്ഥാന രാഷ്‌ട്രീയത്തെ ആശ്രയിച്ചാണ് തന്റെ നിലനില്‍പ്പെന്നും സച്ചിന് നന്നായറിയാം. ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനെ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലൂടെ മാറ്റിനിര്‍ത്താനുള്ള തന്ത്രമാണ് സച്ചിന്‍ പ്രയോഗിക്കുന്നത്. ഹൈക്കമാന്റിനെ വരുതിയിലാക്കി കാര്യം കാണാനാണ് ഇരുവരും നോക്കുന്നതെങ്കിലും അത് വിജയിച്ചില്ലെങ്കില്‍ അനന്തരഫലം പ്രവചനാതീതമായിരിക്കും. ഈ ഭയം കോണ്‍ഗ്രസ്സ് നേതൃത്വത്തെ വേട്ടയാടുകയാണ്.

യഥാര്‍ത്ഥത്തില്‍ രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സോണിയ കുടുംബത്തിന്റെ സൃഷ്ടിയാണ്. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാക്കുന്നതില്‍ സച്ചിന്‍ വലിയ പങ്കുവഹിച്ചു. സച്ചിന്‍ മുഖ്യമന്ത്രിയാകുമെന്നാണ് പൊതുവെ കരുതിയിരുന്നതെങ്കിലും ഗെഹ്‌ലോട്ട് ഈ സാധ്യത അട്ടിമറിക്കുകയായിരുന്നു. സച്ചിന്‍ മുഖ്യമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു രാഹുലെങ്കിലും പ്രിയങ്ക വാദ്ര വട്ടംകയറി നിന്നതാണത്രേ പ്രശ്‌നമായത്. സച്ചിന്‍ മുഖ്യമന്ത്രിയായാല്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ രാജസ്ഥാനില്‍ നടന്നിട്ടുള്ള ഭൂമിയിടപാടു കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്നും, അതിന് ‘പരിചയസമ്പന്നനായ’ ഗെഹ്‌ലോട്ട് തന്നെ വേണമെന്നും പ്രിയങ്ക നിലപാടെടുത്തു. സച്ചിന്റെ പിതാവായിരുന്ന രാജേഷ് പൈലറ്റ് പാര്‍ട്ടിയില്‍ സോണിയക്കെതിരെ കലാപക്കൊടി ഉയര്‍ത്തി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു എന്ന ഒരു പശ്ചാത്തലവുമുണ്ടല്ലോ. ഇതൊക്കെ പാര്‍ട്ടിയിലെ താപ്പാനയായി അറിയപ്പെടുന്ന ഗെഹ്‌ലോട്ടിന് അനുകൂലമാക്കി. തല്‍ക്കാലം സച്ചിന്‍ പിന്മാറുകയായിരുന്നു. അനുകൂലമായ അവസരം വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നു പറഞ്ഞാണ് സോണിയാ കുടുംബം സച്ചിനെ അനുനയിപ്പിച്ചത്. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഇത് സംഭവിക്കാതെ പോയതോടെ തനിക്കൊപ്പമുള്ള എംഎല്‍എമാരെ അണിനിരത്തി സര്‍ക്കാരില്‍ നേതൃമാറ്റം ആവശ്യപ്പെടുകയാണ് സച്ചിന്‍ ചെയ്തത്.  അധികാരത്തിന്റെ ബലത്തില്‍ ഈ കലാപത്തെയും ഗെഹ്‌ലോട്ട് അതിജീവിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് ‘തെരഞ്ഞെടുപ്പ്’ വന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഒരു അധികാര കൈമാറ്റത്തിന് ഹൈക്കമാന്റ് ശ്രമം നടത്തി.  ഗെഹ്‌ലോട്ടിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാനാണ് നോക്കിയത്. എന്നാല്‍ തന്ത്രശാലിയായ ഗെഹ്‌ലോട്ട് ഈ കെണിയില്‍ വീണില്ല. അധ്യക്ഷനാവാം, പക്ഷേ താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്‌ലോട്ട് നിര്‍ദ്ദേശിച്ചതോടെ തന്ത്രം പൊളിഞ്ഞു. അധ്യക്ഷപദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തനിക്കൊപ്പം നില്‍ക്കുന്ന ബഹുഭൂരിപക്ഷം എംഎല്‍എമാരെയും അണിനിരത്തി ഗെഹ്‌ലോട്ട് ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ താഴെയിറക്കാമെന്ന മോഹം വേണ്ടെന്ന് ഇടക്കിടെ ഹൈക്കമാന്റിനെ അറിയിക്കാനും ഗെഹ്‌ലോട്ട് മറന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സച്ചിന്‍ പൈലറ്റിന്റെ രംഗപ്രവേശം. കോണ്‍ഗ്രസ്സില്‍ ആരൊക്കെ എന്തൊക്കെ സ്ഥാനങ്ങള്‍ വഹിക്കണം എന്നു തീരുമാനിക്കുന്നത് സോണിയാ കുടുംബമാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഏതു വഴിയിലാണെങ്കിലും ആര് സോണിയാ കുടുംബത്തിന്റെ പ്രീതി നേടുന്നുവോ അവര്‍ക്ക് നറുക്കുവീഴും. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഈ അധികാരരാഷ്‌ട്രീയത്തിന്റെ പരിമിതിയാണ് രാജസ്ഥാനില്‍ പ്രകടമാവുന്നത്. ഇന്നലെ അത് പഞ്ചാബായിരുന്നു. നാളെ കേരളത്തിലും ഇത് സംഭവിക്കാം. ഗെഹ്‌ലോട്ടുമാരും സച്ചിന്‍ പൈലറ്റുമാരും എത്ര വേണമെങ്കിലും ഇവിടെയുണ്ട്. കേന്ദ്രഭരണം ഇല്ലാത്തതിനാല്‍ അധികാരമോഹികളെ കുടിയിരുത്താനും കഴിയുന്നില്ല. കോണ്‍ഗ്രസ്സ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങാന്‍  വിധിക്കപ്പെട്ടിരിക്കുന്നു.

Tags: പൈലറ്റ്സച്ചിന്indiacongressമധ്യപ്രദേശ്Sonia Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

പുതിയ വാര്‍ത്തകള്‍

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.