Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകായുക്തയെ നാണംകെടുത്തി സിറിയക്ക് ജോസഫും ഹാറൂണ്‍ ഉല്‍ റഷീദും

ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ച് ഞങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ ഇരുവരും പറയുന്നതിനെ ശുദ്ധ ഭോഷ്‌ക്ക് എന്നുമാത്രമേ വിശേഷിപ്പിക്കാനാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 01:30 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ വിധി പറയാതെ തടിതപ്പിയ ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും  യഥാര്‍ത്ഥത്തിന്റെ നാണം കെടുത്തിയത് ലോകായുക്ത  എന്ന സംവിധാനത്തെയാണ്.  അഴിമതിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടുക എന്ന പ്രതീക്ഷയോടെ സ്ഥാപിതമായ ലോകായുക്തയുടെ വിശ്യാസ്യതയാണ് ഈ മുന്‍ ന്യായാധിപന്മാര്‍ ചേര്‍ന്ന് നശിപ്പിച്ചത്.

ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ച് ഞങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ ഇരുവരും പറയുന്നതിനെ ശുദ്ധ ഭോഷ്‌ക്ക് എന്നുമാത്രമേ വിശേഷിപ്പിക്കാനാകും. തങ്ങളുടെ പരിധിയില്‍ വരുമോ എന്നു പോലും വ്യക്തതയില്ലാത്ത ഒരു വിഷയത്തില്‍ ഒരു വര്‍ഷത്തിലധികം വാദം കേള്‍ക്കുകയും പിന്നീട്  ഒരു വര്‍ഷത്തിലധികം വിധി വെച്ചു താമസിപ്പിക്കുകയും ചെയ്തത് എന്തിന്‌ എന്നതിന്  ഇത്തരമില്ല.  ഹര്‍ജി  പരിധിയിലാണോ എന്നതില്‍ സംശയിക്കുമ്പോള്‍ ഇരുവരും കൂടി ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ചിന് വിട്ടതും ആളുകള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. ഇതു പറയാനാണെങ്കില്‍ ഒരു വര്‍ഷം കേസ് വിധിപറയാതെ പിടിച്ചുവെച്ചത് എന്തിന് എന്ന ചോദ്യത്തിനുത്തരമില്ല.   ന്യായാധിപന്മാര്‍ എന്ന നിലയില്‍ വിശ്യാസ്യത കളഞ്ഞുകുളിച്ചവരാണ് ഇരുവരുവരുമെങ്കിലും ജുഡീഷ്യറിയുടെ കൂടെ വിശ്യാസ്യത ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

 മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്ന വിധിയായിരുന്നു ലോകായുക്ത പുറപ്പെടുവിക്കേണ്ടിയിരുന്നത്.   ഒരു വര്‍ഷത്തിലധികം നീണ്ട് വാദത്തിനിടയില്‍ ഒരിക്കലും തങ്ങള്‍ക്ക് കേസ് പരിഗണിക്കാന്‍ അര്‍ഹതയില്ല എന്ന ചിന്ത രണ്ടു ന്യായാധിപന്മാര്‍ക്കും ഉണ്ടായില്ല. മാത്രമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ വാദത്തിനിടയില്‍ സിറിയക്കും റഷീദും  ശ്രദ്ധേയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഏതു സര്‍ക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തില്‍ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്നാണ് ് സിറിയക് ജോസഫ് വാദത്തിനിടെ ചോദിച്ചത്. ആലോചനയില്ലാതെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതില്‍ എടുത്തുചാടി തീരുമാനം എടുത്തത് കൊണ്ടാണ് പഴി കേള്‍ക്കേണ്ടി വന്നതെന്നും  സര്‍ക്കാര്‍ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ആയിരുന്നു ഹാറുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശനം.

ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ വാക്കാല്‍ നിരീക്ഷിച്ചു. ഒരു കുടുംബത്തിനു പണം നല്‍കുമ്പോള്‍ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലെ? മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നല്‍കാം, പക്ഷേ അത് അര്‍ഹതപ്പെട്ടവര്‍ക്കല്ലേ നല്‍കേണ്ടതെന്നും സിറിയക് ചോദിച്ചിരുന്നു.  

ഇതെല്ലാം കേട്ടപ്പോള്‍ വിധി മുഖ്യമന്ത്രിക്ക് എതിരാകും എന്ന ധാരണ വന്നതാണ് ലോകായുക്തയുടെ ചിറകരിയാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ വന്നത്. ഗവര്‍ണര്‍ ഒപ്പിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടേയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനു നല്‍കിയതിനെതിരെ മുന്‍ സര്‍വകലാശാല ജീവനക്കാരനായ ആര്‍.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.

Tags: lokayukth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസനിധി തട്ടിപ്പ്: ലോകായുക്തയ്‌ക്ക് നോട്ടീസ് അയയ്‌ക്കാന്‍ ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി, ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി

Kerala

അസാധാരണ നടപടിയുമായി ലോകായുക്ത; ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല, പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ, പേപ്പട്ടി പരാമർശത്തിലും വിശദീകരണം

Kerala

വിരുന്നുണ്ണാന്‍ ലോകായുക്തയെ ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സതീശന്റെ ഇഫ്താറിന് ലീഗ് നേതാക്കളും എത്തിയില്ല

Editorial

അവഹേളിക്കപ്പെടുന്നത് നീതി നിര്‍വഹണം

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.