Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം റഷ്യയോ ചൈനയോ പോലെ ഉരുക്കുമറയ്‌ക്കുള്ളിലാകാത്തത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുള്ളതിനാല്‍: എസ്. സേതുമാധവന്‍

മരണത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്. ഇനിയൊരിക്കലും ഭാരതത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സേതുമാധവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 10:29 pm IST
in Kerala

തിരുവനന്തപുരം: ഭാരതം റഷ്യയെയോ ചൈനയെയോ പോലെ ഭരണകൂടത്തിന്റെ ഇരുമ്പുമറയ്‌ക്കുള്ളില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനതയായി തീരാത്തത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുള്ളതിനാലെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. മരണത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്. ഇനിയൊരിക്കലും ഭാരതത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സേതുമാധവന്‍ പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് പടിഞ്ഞാറെകോട്ട മിത്രാനികേതനില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പിച്ചവരുടെയും സഹനസമരത്തിന് പ്രേരണ നല്‍കിയവരുടെയും സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ പോരാടി തോല്‍പ്പിച്ചശേഷം അന്നത്തെ സര്‍സംഘചാലക് ബാലാസാഹെബ് ദേവരസ് പ്രവര്‍ത്തകരോടെ പറഞ്ഞത് മറക്കുക, പൊറുക്കുക എന്നാണ്. ഏതെങ്കിലും ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ രാഷ്‌ട്രപുരോഗതിക്ക് അത് തടസമാകുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും സേതുമാധവന്‍ വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വിലകല്‍പ്പിക്കാത്ത ഇരുണ്ടകാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാജഗോപാല്‍ പറഞ്ഞു. ഒപ്പം സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ കിടന്ന സംഘടനാ കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍ മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായശേഷം ജയില്‍ മന്ത്രിയായി ജയിലില്‍ സന്ദര്‍ശനം നടത്തിയ സംഭവവും അദ്ദേഹം വിവരിച്ചു.

അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ അടിയന്തരാവസ്ഥയുടെ സാഹചര്യവും സംഘടന രൂപീകരിക്കാനുണ്ടായ സാഹചര്യവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ചരിത്രം വിവരിക്കുന്ന ‘ഭീകരത ഭീതി പടര്‍ത്തിയ 21 മാസങ്ങള്‍’ എന്ന പുസ്തകം ബിജെപി മുന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.പി.മുകുന്ദന്‍ സംവിധായകന്‍ യദുകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. പുതുതലമുറയെ അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കണമെന്ന് പി.പി. മുകുന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ലോകസംഘര്‍ഷസമിതിയുടെ സംസ്ഥാന കാര്യദര്‍ശിയായിരുന്ന കെ. രാമന്‍പിള്ള അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശവും കവര്‍ന്നെടുത്തതായിരുന്നു അടിയന്തരാവസ്ഥ. എന്നാല്‍ അടിയന്തരാവസ്ഥയുടെ കറുത്തചരിത്രം ബോധപൂര്‍വം മറയ്‌ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥയുടെ ഗുണഫലം അനുഭവിച്ചവര്‍ വീണ്ടും അധികാരത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയോട് അന്നത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് രാമന്‍പിള്ള പറഞ്ഞു. കോര്‍പ്പറേഷനിലെ മുതിര്‍ന്ന കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: indiaആര്‍എസ്എസ്റഷ്യchinaഅടിയന്തിരാവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.