Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂരപ്പന്തലുകൾ ഉയർന്നു; പാറമേക്കാവിന് 100 അടിയില്‍ എല്‍ഇഡി പന്തൽ, തിരുവമ്പാടി കാല്‍നാട്ട് 16ന്, വെടിക്കെട്ട് കാണാന്‍ അളവെടുപ്പ്

തൃശൂര്‍ പൂരത്തിനിത് കൃഷ്ണകുമാറിന്റെ നാലാമൂഴമാണ്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്‌ക്കാനാല്‍ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൂടല്‍മാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണകുമാര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Apr 13, 2023, 11:39 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പൂരത്തിനായി സ്വരാജ് റൗണ്ടില്‍ ദേവസ്വങ്ങളൊരുക്കുന്ന പന്തലുകള്‍ ഉയരുന്നു. പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ട്  ഇന്നലെ രാവിലെ നടന്നു. പാറമേക്കാവ് മേല്‍ശാന്തി വടക്കേടത്ത് കരകന്നൂര്‍ വാസുദേവന്‍ നമ്പൂതിരി, കീരംപിള്ളി കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പൂരപ്രേമികളും ചേര്‍ന്നാണ് പൂരാരവങ്ങളോടെ കാല്‍നാട്ടിയത്.

പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം ബാലഗോപാല്‍, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍, ജോ.സെക്രട്ടറി പി.വി നന്ദകുമാര്‍, പന്തല്‍ കണ്‍വീനര്‍മാരായ വി.കെ ഉണ്ണികൃഷ്ണന്‍, ബൈജു താഴേക്കാട്ട്, ഉണ്ണി മേനോന്‍ കൂര്‍ക്കഞ്ചേരി, വാകയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആറാട്ടുപുഴ സ്വദേശി കൃഷ്ണകുമാറാണ് പാറമേക്കാവിന്റെ പന്തല്‍ നിര്‍മ്മാണം. 100 അടിയില്‍ എല്‍ഇഡി പന്തലാണ് ഇത്തവണ പാറമേക്കാവിന്.  

തൃശൂര്‍ പൂരത്തിനിത് കൃഷ്ണകുമാറിന്റെ നാലാമൂഴമാണ്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്‌ക്കാനാല്‍ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൂടല്‍മാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണകുമാര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. പൂരത്തിന് പതിനൊന്നു വര്‍ഷത്തെ പരിചയസമ്പന്നതയുമായാണ് ക്ലാസിക് ഗോപാലകൃഷ്ണന്‍ പാറമേക്കാവിന്റെ പന്തലിന് വൈദ്യുതലങ്കാരമൊരുക്കുന്നത്. തിരുവമ്പാടിക്കു വേണ്ടിയും പാറമേക്കാവിനു വേണ്ടിയും മുന്‍പും ഇലുമിനേഷന്‍ നടത്തിയിട്ടുണ്ട് ക്ലാസിക് ഗോപാലകൃഷ്ണന്‍. കൃഷ്ണകുമാറും ഗോപാലകൃഷ്ണനും ചേര്‍ന്നുള്ള വിസ്മയമാകും മണികണ്ഠനാലിലെ പാറമേക്കാവിന്റെ പന്തല്‍.

തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാല്‍നാട്ട് 16ന് രാവിലെ നടക്കും. 10.30ന് നടുവിലാലിലും 11ന് നായ്‌ക്കനാലിലും കാല്‍നാട്ട് നടക്കും. പൂരപ്പന്തലുകള്‍ ഉയരുന്നതോടെ തൃശൂര്‍ പിന്നെ പൂരത്തിരക്കിലേക്ക് കടക്കും.  

പൂരം വെടിക്കെട്ട് കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച പരാതിക്ക് പരിഹാരം കാണാന്‍ പ്രദേശത്തിന്റെ ദൂരം അളക്കലും ഇന്നലെ നടന്നു. വെടിക്കെട്ട് നടക്കുന്ന വടക്കുന്നാഥ മൈതാനത്തുനിന്ന്  ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ദൂരമറിയാന്‍ അളവെടുത്തു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ആളുകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് 100 മീറ്റര്‍ ദൂരം വേണമെന്നാണ് പെസോയുടെ നിയമം.  ഇതില്‍ ഇളവ് നല്‍കാനാവില്ലെങ്കിലും പരമാവധി ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമോയെന്നതാണ് പരിശോധിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ പെസോ ഉദ്യോഗസ്ഥരും പോലീസ്, അഗ്‌നിരക്ഷാ സേന, പിഡബ്ലിയുഡി, റവന്യു  വകുപ്പുകളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.  

വെടിക്കെട്ട് കാണാന്‍ സൗകര്യങ്ങളില്ലെന്ന പ്രശ്നം കഴിഞ്ഞ പൂരക്കാലത്തുതന്നെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലമളക്കാന്‍ പെസോയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്.  മറ്റ് നിര്‍ദേശങ്ങളും ദേവസ്വങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് 14ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരും കളക്ടര്‍, പോലീസ്, അഗ്‌നിരക്ഷാ സേന, പെസോ, ദേവസ്വം ബോര്‍ഡ്, ദേവസ്വം പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റില്‍ ചേരും.  

കോര്‍പ്പറേഷന്‍തല പൂരം ഒരുക്കങ്ങളുടെ യോഗവും കഴിഞ്ഞ ദിവസം നടന്നു. ഈ മാസം 30ന് ഞായറാഴ്ചയാണ് തൃശൂര്‍ പൂരം. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍. പൂരത്തിനായി ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ സജീവമാണ്.  24നാണ് പൂരം കൊടിയേറ്റ്.

Tags: ThrissurParamekkavuPooramThiruvambadi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies