Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Feb 6, 2023, 02:00 pm IST
inBusiness

വെള്ളറട: വിലക്കയറ്റത്തില്‍ നിന്ന് രക്ഷതേടി ജില്ലയിലെ മലയാളികള്‍ എത്തുന്നത് തിരുവനന്തപുരം-കന്യാകുമാരി ജില്ല അതിര്‍ത്തിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തേടിയെത്തുകയാണ് മലയാളി.  

പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതോടെ മലയോര അതിര്‍ത്തിയിലെ തമിഴ്‌നാട് പെട്രോള്‍ പമ്പുകളില്‍ കച്ചവടം പൊടിപൊടിക്കും. വിലവര്‍ധന  നടപ്പാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവുണ്ടാകും തമിഴ്‌നാട് പമ്പുകളില്‍. നിലവില്‍ നാലുരൂപയ്‌ക്ക് മുകളില്‍ വില വ്യത്യാസമുണ്ട്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കു വാഹനങ്ങളും സ്‌കൂള്‍വാഹനങ്ങളും കാറുകളുമൊക്കെ തമിഴ്‌നാട് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് മുതല്‍ ആറുകാണി വരെയുള്ള മുപ്പത് കിലോമീറ്ററിലധികം ദൂരം കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ഒരു ഡസനോളം തമിഴ്‌നാട് പെട്രോള്‍ പമ്പുകളാണുള്ളത്. ഇവയില്‍ കന്നുമാമൂട്, പുലിയൂര്‍ശാല, മലയിന്‍കാവ് പമ്പുകളില്‍  ഇന്ധനം നിറയ്‌ക്കാന്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം കേരള അതിര്‍ത്തിയിലെ പമ്പുകളില്‍ കച്ചവടം പകുതിയില്‍ താഴെയാണെന്ന് ജീവനക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്. ചില്ലറ സാധനം വാങ്ങുന്ന ഉപഭോക്താക്കളും ഇവിടെയെത്തി പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. നിര്‍മാണസാമഗ്രികള്‍ കൂടുതലും വാങ്ങുന്നത് മുന്‍ കാലങ്ങളില്‍ തന്നെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ താമസിക്കുന്ന വ്യാപാരികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തുന്നതും തമിഴ്‌നാട് പ്രദേശത്താണ്. കോഴി വ്യാപാരവും പച്ചക്കറിയും മത്സ്യ ഗോഡൗണുകളുമെല്ലാം തമിഴ്‌നാട് അതിര്‍ത്തിയിലാണ്.

പ്രതിദിനം കോടികളുടെ കച്ചവടമാണ് അതിര്‍ത്തിപ്രദേശത്ത് നടക്കുന്നത്. ഉപഭോക്താക്കളാകട്ടെ തൊണ്ണൂറ് ശതമാനവും മലയാളികളും. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്ന് മാര്‍ത്താണ്ടത്തെ കടകളില്‍ എത്തുന്നവരില്‍ വലിയൊരു പങ്കും മലയാളികളാണ്. മദ്യത്തിനും വില കൂടുമ്പോള്‍ കച്ചവടം കൊഴുക്കുന്നത് അതിര്‍ത്തിയിലെ തമിഴ്‌നാട് ടാസ്മാക് ഷോപ്പുകളിലാണ്. നിത്യേന ഇവിടങ്ങളിലെത്തുന്നതിലും ഭൂരിഭാഗം മലയാളികളാണ്. ഈ ഒഴുക്ക് ഇനി വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവാഹമായാലും ഉത്സവമായാലും മറ്റു ചടങ്ങുകള്‍ക്കായാലും പൂവും പച്ചക്കറിയും ചിക്കനുമുള്‍പ്പെടെ തമിഴ്‌നാട് വഴിയെത്തുന്നതാണ് ലാഭമെന്ന് മലയോര  തീരദേശ അതിര്‍ത്തി പ്രദേശത്തെ മലയാളി തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി.

Tags: keralaTamilnaduവിലക്കയറ്റംബിസിനസ്സ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.