Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Feb 6, 2023, 02:00 pm IST
inBusiness

വെള്ളറട: വിലക്കയറ്റത്തില്‍ നിന്ന് രക്ഷതേടി ജില്ലയിലെ മലയാളികള്‍ എത്തുന്നത് തിരുവനന്തപുരം-കന്യാകുമാരി ജില്ല അതിര്‍ത്തിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തേടിയെത്തുകയാണ് മലയാളി.  

പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതോടെ മലയോര അതിര്‍ത്തിയിലെ തമിഴ്‌നാട് പെട്രോള്‍ പമ്പുകളില്‍ കച്ചവടം പൊടിപൊടിക്കും. വിലവര്‍ധന  നടപ്പാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവുണ്ടാകും തമിഴ്‌നാട് പമ്പുകളില്‍. നിലവില്‍ നാലുരൂപയ്‌ക്ക് മുകളില്‍ വില വ്യത്യാസമുണ്ട്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കു വാഹനങ്ങളും സ്‌കൂള്‍വാഹനങ്ങളും കാറുകളുമൊക്കെ തമിഴ്‌നാട് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് മുതല്‍ ആറുകാണി വരെയുള്ള മുപ്പത് കിലോമീറ്ററിലധികം ദൂരം കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ഒരു ഡസനോളം തമിഴ്‌നാട് പെട്രോള്‍ പമ്പുകളാണുള്ളത്. ഇവയില്‍ കന്നുമാമൂട്, പുലിയൂര്‍ശാല, മലയിന്‍കാവ് പമ്പുകളില്‍  ഇന്ധനം നിറയ്‌ക്കാന്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം കേരള അതിര്‍ത്തിയിലെ പമ്പുകളില്‍ കച്ചവടം പകുതിയില്‍ താഴെയാണെന്ന് ജീവനക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്. ചില്ലറ സാധനം വാങ്ങുന്ന ഉപഭോക്താക്കളും ഇവിടെയെത്തി പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. നിര്‍മാണസാമഗ്രികള്‍ കൂടുതലും വാങ്ങുന്നത് മുന്‍ കാലങ്ങളില്‍ തന്നെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ താമസിക്കുന്ന വ്യാപാരികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തുന്നതും തമിഴ്‌നാട് പ്രദേശത്താണ്. കോഴി വ്യാപാരവും പച്ചക്കറിയും മത്സ്യ ഗോഡൗണുകളുമെല്ലാം തമിഴ്‌നാട് അതിര്‍ത്തിയിലാണ്.

പ്രതിദിനം കോടികളുടെ കച്ചവടമാണ് അതിര്‍ത്തിപ്രദേശത്ത് നടക്കുന്നത്. ഉപഭോക്താക്കളാകട്ടെ തൊണ്ണൂറ് ശതമാനവും മലയാളികളും. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്ന് മാര്‍ത്താണ്ടത്തെ കടകളില്‍ എത്തുന്നവരില്‍ വലിയൊരു പങ്കും മലയാളികളാണ്. മദ്യത്തിനും വില കൂടുമ്പോള്‍ കച്ചവടം കൊഴുക്കുന്നത് അതിര്‍ത്തിയിലെ തമിഴ്‌നാട് ടാസ്മാക് ഷോപ്പുകളിലാണ്. നിത്യേന ഇവിടങ്ങളിലെത്തുന്നതിലും ഭൂരിഭാഗം മലയാളികളാണ്. ഈ ഒഴുക്ക് ഇനി വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവാഹമായാലും ഉത്സവമായാലും മറ്റു ചടങ്ങുകള്‍ക്കായാലും പൂവും പച്ചക്കറിയും ചിക്കനുമുള്‍പ്പെടെ തമിഴ്‌നാട് വഴിയെത്തുന്നതാണ് ലാഭമെന്ന് മലയോര  തീരദേശ അതിര്‍ത്തി പ്രദേശത്തെ മലയാളി തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി.

Tags: keralaTamilnaduവിലക്കയറ്റംബിസിനസ്സ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.