കൊച്ചി: മകരവിളക്കിന് ശേഷം ബെംഗളൂരില്‍ നിന്ന് ശബരിമലയില്‍ തൊഴാന്‍ എത്തുന്ന തന്റെ അനുയായികള്‍ക്ക് വിഐപി പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് മുന്‍ പ്രധാന മന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കത്ത്.
ജനുവരി 18 ന് ശബരിമലയില്‍ എത്തുന്ന ആനന്ദ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്ക് മരക്കൂട്ടത്ത് നിന്ന് ദര്‍ശനത്തിന് വിഐപി പരിഗണന വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ രണ്ട് തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് മുന്‍ പ്രധാനമന്ത്രി അനുയായികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.
ശബരിമലയിലേക്ക് വിഐപി ദര്‍ശനം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരാളും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്കാന് പാടില്ലെന്നും ഹൈക്കോടതി ഉത്തരവ് ഉണ്ട്. നിലക്കല്‍ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: