Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 'പ്രസിഡന്റ്‌സ് കളര്‍' എന്ന നവീന പതാക നല്‍കി ആദരിച്ച കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ദ്രോണാചാര്യ ഇന്ത്യന്‍ പ്രതിരോധരംഗത്തിനു നല്‍കുന്നതു നിസ്തുലസംഭാവനയാണ്. ഒരു സൈനിക കേന്ദ്രത്തിനു സര്‍വ സൈന്യാധിപ നല്‍കുന്ന പരമോന്നത ബഹുമതിയാണു 'പ്രസിഡന്റ്‌സ് കളര്‍'. മിസൈലുകള്‍, പീരങ്കികള്‍, റഡാര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെറു ആയുധങ്ങള്‍വരെയുള്ളവയില്‍ നാവികസേനാംഗങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുന്ന ഐഎന്‍എസ് ദ്രോണാചാര്യ എന്ന ഗണ്ണറി സ്‌കൂള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 17, 2023, 05:19 am IST
in Main Article

ദീപ്തി എം. ദാസ്

1948-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാവികസേനയുടെ കൊച്ചി ഗണ്ണറി സ്‌കൂളിന്റെ വജ്രജൂബിലി വര്‍ഷമാണ്  ‘പ്രസിഡന്റ്‌സ് കളര്‍’ എന്ന പരമോന്നത ബഹുമതി തേടിയെത്തുന്നത്. 1978-ല്‍ ഗണ്ണറി സ്‌കൂള്‍ ഐഎന്‍എസ് ദ്രോണാചാര്യയായി മാറി. ”കുരു പ്രഹാരം പ്രഥമേ” എന്ന മുദ്രാവാക്യം അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് ആയുധങ്ങള്‍ കൃത്യമായി എത്തിക്കുന്നതിന് കടല്‍ യോദ്ധാക്കളെ പരിശീലിപ്പിക്കുന്നതില്‍ ഐഎന്‍എസ് ദ്രോണാചാര്യനല്‍കിയ മഹത്തായ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്‌ട്രപതിയുടെ കളര്‍ പുരസ്‌കാരം. പുതുതായി രൂപകല്‍പ്പന ചെയ്ത പ്രസിഡന്റസ് കളര്‍ ആദ്യമായി ലഭിക്കുന്ന നാവികകേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ.

ലക്ഷ്യം

ഓപ്പറേഷന്‍ ട്രൈഡന്റ് (1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചിയില്‍ നടന്ന മിസൈല്‍ ആക്രമണം), ഓപ്പറേഷന്‍ കാക്ടസ് എന്നിവയുള്‍പ്പെടെ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള പല നാവിക ഓപ്പറേഷനുകളിലും രാജ്യത്തെ ഏക നാവിക ഗണ്ണറി സ്‌കൂളായ പ്രീമിയര്‍ സ്ഥാപനത്തില്‍ പരിശീലനം നേടിയ ഗണ്ണര്‍മാര്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. (1988-ല്‍ മാലിദ്വീപില്‍ അട്ടിമറിക്ക് ശ്രമിച്ച കൂലിപ്പടയാളികള്‍ ബന്ദികളാക്കിയവരെ രക്ഷിച്ചു).

1961-ല്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് ഗോവയെ മോചിപ്പിച്ച ‘ഓപ്പറേഷന്‍ വിജയ്’ ആക്ഷനിലാണ് സ്വതന്ത്ര ഇന്ത്യയുടെ നാവികക്കപ്പലുകളില്‍ ശത്രുവിന് നേരെ ആദ്യമായി വെടിയുതിര്‍ത്തത്. 1961 ഡിസംബര്‍ 18-ന് പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ശക്തികേന്ദ്രമായ അഞ്ജദിപ് ദ്വീപ് പിടിച്ചെടുത്തത് ഓപ്പറേഷന്‍ വിജയിന്റെ മികവാണ്. ഈ നേട്ടങ്ങളെല്ലാം കരഗതമാക്കിയത് ഗണ്ണറി സ്‌കൂളില്‍ പരിശീലനം നേടിയ നാവികരുടെ മികവിലാണ്. പക്ഷിയുടെ ഏകകണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗുരു ദ്രോണാചാര്യര്‍ അര്‍ജുനനെ പരിശീലിപ്പിച്ചതുപോലെ,  വിജയത്തിനായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ‘ഒരു മനസ്, ഒരു അവസരം, ഒരു ലക്ഷ്യം’ എന്നതായിരിക്കണം ഓരോ യോദ്ധാവിന്റെയും ചിന്ത. ഈ തത്വത്തില്‍ ഊന്നിയാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ പരിശീലനം.

അത്യാധുനിക പരിശീലനം  

‘ഡ്രില്‍ ടു സ്‌കില്‍’ എന്ന സമയപരിശോധനാ ആശയത്തെ കേന്ദ്രീകരിച്ചാണ് ദ്രോണാചാര്യയിലെ പരിശീലനം. ഓരോ ട്രെയിനിക്കും സേന ഉപയോഗിക്കുന്ന എല്ലാ ആയുധ സംവിധാനങ്ങളെക്കുറിച്ചും അനുഭവപരിചയം നല്‍കും. 7 എംഎം പിസ്റ്റള്‍ മുതല്‍ 76 എംഎം പീരങ്കി തോക്കുകള്‍ വരെയും ബരാക് സര്‍ഫസ് ടു എയര്‍ മിസൈല്‍ മുതല്‍ ഹൈപ്പര്‍സോണിക് ബ്രഹ്മോസ് വരെ – പ്രായോഗിക അനുഭവം ലഭ്യമാക്കും.  കപ്പലുകളുടെ തത്സമയ സംവിധാനങ്ങളും യഥാര്‍ത്ഥ യുദ്ധാനുഭവങ്ങളും നേരിട്ടു പരിശീലിക്കാനായി എമുലേറ്ററുകള്‍ ഉപയോഗിക്കും.  

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍, ആയുധ- മിസൈല്‍ പരിശീലനത്തിനു കഴിയുന്ന സമാന സൗകര്യങ്ങളുള്ള മറ്റൊരു സ്ഥാപനമില്ല. തത്സമയ പരിശീലന പരിതസ്ഥിതിയില്‍ കപ്പല്‍ വ്യോമ പ്രതിരോധവും ഉപരിതല പ്രവര്‍ത്തനവും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ യൂണിറ്റ് ഓപ്‌സ് റൂമിലുണ്ട്. ഐജിഎല്‍എ ഉപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച മിസൈല്‍, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് എന്നിവ പോലെയുള്ള നിരവധി വെര്‍ച്വല്‍ റിയാലിറ്റി സിമുലേറ്ററുകള്‍ ഉണ്ട്. പീരങ്കികള്‍ മുതല്‍  ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകള്‍ വരെയുള്ള യുദ്ധോപകരങ്ങളും ആയുധങ്ങളും പരിശീലിപ്പിക്കുന്നു. ഇന്നത്തെ കാലത്തു യുദ്ധം ചെയ്യാന്‍ ശത്രുവിനെ കാണേണ്ടതില്ല. നൂതന സെന്‍സറുകളുള്ള ലോങ് റേഞ്ച് മിസൈലുകളും തോക്കുകളും ഉപയോഗിച്ചു ശത്രുക്കളെ നേരിടാന്‍ സാധിക്കും.

കടലിലെ കാവല്‍ക്കാര്‍

സമുദ്രമേഖലയിലെ കോണ്‍സ്റ്റബുലറി ഓപ്പറേഷനുകള്‍ക്കായുള്ള(സമാധാനസംരക്ഷണം) ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള നോഡല്‍ കേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ. മുംബൈ ഭീകരാക്രമണത്തിനുശേഷം തീരസുരക്ഷ വര്‍ധിപ്പിക്കാനും തുറമുഖങ്ങളും നാവിക സ്ഥാപനങ്ങളും സംരക്ഷിക്കാനുമുളള അധികചുമതലയും ഇവര്‍ക്കുണ്ട്. നേവല്‍ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ്‌സ് (എഫ്‌ഐസി) കൈകാര്യം ചെയ്യുന്ന എസ്പിബി ടീമുകള്‍ക്ക് നിരായുധ പോരാട്ടം, സ്ലിതറിംഗ് ഓപ്‌സ് മുതലായവയില്‍ പരിശീലനം നല്‍കുന്നു.

ഉത്ഭവം

1943-ല്‍ റോയല്‍ ഇന്ത്യന്‍നേവി കറാച്ചിയിലെ മനോര സാന്‍ഡ്പിറ്റില്‍ ബ്രിട്ടീഷ് ദ്വീപുകള്‍ക്ക് പുറത്ത് അക്കാലത്തെ ഏറ്റവും ആധുനിക നാവിക തോക്കുശാലയായ എച്ച്എംഐഎസ് ഹിമാലയ സ്ഥാപിച്ചതോടെയാണ് ദ്രോണാചാര്യയുടെ ഉത്ഭവം. 1948 ഒക്ടോബറില്‍ കൊച്ചിയിലെ നാവിക താവളത്തില്‍ പരിശീലന സൗകര്യങ്ങള്‍ സ്ഥാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റല്‍ ബാറ്ററി, നേവല്‍ കോസ്റ്റ് ബാറ്ററി എന്നിവയുമായി സഹകരിച്ച് നൂതന ഗണ്ണറി പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. 1978 മാര്‍ച്ച് 8-ന് ഐഎന്‍എസ് വെണ്ടുരുത്തി-2 എന്ന പേരില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഇത് 1978 നവംബര്‍ 27-ന് ഐഎന്‍എസ്  ദ്രോണാചാര്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും 2004-ല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Tags: അധ്യക്ഷന്‍indiaDraupadi Murmuനാവിക സേനഐഎന്‍എസ് ദ്രോണാചാര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

പുതിയ വാര്‍ത്തകള്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.