Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിടചൊല്ലി മറഞ്ഞത് ചിരിയുടെ അമരക്കാരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരേപോലെ സ്വീകരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നര്‍മം ഒരിക്കലും കൈവിട്ടില്ല. ഭൗതിക ജീവിതം കാണാമറയത്തായെങ്കിലും ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ തന്നെയുണ്ടാവും. ചിരി എന്ന സിദ്ധിവിശേഷം മനുഷ്യന് നഷ്ടപ്പെടാതിരിക്കുന്ന കാലത്തോളം ഈ നടന്‍ ഓര്‍മിക്കപ്പെടും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 28, 2023, 05:00 am IST
in Editorial

ചിരിയുടെ നിലയ്‌ക്കാത്ത അലകളുയര്‍ത്തിയ അഞ്ച് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തില്‍നിന്നും, ജീവിതത്തിന്റെ ചിരിയരങ്ങില്‍നിന്നും ഇന്നസെന്റ് എന്ന നടന്‍ പടിയിറങ്ങുമ്പോള്‍ മലയാളിക്കുണ്ടാവുന്ന നഷ്ടബോധം പറഞ്ഞറിയിക്കാനാവില്ല. അഭിനയം തൊഴിലായല്ലാതെ ജീവിതമായി കണ്ട അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ഇന്നസെന്റ്. നടനായിരുന്നില്ലെങ്കില്‍ മറ്റെന്താകുമായിരുന്നു എന്ന ചോദ്യം ഇന്നസെന്റിന്റെ കാര്യത്തില്‍ പ്രസക്തമല്ല. സിനിമയിലഭിനയിക്കുക എന്നത് ഇന്നസെന്റിന്റെ ജന്മനിയോഗമായിരുന്നു. മറ്റു പലരെയും പോലെ ഈ രംഗത്തേക്ക് എടുത്തെറിയപ്പെട്ടയാളല്ല ഈ നടന്‍. സിനിമയിലഭിനയിക്കാന്‍ ജീവിതം സ്വയം സമര്‍പ്പിക്കുകയായിരുന്നു. സിനിമാരംഗത്ത് എത്തിച്ചേരാന്‍ അത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ഈ നടന് സിനിമയോട് അത്രയേറെ അഭിനിവേശമായിരുന്നു. തുടക്കകാലത്ത്  തിരിച്ചടികളേറ്റ് മറ്റു ചില മേഖലകളിലേക്കും പോയെങ്കിലും ഒട്ടുംവൈകാതെ മടങ്ങിയെത്തിക്കൊണ്ടിരുന്നു. അഭിനേതാവ്  എന്നതിനുപുറമെ ഒരു സിനിമാ നിര്‍മാതാവ് കൂടിയായിരുന്നു ഇന്നസെന്റ് എന്ന കാര്യം പലര്‍ക്കും അറിവുള്ളതല്ല. വിടപറയും മുന്‍പേ, ഓര്‍മയ്‌ക്കായി, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക് എന്നിങ്ങനെ ഒരുപിടി നല്ലചിത്രങ്ങളുടെ നിര്‍മാതാവ് ഇന്നസെന്റ് ആയിരുന്നു. താന്‍ നിര്‍മിച്ച ചില സിനിമകള്‍ പണം കൊണ്ടുവരികയല്ല, പണം നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് സങ്കടമേതുമില്ലാതെ ചിരിയില്‍ ചാലിച്ചാണ് ഇന്നസെന്റ് പറയാറുള്ളത്. സാമ്പത്തിക നഷ്ടങ്ങളില്‍ നിരാശപ്പെട്ട് രംഗംവിടുകയുണ്ടായില്ല. അഭിനയത്തിലൂടെ സിനിമയെന്ന കലാരൂപത്തെ കൂടുതല്‍ ആവേശത്തോടെ വാരിപ്പുണരുകയായിരുന്നു. മാരകമായ രോഗത്തിനുപോലും ഇതില്‍നിന്ന് പിന്തിരിപ്പിക്കാനായില്ല.

ഒരു കാലഘട്ടം വരെ ഹാസ്യം മലയാള സിനിമയില്‍ മേമ്പൊടിക്ക് മാത്രമുള്ളതായിരുന്നു. നായകന്മാര്‍ക്ക് അടിക്കാനും തൊഴിക്കാനും അപഹസിക്കാനുമൊക്കെയുള്ളതായിരുന്നു, അടൂര്‍ഭാസിയെപ്പോലെ ചില അപവാദങ്ങളുള്ളപ്പോള്‍പോലും ഹാസ്യതാരങ്ങള്‍. ജഗതി ശ്രീകുമാറിന്റെയും ഇന്നസെന്റിന്റെയും അഭിനയകാലമാണ് ഇതിന് മാറ്റം വരുത്തിയത്. നായകന്മാര്‍ക്കൊപ്പം സ്ഥാനമുള്ള മുഴുനീള കഥാപാത്രങ്ങള്‍ തന്നെ ഇവര്‍ക്ക് ലഭിച്ചു. നായകന്മാര്‍ക്കൊപ്പമോ ചിലപ്പോഴൊക്കെ അതില്‍ കൂടുതലോ ഈ ഹാസ്യതാരങ്ങളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. ഇന്നസെന്റ് അവതരിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ദേവാസുരത്തിലെ വാര്യര്‍, വിയറ്റ്‌നാം കോളനിയിലെ കെ.കെ.ജോസഫ്, മാന്നാര്‍മത്തായി സ്പീക്കിങ്ങിലെ മത്തായി, ഗോഡ്ഫാദറിലെ സ്വാമിനാഥന്‍, കല്യാണരാമനിലെ പോഞ്ഞിക്കര കേശവന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് വലിയ തലപ്പൊക്കമുണ്ടായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലെ പോള്‍, സ്‌നേഹവീട് എന്ന ചിത്രത്തിലെ മത്തായി എന്നീ കഥാപാത്രങ്ങള്‍ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു. കാബൂളിവാലയിലെ കന്നാസിനെപ്പോലെ ചിരിപ്പിക്കുകയും അതിലേറെ കരയിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങള്‍ ഇന്നസെന്റിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മറ്റേതെങ്കിലും നടന്റെ ഭാഷയും ശരീരഭാഷയും മലയാളികള്‍ ഇത്രയേറെ ഏറ്റെടുത്തിട്ടുണ്ടോ എന്നു സംശയമാണ്. കോമഡി ഷോകളിലും മറ്റും അത് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. കലാഭവന്‍ മണിയുടെ ചിരിയാണ് സിനിമയില്‍നിന്ന് മലയാളികള്‍ ഏറ്റെടുത്ത മറ്റൊന്ന്. സിനിമയ്‌ക്കു പുറത്തും അനുഭവ  സമ്പന്നമായിരുന്നു ഇന്നസെന്റിന്റെ ജീവിതം. അവസരം കിട്ടുമ്പോഴൊക്കെ അവയൊക്കെ നര്‍മത്തില്‍ കലര്‍ത്തി നിര്‍മമായി പറയുന്നത് കേള്‍ക്കാന്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടു.  വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആവേശം കാണിച്ചു.

ഇന്നസെന്റിന്റെ സിനിമാജീവിതത്തിന് പ്രേക്ഷകര്‍ അധികമൊന്നും ശ്രദ്ധിക്കാതിരുന്ന ഒരു മുഖമുണ്ട്. അത് ഒരു സംഘാടകന്റെയും മീഡിയേറ്ററുടേതുമായിരുന്നു. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി പതിനെട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. പലതരം കിടമത്സരങ്ങളും താല്‍പ്പര്യ സംഘട്ടനങ്ങളും പക്ഷപാതങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ നടമാടുന്ന സംഘടനയ്‌ക്കുള്ളില്‍ സമവായത്തിന്റെ പാത സൃഷ്ടിച്ച് അതിലൂടെ മറ്റുള്ളവരെ കൊണ്ടുപോകാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. പൊട്ടിത്തെറിയുടെ വക്കിലെത്തിനിന്ന പ്രശ്‌നങ്ങള്‍പോലും ലളിതമായി കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിന് കഴിഞ്ഞു. ഇതുകൊണ്ടുതന്നെയായിരിക്കാം എല്ലാവര്‍ക്കും സ്വീകാര്യനായി ഏറെക്കാലം ‘അമ്മ’യുടെ അധ്യക്ഷപദവിയില്‍ തുടരാന്‍ കഴിഞ്ഞത്. അഞ്ചുപതിറ്റാണ്ടുകാലം നീണ്ട കലാജീവിതത്തിനിടെ സിനിമാരംഗത്തിന് സഹജമായ വിവാദങ്ങളിലൊന്നും അകപ്പെട്ടില്ല എന്നതാണ് ഇന്നസെന്റിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. ഇത്തരം ആരോപണങ്ങള്‍ പോലും ഉയര്‍ന്നിട്ടില്ല എന്നത് വലിയൊരു യോഗ്യതയാണ്. കുടുംബജീവിതത്തോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും ഇതിനൊരു കാരണമായിരിക്കാം. ഭാര്യ ആലീസ് ഇന്നസെന്റിന് എല്ലാമെല്ലാമായിരുന്നു. ആലീസിന് തിരിച്ചും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരേപോലെ സ്വീകരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നര്‍മം ഒരിക്കലും കൈവിട്ടില്ല. ഭൗതിക ജീവിതം കാണാമറയത്തായെങ്കിലും ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ തന്നെയുണ്ടാവും. ചിരി എന്ന സിദ്ധിവിശേഷം മനുഷ്യന് നഷ്ടപ്പെടാതിരിക്കുന്ന കാലത്തോളം ഈ നടന്‍ ഓര്‍മിക്കപ്പെടും.

Tags: actorനടന്‍ ഇന്നസെന്‍റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.