ന്യൂദല്‍ഹി : ഒമിക്രോണിന്റെ പുതിയ വകഭദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് വിദഗ്ധ സംഘം. സിങ്കപ്പൂരിലുമൊക്കെ തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ പുതിയ കോവിഡ് ഉപവിഭാഗം ഗുജാത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇനിയൊരു കോവിഡ് തരംഗമുണ്ടായാല്‍ത്തന്നെ നേരിയ ലക്ഷണങ്ങളോടെയുള്ള രോഗബാധയാകാനാണ് സാധ്യത. ആശുപത്രിക്കേസുകള്‍ വര്‍ധിക്കാനും മരണങ്ങള് കൂടാനും സാധ്യതയില്ല. അടച്ചിടലുകളുമുണ്ടാകില്ല. എങ്കിലും കോവിഡ് മാദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കാരണം വൈറസിന്റെ ജനിതകമാറ്റങ്ങള്‍ പ്രവചനാതീതമാണെന്നാണ് ദല്‍ഹി എയിംസ് മുന്‍മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞത്.
അതേസമയം കോവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്, സിങ്കപ്പൂര്‍, ഹോങ്കോങ്, തായ്ലാന്ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന ബാധകം. ഇവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി ബാധകമാകും. ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: