Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്നാട്ടിലെ ഹിന്ദിക്കാരുടെ സുരക്ഷാപ്രശ്നം: അണ്ണാമലൈയ്‌ക്കെതിരെ കേസ് ; ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് അണ്ണാമലൈ

ഹിന്ദിഭാഷാ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പ്രശ്നത്തിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ കേസ്. ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ച് അണ്ണാമലൈ.

Janmabhumi Online by Janmabhumi Online
Mar 5, 2023, 09:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ക്ക് സുരക്ഷയില്ലെന്ന പ്രചാരണം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍  കലാപത്തിന് ശ്രമിക്കുന്നുവെന്ന്  ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് ഡിഎംകെ സര്‍ക്കാര്‍.  

ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്. “വടക്കേയിന്ത്യക്കാര്‍ക്ക്എതിരെ ഏഴ് ദശകങ്ങളായി നടത്തുന്ന ദുഷ്പ്രചാരണം തുറന്നുകാണിച്ചതിനാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദി തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം എന്റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. കേസില്‍ കുടുക്കി ജനാധിപത്യത്തിന്റെ  ശബ്ദം ഇല്ലായ്മ ചെയ്യാമെന്ന് നിങ്ങള്‍ വിചാരിക്കുന്നു. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ 24 മണിക്കൂര്‍ നിങ്ങള്‍ക്ക് തരുന്നു. ഫാസിസ്റ്റുകളായ ഡിഎംകെയോട് ഞാന്‍ പറയുന്നു-ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. “- അണ്ണാമലൈ വെല്ലുവിളിച്ചു.  

24  മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചുള്ള അണ്ണാമലൈയുടെ ട്വീറ്റ്:

ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുകയാണെന്ന്  സമൂഹമാധ്യമങ്ങളില്‍  വീഡിയോപ്രചാരം നടക്കുകയാണ്.  ഇതുമായി ബന്ധപ്പെട്ടാണ് അണ്ണമലൈയെക്കെതിരെ ഡിഎംകെ  സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ദീര്‍ഘനാളായി അണ്ണാമലൈയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ യുദ്ധത്തിലാണ്. ഈ  പ്രശ്നത്തിന്റെ പേരില്‍ അണ്ണാമലൈയെ ഒതുക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കമെന്ന് പറയപ്പെടുന്നു.  

153 (ലഹളയുണ്ടാക്കാന്‍ വേണ്ടി പ്രകോപനം  സൃഷ്ടിക്കല്‍), 153(എ1), 505 1ബി(അഭ്യൂഹങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പ്രകോപനം  സൃഷ്ടിക്കല്‍), 5051സി (അക്രമത്തിന്  പ്രേരിപ്പിക്കലും  രണ്ട് വിഭാഗങ്ങള്‍ തമ്മില്‍  ശത്രുത പ്രോത്സാഹിപ്പിക്കലും) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അണ്ണമലൈയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ബിജെപിയുടെ ബീഹാറിലെ ട്വിറ്റര്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരെയും  ഇതേ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.  

ഹിന്ദി തൊഴിലാളികള്‍ക്ക് നേരെ  ആക്രമണം:പ്രശ്നത്തിന്റെ തുടക്കം  

മാര്‍ച്ച് ആദ്യവാരം ബീഹാറില്‍  നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തതായുള്ള ഒരു തീയതി കാണിക്കാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിന്നാണ്  പ്രശ്നങ്ങളുടെ  തുടക്കം. തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള ഹിന്ദി  തൊഴിലാളികള്‍ക്കെതിരെ വിദ്വേഷആക്രമണം  നടക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാന്‍ നാലംഗ സംഘത്തെ അയയ്‌ക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തമിഴ്നാട്ടിലെ ഡിഎംകെസര്‍ക്കാര്‍ പറഞ്ഞു.ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിച്ചതോടെ ബീഹാറും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

ഇതിനിടെ സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തിന് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് പങ്കെടുത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയുടെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്തത് ബീഹാറിലെ  ജനങ്ങളെ അവഹേളിച്ചതിന് തുല്ല്യമാണെന്ന് ബീഹാറിലെ ബിജെപി  ആരോപിച്ചു.  

എന്നാല്‍ തമിഴ്നാട്ടില്‍ അനുഭവിക്കുന്ന അവഗണനയും ആക്രമണങ്ങളും പറ‍ഞ്ഞ് തനിക്ക് ബീഹാറില്‍ നിന്നും ധാരാളം ഫോണ്‍വിളികള്‍ വരുന്നതായി  ബീഹാറിലെ ലോക് ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍പറഞ്ഞു.”ഈ ആരോപണം വ്യാജമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍  എന്തുകൊണ്ടാണ് തമിഴ്നാട്ടിലെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പിന്നീട് അവര്‍അനുഭവിക്കുന്ന പീഡനത്തെപ്പറ്റി വീഡിയോയില്‍ പറഞ്ഞു?”- ചിരാഗ് പസ്വാന്‍ പറയുന്നു.  

അതേസമയം തമിഴ്നാട്ടില്‍ ബീഹാറിലെ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കി. ധാരാളം  ഹിന്ദി തൊഴിലാളികള്‍ തമിഴ്നാട് വിട്ട് പോകുന്നത് ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനാണെന്നും  അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ചെത്തുമെന്നും ഡിഎംകെ പറ‍്ഞു.  

Tags: bjpഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍എം.കെ. സ്റ്റാലിന്‍ഹിന്ദി തൊഴിലാളികള്‍അണ്ണാമലൈഇതര സംസ്ഥാന തൊഴിലാളികള്‍violenceBiharK Annamalaiതമിഴ്നാട്കുടിയേറ്റത്തൊഴിലാളികള്‍ഹിന്ദി വിരുദ്ധംSouth India
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

ഇന്ത്യയെയും , സൈന്യത്തെയും പരിഹസിച്ച ഷാഹിദ് അഫ്രീദിയ്‌ക്ക് വൻ വരവേൽപ്പ് നൽകി ദുബായിലെ മലയാളി സംഘടന ; വിമർശനം ഉയരുന്നു

അപകടകരമായ സാഹചര്യം, സ്‌കൂള്‍തുറക്കുന്നത് നീട്ടണമെന്ന് പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies