Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

യുഗപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍; ഇന്ന് വര്‍ഷപ്രതിപദ

1925 വിജയദശമി ദിവസം അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിച്ചു. പത്രപ്രസ്താവനകളോ, പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യമോ ഒന്നുമില്ലാതെ ഏതാനും കിശോരന്മാരെ ചേര്‍ത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കിയത്. തുടക്കം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യക്തിനിര്‍മാണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗുണങ്ങളോടൊപ്പം ദേശീയ ഗുണങ്ങളുള്ള വ്യക്തിയെ സൃഷ്ടിക്കുക എന്നതാണ് വ്യക്തി നിര്‍മാണം എന്നതുകൊണ്ട് ഡോക്ടര്‍ജി ഉദ്ദേശിച്ചത്. ഭാരതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ രണ്ടു കാര്യങ്ങള്‍. ഒന്ന്, ദേശീയത സംബന്ധിച്ച യഥാര്‍ത്ഥ വീക്ഷണം. രണ്ട്, ദേശീയ വ്യക്തിത്വമുള്‍ക്കൊള്ളുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുക. അങ്ങനെ കാഴ്ചയില്‍ സരളവും പ്രവര്‍ത്തനപഥത്തില്‍ അസാമാന്യവുമായ ഫലം ലഭിക്കുന്ന ശാഖാ പദ്ധതി അദ്ദേഹം ആരംഭിച്ചു.

കെ.ആര്‍. ഉമാകാന്തന്‍byകെ.ആര്‍. ഉമാകാന്തന്‍
Mar 22, 2023, 06:00 am IST
inMain Article

ഭാരതീയ കാലഗണന അനുസരിച്ച് ചൈത്ര ശുക്ലപ്രഥമ-വര്‍ഷപ്രതിപദ-എന്നത് വര്‍ഷാരംഭമാണ്. അത്തരമൊരു ദിനത്തിലാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ജി ജനിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അന്ന് 1889 ഏപ്രില്‍ ഒന്ന് ആയിരുന്നു. യുഗസ്രഷ്ടാവായ ഡോക്ടര്‍ജിയുടെ ജനനം വര്‍ഷാരംഭത്തില്‍ ആയത് ആകസ്മികമല്ല.

ആരായിരുന്നു ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദൗത്യം? ഇക്കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ വര്‍ഷപ്രതിപദ ദിനത്തില്‍ ജനിച്ച ഡോക്ടര്‍ജിയുടെ മഹത്വം വ്യക്തമാകൂ.

1889 ല്‍ ജനിച്ച ഡോക്ടര്‍ജി കണ്ടത് വിദേശിയര്‍ ഭാരതം അടക്കിഭരിക്കുന്നതാണ്. ഒരുപറ്റം വിദേശിയര്‍ വിശാലമായ ഭാരതത്തെ അടക്കിഭരിക്കുന്നത് കേശവനില്‍ ദുഃഖവും അത്ഭുതവും ഉളവാക്കി. അതിന്റെ കാരണം അന്വേഷിച്ച് അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ മുഴുകി. വിപ്ലവ പ്രവര്‍ത്തനങ്ങളിലും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഭാരതീയന്‍ ഇന്ത്യയുടെ ദേശീയത സംബന്ധിച്ച് അജ്ഞനാണ്. അവന്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദേശീയ പ്രവര്‍ത്തനം അവനെ സംബന്ധിച്ചിടത്തോളം രണ്ടാം പ്രാധാന്യമേയുള്ളൂ.

വിദേശികള്‍ ഭാരതത്തില്‍ വരുന്നതിന് മുന്‍പ് ലോകത്തിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ രാജ്യമായിരുന്നു ഭാരതം. വിദേശ ഭരണത്തിന്‍ കീഴില്‍ അത് ദരിദ്രമായി. പട്ടിണി, പകര്‍ച്ചവ്യാധികള്‍ എന്നിവ മൂലം ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീണു. ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നികുതിഭാരം വിദേശിയര്‍ അടിച്ചേല്‍പ്പിച്ചു. കവി പാടിയതുപോലെ  

”ശ്രീ സരസ്വതി തന്നുപാസന ധര്‍മ്മമാക്കിയ ഭൂമിയില്‍

അജ്ഞതാതിമിരം പടര്‍ന്നുകിടപ്പതെന്തു വിപര്യയം”

അന്നപൂര്‍ണ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭാരതം ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന അവസ്ഥ ഉണ്ടായി. ഇങ്ങനെ ഭാരതം എല്ലാ വിധത്തിലും തകര്‍ച്ചയെ നേരിട്ടിരുന്നു.

ഇതിന് പരിഹാരമെന്തെന്ന് ഡോക്ടര്‍ജി ചിന്തിച്ചു. കോണ്‍ഗ്രസ്സും വിപ്ലവ പ്രസ്ഥാനങ്ങളും ശാശ്വതപരിഹാരമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഭാരതത്തിന്റെ ദേശീയത എന്തെന്ന് ചിന്തിച്ചു. അത് ‘ഭാരതം ഹിന്ദുരാഷ്‌ട്രം ആണ്’ എന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നതാണ് ദേശീയ പുനരുദ്ധാരണത്തിനുള്ള മാര്‍ഗ്ഗം എന്നദ്ദേഹം മനസ്സിലാക്കി.

അതിന്റെ ഫലമായി 1925 വിജയദശമി ദിവസം അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിച്ചു. പത്രപ്രസ്താവനകളോ, പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യമോ ഒന്നുമില്ലാതെ ഏതാനും കിശോരന്മാരെ ചേര്‍ത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കിയത്. തുടക്കം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യക്തിനിര്‍മാണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗുണങ്ങളോടൊപ്പം ദേശീയ ഗുണങ്ങളുള്ള വ്യക്തിയെ സൃഷ്ടിക്കുക എന്നതാണ് വ്യക്തി നിര്‍മാണം എന്നതുകൊണ്ട് ഡോക്ടര്‍ജി ഉദ്ദേശിച്ചത്. ഭാരതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ രണ്ടു കാര്യങ്ങള്‍. ഒന്ന്, ദേശീയത സംബന്ധിച്ച യഥാര്‍ത്ഥ വീക്ഷണം. രണ്ട്, ദേശീയ വ്യക്തിത്വമുള്‍ക്കൊള്ളുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുക.  

അങ്ങനെ കാഴ്ചയില്‍ സരളവും പ്രവര്‍ത്തനപഥത്തില്‍ അസാമാന്യവുമായ ഫലം ലഭിക്കുന്ന ശാഖാ പദ്ധതി അദ്ദേഹം ആരംഭിച്ചു. ശാഖയില്‍ വരുന്നവര്‍ ഒരുമിച്ച് ചില വ്യായാമങ്ങള്‍, കായികപരിശീലനം, ദേശഭക്തിഗാനങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയവ കാവിക്കൊടിക്ക് കീഴില്‍നിന്ന് പരിശീലിക്കുന്നു. ഇതുവഴി അവരില്‍ ദേശീയബോധം വളര്‍ന്നുവരുന്നു. അതുവഴി ആദ്യം രാഷ്‌ട്രം പിന്നെ വ്യക്തി എന്ന നിലപാട് അവര്‍ക്കുണ്ടാകുന്നു. ഇങ്ങനെ രാഷ്‌ട്രത്തിന് പ്രഥമസ്ഥാനം നല്‍കുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുന്നതില്‍ സംഘം വിജയിച്ചു എന്നത് അനുഭവസിദ്ധമാണ്.

കഴിഞ്ഞ 98 വര്‍ഷമായി ശാഖകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതിന്റെ ഫലമായി ഉണ്ടായ ദേശീയബോധം ജീവിതത്തിന്റെ എല്ലാ തുറകളെയും സ്വാധീനിക്കുന്നു. ആര്‍എസ്എസിനോടൊപ്പം തുടങ്ങിയ ഇതര സംഘടനകള്‍ ചുരുങ്ങി ഇല്ലാതായപ്പോള്‍ ആര്‍എസ്എസ് വളര്‍ന്നു വികസിക്കുന്നു.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം നാം ആഘോഷിക്കുകയാണ്. അതോടൊപ്പം 2025 ല്‍ സംഘത്തിന്റെ ശതാബ്ദി വര്‍ഷമാണ്. ഇന്ന് ഭാരതം ലോകത്തില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. 2025 ആകുമ്പോഴേക്കും ഭാരതം വീണ്ടും വിശ്വഗുരു സ്ഥാനത്ത് എത്തുമെന്ന് നാം വിശ്വസിക്കുന്നു. അതിനായി ക്ഷമാപൂര്‍വ്വം നിശ്ശബ്ദമായി നടത്തുന്ന പ്രവര്‍ത്തനമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റേത്. ഈ യുഗപരിവര്‍ത്തനത്തിന് കാരണക്കാരനായ ഡോക്ടര്‍ജി യഥാര്‍ത്ഥത്തില്‍ യുഗസ്രഷ്ടാവ് തന്നെയാണ്.

Tags: ആര്‍എസ്എസ്Hindu DharmaHindu Nationരാഷ്ട്രീയ സ്വയംസേവക സംഘംകേശവ് ബലിറാം ഹെഡ്‌ഗേവാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.