Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Feb 6, 2023, 02:00 pm IST
in Business

വെള്ളറട: വിലക്കയറ്റത്തില്‍ നിന്ന് രക്ഷതേടി ജില്ലയിലെ മലയാളികള്‍ എത്തുന്നത് തിരുവനന്തപുരം-കന്യാകുമാരി ജില്ല അതിര്‍ത്തിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തേടിയെത്തുകയാണ് മലയാളി.  

പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതോടെ മലയോര അതിര്‍ത്തിയിലെ തമിഴ്‌നാട് പെട്രോള്‍ പമ്പുകളില്‍ കച്ചവടം പൊടിപൊടിക്കും. വിലവര്‍ധന  നടപ്പാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവുണ്ടാകും തമിഴ്‌നാട് പമ്പുകളില്‍. നിലവില്‍ നാലുരൂപയ്‌ക്ക് മുകളില്‍ വില വ്യത്യാസമുണ്ട്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കു വാഹനങ്ങളും സ്‌കൂള്‍വാഹനങ്ങളും കാറുകളുമൊക്കെ തമിഴ്‌നാട് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് മുതല്‍ ആറുകാണി വരെയുള്ള മുപ്പത് കിലോമീറ്ററിലധികം ദൂരം കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ഒരു ഡസനോളം തമിഴ്‌നാട് പെട്രോള്‍ പമ്പുകളാണുള്ളത്. ഇവയില്‍ കന്നുമാമൂട്, പുലിയൂര്‍ശാല, മലയിന്‍കാവ് പമ്പുകളില്‍  ഇന്ധനം നിറയ്‌ക്കാന്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം കേരള അതിര്‍ത്തിയിലെ പമ്പുകളില്‍ കച്ചവടം പകുതിയില്‍ താഴെയാണെന്ന് ജീവനക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്. ചില്ലറ സാധനം വാങ്ങുന്ന ഉപഭോക്താക്കളും ഇവിടെയെത്തി പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. നിര്‍മാണസാമഗ്രികള്‍ കൂടുതലും വാങ്ങുന്നത് മുന്‍ കാലങ്ങളില്‍ തന്നെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ താമസിക്കുന്ന വ്യാപാരികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തുന്നതും തമിഴ്‌നാട് പ്രദേശത്താണ്. കോഴി വ്യാപാരവും പച്ചക്കറിയും മത്സ്യ ഗോഡൗണുകളുമെല്ലാം തമിഴ്‌നാട് അതിര്‍ത്തിയിലാണ്.

പ്രതിദിനം കോടികളുടെ കച്ചവടമാണ് അതിര്‍ത്തിപ്രദേശത്ത് നടക്കുന്നത്. ഉപഭോക്താക്കളാകട്ടെ തൊണ്ണൂറ് ശതമാനവും മലയാളികളും. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്ന് മാര്‍ത്താണ്ടത്തെ കടകളില്‍ എത്തുന്നവരില്‍ വലിയൊരു പങ്കും മലയാളികളാണ്. മദ്യത്തിനും വില കൂടുമ്പോള്‍ കച്ചവടം കൊഴുക്കുന്നത് അതിര്‍ത്തിയിലെ തമിഴ്‌നാട് ടാസ്മാക് ഷോപ്പുകളിലാണ്. നിത്യേന ഇവിടങ്ങളിലെത്തുന്നതിലും ഭൂരിഭാഗം മലയാളികളാണ്. ഈ ഒഴുക്ക് ഇനി വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവാഹമായാലും ഉത്സവമായാലും മറ്റു ചടങ്ങുകള്‍ക്കായാലും പൂവും പച്ചക്കറിയും ചിക്കനുമുള്‍പ്പെടെ തമിഴ്‌നാട് വഴിയെത്തുന്നതാണ് ലാഭമെന്ന് മലയോര  തീരദേശ അതിര്‍ത്തി പ്രദേശത്തെ മലയാളി തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി.

Tags: keralaTamilnaduവിലക്കയറ്റംബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.