Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം റഷ്യയോ ചൈനയോ പോലെ ഉരുക്കുമറയ്‌ക്കുള്ളിലാകാത്തത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുള്ളതിനാല്‍: എസ്. സേതുമാധവന്‍

മരണത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്. ഇനിയൊരിക്കലും ഭാരതത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സേതുമാധവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 10:29 pm IST
inKerala

തിരുവനന്തപുരം: ഭാരതം റഷ്യയെയോ ചൈനയെയോ പോലെ ഭരണകൂടത്തിന്റെ ഇരുമ്പുമറയ്‌ക്കുള്ളില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനതയായി തീരാത്തത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുള്ളതിനാലെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. മരണത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്. ഇനിയൊരിക്കലും ഭാരതത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സേതുമാധവന്‍ പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് പടിഞ്ഞാറെകോട്ട മിത്രാനികേതനില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പിച്ചവരുടെയും സഹനസമരത്തിന് പ്രേരണ നല്‍കിയവരുടെയും സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ പോരാടി തോല്‍പ്പിച്ചശേഷം അന്നത്തെ സര്‍സംഘചാലക് ബാലാസാഹെബ് ദേവരസ് പ്രവര്‍ത്തകരോടെ പറഞ്ഞത് മറക്കുക, പൊറുക്കുക എന്നാണ്. ഏതെങ്കിലും ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ രാഷ്‌ട്രപുരോഗതിക്ക് അത് തടസമാകുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും സേതുമാധവന്‍ വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വിലകല്‍പ്പിക്കാത്ത ഇരുണ്ടകാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാജഗോപാല്‍ പറഞ്ഞു. ഒപ്പം സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ കിടന്ന സംഘടനാ കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍ മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായശേഷം ജയില്‍ മന്ത്രിയായി ജയിലില്‍ സന്ദര്‍ശനം നടത്തിയ സംഭവവും അദ്ദേഹം വിവരിച്ചു.

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ അടിയന്തരാവസ്ഥയുടെ സാഹചര്യവും സംഘടന രൂപീകരിക്കാനുണ്ടായ സാഹചര്യവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ചരിത്രം വിവരിക്കുന്ന ‘ഭീകരത ഭീതി പടര്‍ത്തിയ 21 മാസങ്ങള്‍’ എന്ന പുസ്തകം ബിജെപി മുന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.പി.മുകുന്ദന്‍ സംവിധായകന്‍ യദുകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. പുതുതലമുറയെ അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കണമെന്ന് പി.പി. മുകുന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ലോകസംഘര്‍ഷസമിതിയുടെ സംസ്ഥാന കാര്യദര്‍ശിയായിരുന്ന കെ. രാമന്‍പിള്ള അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശവും കവര്‍ന്നെടുത്തതായിരുന്നു അടിയന്തരാവസ്ഥ. എന്നാല്‍ അടിയന്തരാവസ്ഥയുടെ കറുത്തചരിത്രം ബോധപൂര്‍വം മറയ്‌ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥയുടെ ഗുണഫലം അനുഭവിച്ചവര്‍ വീണ്ടും അധികാരത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയോട് അന്നത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് രാമന്‍പിള്ള പറഞ്ഞു. കോര്‍പ്പറേഷനിലെ മുതിര്‍ന്ന കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: indiaആര്‍എസ്എസ്റഷ്യchinaഅടിയന്തിരാവസ്ഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.