Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇനി മൂന്ന് വര്‍ഷം ഡോക്ടര്‍ക്ക് അഴിയെണ്ണാം…

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ 40 കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഡോക്ടറെ ദല്‍ഹി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 09:10 pm IST
in India

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ 40 കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ്  ഡോക്ടറെ ദല്‍ഹി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.  

മോദിസര്‍ക്കാര്‍ 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്.മുസ്ലീം  സ്ത്രീ നിയമം 2019 മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമാക്കി മാറ്റി. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയിരുന്നു. .മൂന്ന് തവണ തലാഖ്, തലാഖ്, തലാഖ് എന്ന് ചൊല്ലി  വിവാഹബന്ധം വേര്‍പെടുത്താനാവില്ലെന്നും അത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും മോദിസര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നു. അന്ന് മുത്തലാഖ്  നിരോധനനിയമം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതിനെതിരായ നിലപാടായിരുന്നു എടുത്തത്. എന്തിന് സ്ത്രീവിമോചനവാദികളും ഇടത് പക്ഷപാര്‍ട്ടികളും ലിബറലുകളും മോദി വിരോധം കാരണം മുത്തലാഖ് നിരോധനബില്ലിനെ  അധിക്ഷേപിച്ചു.ഓള്‍ ഇന്ത്യ മുസ്ലിം  പേഴ്സണല്‍ ലോ  ബോര്‍ഡ് (എഐഎംപിഎല്‍ബി) ഈ നിമയത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തും രംഗത്ത് വരികയുണ്ടായി.  പക്ഷെ മുസ്ലിം സ്ത്രീകള്‍ക്ക് ഈ നിയമം വലിയ അനുഗ്രഹമാണ്. ഭാര്യയെ വെറുമൊരു വില്‍പനച്ചരക്കുപോലെ ആവശ്യമില്ലെങ്കില്‍ തലാഖ് എന്ന് മൂന്ന് തവണ ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ ഭര്‍ത്താവിന് ജയില്‍ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ കിട്ടുന്ന കുറ്റമാണ്. പിഴയ്‌ക്ക് പുറമെ മൂന്ന്  വര്‍ഷത്തെ  ജയില്‍ ശിക്ഷയും പ്രതിക്ക് നല്‍കും.  

ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി ഫെബ്രുവരി ഒന്നാം തീയതിയാണ്  ദല്‍ഹിയിലെ കല്യാണ്‍പുരി പൊലീസില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഡോക്ടര്‍ ദല്‍ഹിയിലെ വീടുവിട്ട് ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തു. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച ശേഷം ബെംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ഡോക്ടറുടെ ശ്രമം.  

ഡോക്ടര്‍ മറ്റൊരു യുവതിയുമായി അടുക്കാന്‍ ശ്രമിച്ചതാണ് ഭാര്യയും ഡോക്ടറും തമ്മില്‍ അകലാന്‍ കാരണമായതെന്ന്  പറയുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് യുവാവ് ദല്‍ഹിയിലെ കല്യാണ്‍ പുരിയിലെ വിനോദ് നഗറിലേക്ക്  മാറിത്താമസിച്ചിരുന്നു. ഭാര്യ ലജ് പത് നഗറില്‍ തന്നെ താമസം തുടര്‍ന്നു. ഈ സമയത്ത്  ഡോക്ടറായ മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഒരു ദിവസം ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്ന ഭാര്യ ഭര്‍ത്താവായ ഡോക്ടറുടെ അവിഹിതബന്ധം കണ്ടെത്തി. ഈ ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍ ഡോക്ടര്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഡോക്ടര്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ഭാര്യയായ യുവതി പറഞ്ഞു.

യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദല്‍ഹി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഡോക്ടറെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് 2020ല്‍ വിവാഹിതരായത്. എന്തിനാണ്  ഭാര്യയെ ഒഴിവാക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവളുമായി ജീവിക്കാന്‍  താല്‍പര്യമില്ല എന്ന് മാത്രമായിരുന്നു ഡോക്ടറുടെ മറുപടി.  

Tags: കമ്മ്യൂണിസ്റ്റുകള്‍മുത്തലാഖ്വിവാഹ മോചനംdoctorമുസ്ലിം വനിതകള്‍ലോകാരോഗ്യ സംഘടനബെംഗളൂരു എയര്‍പോര്‍ട്ടിഎയര്‍പോര്‍ട്ട്മുസ്ലീം സ്ത്രീ നിയമം 2019women empowermentഎഐഎംപിബിmodi governmentമുസ്ലിം സ്ത്രീ ശാക്തീകരണംwifeBengaluruസ്വതന്ത്രവാദികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Main Article

വനിതാ സംവരണം: സമയം ആഗതമായി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.