Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ നിന്ന് പോകുന്ന കുങ്കിയാനകള്‍ തിരികെയെത്തുന്നില്ല; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം

സംസ്ഥാനത്തെ ഏക കുങ്കിയാന പരിശീലന കേന്ദ്രമാണ് മുത്തങ്ങ. ഇവിടെ നിന്നും 2019ലാണ് ആദ്യം പാലക്കാട്ടേക്ക് നീലകണ്ഠനെന്ന കുങ്കിയാനയെ കൊണ്ടുപോയത്. എന്നാല്‍ പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കിയ കുങ്കിയെ പിന്നീട് തിരികെ എത്തിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 11:00 am IST
in Wayanad

ബത്തേരി: വിവിധ ജില്ലകളിലേക്ക് ദൗത്യങ്ങള്‍ക്കായി ചുരമിറക്കുന്ന കുങ്കിയാനകളെ തിരികെ ജില്ലയിലേക്ക്് എത്തിക്കാത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധം ശക്തം.  

 നിലവില്‍ അഞ്ച് കുങ്കിയാനകളെയാണ് വയനാട്ടില്‍ നിന്നും പാലക്കാട്ടേക്കും കോന്നിയിലേക്കും കൊണ്ടുപോയത്. വയനാട്ടില്‍ കടുവ, കാട്ടാന അടക്കമുള്ളവയുടെ ശല്യം വര്‍ദ്ധിക്കുമ്പോഴാണ് ഇവയെ തുരത്താനും പിടികൂടാനും ഉപയോഗിച്ചിരുന്ന പരിശീലനം നേടിയ കുങ്കികളെ തിരികെ കൊണ്ടുവരാത്തത്. സംസ്ഥാനത്തെ ഏക കുങ്കിയാന പരിശീലന കേന്ദ്രമാണ് മുത്തങ്ങ. ഇവിടെ നിന്നും 2019ലാണ് ആദ്യം പാലക്കാട്ടേക്ക് നീലകണ്ഠനെന്ന കുങ്കിയാനയെ കൊണ്ടുപോയത്. എന്നാല്‍ പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കിയ കുങ്കിയെ പിന്നീട് തിരികെ എത്തിച്ചില്ല. മാത്രമല്ല മുത്തങ്ങയിലുള്ള എലിഫന്റെ സ്‌ക്വാഡിനെ അറിയിക്കാതെ നീലകണ്ഠനെ കോന്നിയിലേക്ക് മാറ്റുകയും ചെയ്തു. നീലകണ്ഠന്്്് കാലിന് പരിക്കുണ്ടെന്നും കുങ്കിയായി ഉപയോഗിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടാക്കിയാണ് കോന്നിയിലേക്ക് മാറ്റിയത്.  

 പിന്നീട് വീണ്ടും പാലക്കാട് കാട്ടാനശല്യം രൂക്ഷമായപ്പോഴും അവയെ തുരത്താനായി പന്തിയില്‍ നിന്നും അഗസ്ത്യനെയും പ്രമുഖയെയും കൊണ്ടുപോയി. അഗസ്ത്യന്‍ പ്രദേശത്തെ കാട്ടാനയുമായി ചങ്ങാത്തത്തില്‍ ആയപ്പോഴാണ് പിന്നീട് പ്രമുഖയെ കൊണ്ടുപോയത്. എന്നാല്‍ ഈ രണ്ട് കുങ്കികളെയും രണ്ട് വര്‍ഷമായിട്ടും തിരികെ മുത്തങ്ങ പന്തിയില്‍ എത്തിച്ചിട്ടില്ല. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ധോണിയലെ പിടി സെവനെന്ന കാട്ടാനയെ പിടികൂടാനായി മുത്തങ്ങ പന്തിയിലെ മിടുക്കരായ കല്ലൂര്‍ കൊമ്പനെന്ന ഭരത്, വടക്കനാട് കൊമ്പനെന്ന വിക്രം എന്നീ കുങ്കികളെ കൊണ്ടുപോയിരിക്കുന്നത്.  

 ഈ ആനകളെയും ദൗത്യം പൂര്‍ത്തിയായാല്‍ തിരികെ എത്തിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.  കുങ്കി ആനകളെ മൊത്തം ഇവിടെ നിന്നും മാറ്റാനുള്ള വനംവകുപ്പിന്റെ ഗൂഢ ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തങ്ങയില്‍ കേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയത്.  

 നിലവില്‍ മുത്തങ്ങയില്‍ അമ്മു, അപ്പു, ചന്ദ്രനാഥ്, ഉണ്ണികൃഷ്ണന്‍, സൂര്യന്‍, സുന്ദരി, കുഞ്ചു, സുരേന്ദ്രന്‍ എന്നീ ആനകളാണ് ഉള്ളത്. ഇതില്‍ സുരേന്ദ്രനാണ് മുത്തങ്ങയില്‍ നിലവിലുള്ള കുങ്കികളില്‍ വനംവകുപ്പ് കൂടുതല്‍ ശ്രദ്ധനല്‍കുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ ഇറങ്ങി അക്രമണം നടത്തിയ പിഎം 2 എന്ന മോഴ ആനെയെ പിടികൂടാന്‍ നേതൃത്വം നല്‍കിയതും സുരേന്ദ്രനാണ്. നിലവില്‍ പൂതാടി, നെന്മേനി പൊന്‍മുടിക്കോട്ട, വടക്കനാട് എന്നിവിടങ്ങളില്‍ കടുവയുടെയും, കാട്ടാനയുടെയും ശല്യം രൂക്ഷമാണ്.  

ഇവിടങ്ങില്‍ കടുവയും കാട്ടാനയും ഇറങ്ങി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ ഇവയെ തുരത്താനായി വലിയ സന്നാഹം ആവശ്യമാണെന്നിരിക്കെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയ ആനകളെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: aaവയനാട്‌Forest Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.