Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രങ്ങൾക്ക് ആനകളെ വാങ്ങാം; നിയമ ഭേദഗതി രാജ്യസഭ പാസാക്കി, ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍, ഗുരുവായൂരിലേക്ക് സര്‍ക്കാര്‍ ആനകളെ നല്കും

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.

Janmabhumi Online by Janmabhumi Online
Dec 21, 2022, 10:28 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

 കൊല്ലം: മതപരമായ ചടങ്ങുകള്‍ക്ക് ആനകളെ രാജ്യത്തിനകത്ത് കൈമാറ്റം ചെയ്യുന്നതിനും ഗതാഗതത്തിനും അനുവദിക്കുന്ന നിയമ ഭേദഗതി രാജ്യസഭ പാസാക്കിയതോടെ ക്ഷേത്രങ്ങള്‍ക്കുള്ള ആനകളെ വാങ്ങി നടയ്‌ക്കിരുത്തല്‍ തടസ്സങ്ങള്‍ നീങ്ങി.  

ആനകളുടെ കൈമാറ്റവും ഗതാഗതവും എങ്ങനെയായിരിക്കണം എന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുടെ ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡര്‍മാര്‍ക്കു ലഭിക്കും. 1973ലെ കേന്ദ്ര വനം-വന്യജീവി വകുപ്പിലെ നിയമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉപവകുപ്പു ചേര്‍ത്തിരിക്കുന്നത്.  

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.  

ഇഷ്ട ദാനമായോ സമ്മാനമായോ ആനകളെ കൈമാറുന്നതിന്  മുമ്പും വിലക്കില്ലായിരുന്നെങ്കിലും ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടെ പത്തോളം മേജര്‍ ക്ഷേത്രങ്ങള്‍ ആനകളെ വാങ്ങി നടയ്‌ക്കിരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

ആന കൈമാറ്റവും ഗതാഗതവും നിയമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ആനകള്‍ എത്തുന്നതോടെ നിലവിലെ എഴുന്നെള്ളത്തു പ്രതിസന്ധിക്ക് പരിഹാരമാകും.  

ഇപ്പോള്‍ സംസ്ഥാനത്ത് ഇരുനൂറിന് മുകളില്‍ ആനകളാണ് എഴുന്നെള്ളത്തിനു യോജ്യമായവ. ശിവരാത്രി, കുംഭ ഭരണി, കുംഭത്തിരുവാതിര, മീന ഭരണി ദിവസങ്ങളില്‍ ആനകളില്ലാത്തതിനാലും ഏക്കത്തുകയില്‍ വന്‍ വര്‍ധനയായതോടെയും പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഭാഗമായുള്ള എഴുന്നെള്ളത്ത് പ്രതിസന്ധിയുണ്ട്.

സര്‍ക്കാര്‍ അധീനതയിലെ ആനക്കൊട്ടിലുകളില്‍ നിന്നു രണ്ടു കുട്ടിയാനകളെ ഗുരുവായൂര്‍ ദേവസ്വത്തിനു നല്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്. നിയമ സാധുതയുണ്ടാകുന്നതോടെ ആനകളെ കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്തിമ തീരുമാനമെത്തേണ്ടത്. നിലവില്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ കുട്ടിയാനകളില്ല. ആന പരിപാലനം കൃത്യമായി നടക്കുന്ന ഗുരുവായൂര്‍ ആനത്താവളത്തിലേക്ക് ആനകളെ കൈമാറുന്നതിനു മറ്റു തടസ്സങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

Tags: രാജ്യസഭകേരള ക്ഷേത്രങ്ങള്‍Elephant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ
Kerala

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

Kerala

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

Kerala

മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന വയോധികയെ കൊലപ്പെടുത്തി

Kerala

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies